ബെംഗളൂരു: ഓർഡർ ചെയ്ത ഫുഡ് ഡെലിവറി ചെയ്യാൻ വീട്ടിലെത്തിയ സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ നഗരത്തിലെ ഒരു സ്വിഗ്ഗി ഡെലിവറി എക്‌സിക്യൂട്ടീവിനെ പോലീസ് അറസ്റ്റ് ചെയ്തു. തന്നോട് മോശമായി പെരുമാറിയെന്നും അനുചിതമായി സ്പർശിച്ചെന്നും ആരോപിച്ച് സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ഡെലിവറി ജീവനക്കാരനെ അറസ്റ്റ് ചെയ്തത്. എഫ്ഐആർ പ്രകാരം മാർച്ച് 17 നാണ് സംഭവം നടന്നത്. ഡെലിവറി എക്‌സിക്യൂട്ടീവായ ആകാശ് വൈകുന്നേരം 6.30 ന് പരാതിയായ ആരുഷി മിത്തലിൻ്റെ വീട്ടിൽ ഓർഡർ ചെയ്ത ഭക്ഷണം എത്തിച്ചു. ശേഷം ടോയ്ലറ്റ് ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുകയും പിന്നീട്…
Read MoreTag: arrest
ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിപ്പ്; മലയാളി സംഘം ബെംഗളൂരുവിൽ പിടിയിൽ
ബെംഗളൂരു: ഓണ്‍ലൈൻ ട്രേഡിങിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത മലയാളി സംഘം പിടിയിൽ. കേരളാ പോലീസ് ബെംഗളൂരുവില്‍ നിന്നാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ഒണ്‍ലൈൻ ട്രേഡിങ് വഴി ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ കവർന്ന തിരുവനന്തപുരം സ്വദേശികളായ, പൂജപ്പുര ബദാനിയ വീട്ടില്‍ ജിബിൻ(28), കഴക്കൂട്ടം ഷീല ഭവനില്‍ അനന്തു(29), പാലക്കാട് ആനക്കര സ്വദേശി കൊണ്ടുകാട്ടില്‍ വീട്ടില്‍ രാഹുല്‍(29), കുറ്റ്യാടി കിഴക്കയില്‍ വീട്ടില്‍ അഭിനവ്(24) എന്നിവരെയാണ് ബത്തേരി പോലീസ് ഇലക്‌ട്രോണിക് സിറ്റിയില്‍ നിന്ന് പിടികൂടിയത്. ഇവർ നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയതായാണ് വിവരം. ഇവരില്‍ നിന്ന്…
Read Moreവ്യാജടിക്കറ്റിൽ വിമാനത്താവളത്തിൽ പ്രവേശിച്ചു; യുവാവ് അറസ്റ്റിൽ
ബെംഗളൂരു : പെൺസുഹൃത്തിനെ യാത്രയാക്കാൻ വ്യാജടിക്കറ്റിൽ ബെംഗളൂരു വിമാനത്താവളത്തിനകത്ത് പ്രവേശിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. നഗരത്തിലെ സ്വകാര്യകമ്പനിയിൽ ജോലിചെയ്യുന്ന പ്രകാർ (25) ആണ് അറസ്റ്റിലായത്. ഡൽഹിയിലേക്ക് പോകുന്ന പെൺസുഹൃത്തിനൊപ്പം വിമാനത്താവളത്തിൽ വന്നതായിരുന്നു പ്രകാർ. എന്നാൽ, പെൺസുഹൃത്തിന്റെ വിമാനടിക്കറ്റിൽ കൃത്രിമംകാട്ടി യുവാവും വിമാനത്താവളത്തിൽ പ്രവേശിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെൺസുഹൃത്ത് വിമാനത്തിൽ കയറിയതോടെ പുറത്തേക്ക് വരാനൊരുങ്ങിയ പ്രകാറിനെ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. വിമാനത്തിൽ നിന്നിറങ്ങി പുറത്തേക്ക് പോവുകയാണെന്നാണ് യുവാവ് ആദ്യം പറഞ്ഞത്. കൂടുതൽ ചോദ്യം ചെയ്തപ്പോൾ ആണ് സത്യം കണ്ടെത്തിയത്.
Read Moreക്ഷേത്ര പരിപാടിക്കിടെ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ 3 പേർ അറസ്റ്റിൽ
ബെംഗളൂരു : ക്ഷേത്രത്തിലെ ആഘോഷപരിപാടി കാണുന്നതിനിടെയുണ്ടായ വഴക്കിനെത്തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. ബൈട്ടരായനപുരയിൽ ആണ് സംഭവം നടന്നത്. പ്രദേശവാസികളായ ചേതൻ, പവൻ, രംഗ എന്നിവരാണ് അറസ്റ്റിലായത്. യോഗേഷിനെ (23) ആണ് പ്രതികൾ കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയാണ് നൃത്തപരിപാടി നടക്കുന്നതിനിടെ യോഗേഷും പ്രതികളും തമ്മിൽ വഴക്കുണ്ടായത്. പരിപാടി സ്ഥലത്ത് നിന്ന് മടങ്ങിയ യോഗേഷിനെ പ്രതികൾ പിന്തുടർന്നെത്തി കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Read Moreഫാം ഹൗസിൽ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെടുത്തു; ഒരാൾ അറസ്റ്റിൽ
ബെംഗളൂരു : രാമനഗരയിൽ ഫാം ഹൗസിൽ നിന്നും തലയോട്ടികളും അസ്ഥികളും കണ്ടെത്തി. ഇത് സൂക്ഷിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു. ജൊഗരദൊഡ്ഡി സ്വദേശി ബലറാം ആണ് അറസ്റ്റിലായത്. ഫാംഹൗസിൽ നിന്ന് 25 മനുഷ്യ തലയോട്ടികളും നൂറിലേറെ അസ്ഥികളുമാണ് കണ്ടെത്തിയത്. ദുർമന്ത്രവാദത്തിനായാണ് തലയോട്ടികളും അസ്ഥികളും സൂക്ഷിച്ചിരുന്നതെന്നാണ് പോലീസിന്റെ സംശയം. ഗ്രാമത്തിലെ ശ്മശാനത്തിൽ ബലറാം തലയോട്ടികളുപയോഗിച്ച് പൂജ നടത്തുന്നതായി നാട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ബലറാമിനെ കസ്റ്റഡിയിലെടുത്ത് പോലീസും ഫൊറൻസിക് സയൻസ് ലബോറട്ടറി (എഫ്.എസ്.എൽ.) ഉദ്യോഗസ്ഥരും ഫാം ഹൗസ് പരിശോധിച്ചപ്പോഴാണ് തലയോട്ടികളും അസ്ഥികളും കണ്ടെത്തിയത്. രണ്ടു ചാക്കുകളിലായിട്ടായിരുന്നു…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി; 3 പേർ അറസ്റ്റിൽ
ബെംഗളൂരു : തുമകൂരുവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച തുമകൂരു സിദ്ധഗംഗാ മഠത്തിലെ ഉത്സവത്തിനിടെയാണ് പെൺകുട്ടി ആക്രമിക്കപ്പെട്ടത്. മഠത്തിന് സമീപത്തെ മലവാരത്ത് സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന പെൺകുട്ടിയുടെ ദൃശ്യം സംഘം മൊബൈൽ ഫോണിൽ പകർത്തിയതായി പോലീസ് പറഞ്ഞു. തുടർന്ന് ദൃശ്യം പുറത്തുവിടുമെന്ന് പറഞ്ഞ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Read Moreഭാര്യ എത്താൻ വൈകി, വിമാനം വൈകിപ്പിക്കാൻ വ്യാജ ബോംബ് ഭീഷണി; ബെംഗളൂരു സ്വദേശി അറസ്റ്റിൽ
ബെംഗളൂരു: ഭാര്യ വിമാനത്താവളത്തില്‍ എത്താൻ വൈകിയതിനെ തുടർന്ന് ഭർത്താവിന്റെ വ്യാജ ബോംബ് ഭീഷണി. വിമാനം വൈകിപ്പിക്കാൻ വ്യാജ ഭീഷണി നല്‍കിയ ബെംഗളൂരു സ്വദേശി അറസ്റ്റിലായി. മുംബൈയില്‍ നിന്ന് പുറപ്പെട്ട ബെംഗളൂരു വിമാനത്തില്‍ ബോംബുണ്ടെന്നായിരുന്നു വ്യാജ ഭീഷണി സന്ദേശം. വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം. ജോലി കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ താമസിച്ചെന്നും വിമാനം കിട്ടുമോയെന്ന് സംശയമാണെന്നും ഭാര്യ ഭർത്താവിനെ അറിയിച്ചിരുന്നു. വിമാനത്താവളത്തിലെയെങ്കിലും വിമാനത്തില്‍ കയറാൻ കഴിഞ്ഞില്ല. ഈ സമയത്താണ് വ്യാജ ഭീഷണി സന്ദേശമെന്ന ആശയം ഉദിച്ചത്. എയർലൈൻസില്‍ ലഭിച്ച സന്ദേശം വിമാനത്തിന്റെ ക്യാപ്റ്റനും പോലീസിനും ഉള്‍പ്പടെയുള്ള അധികാരികളെ…
Read Moreകഞ്ചാവ് കേസിലെ പ്രതി ആശുപത്രിയിൽ വെച്ച് മരിച്ചു
ബെംഗളൂരു: കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച പ്രതി പിറ്റേദിവസം ആശുപത്രിയില്‍ വെച്ച് മരിച്ചു. മീഞ്ച പതംഗളയിലെ മൊയ്തീന്‍ ആരിഫ് (22) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആരിഫിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ആരിഫ് അബ്ദുല്‍ റഷീദ് എന്ന ബന്ധുവിനൊപ്പം ഇരുചക്രവാഹനത്തിലാണ് സ്റ്റേഷനില്‍ നിന്നും മടങ്ങിയത്. പോലീസ് സ്റ്റേഷനില്‍ നിന്ന് വീട്ടിലെത്തിയ മൊയ്തീന്‍ ആരീഫ് നിരന്തരം ഛര്‍ദിച്ചതിനെ തുടര്‍ന്ന് ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന് മംഗളൂരു…
Read Moreഎംഡിഎംഎ യുമായി പതിനെട്ടുകാരി ഉൾപ്പെടെ 2 പേർ അറസ്റ്റിൽ
ബെംഗളൂരു: 49 ഗ്രാം എംഡിഎംഎയുമായി പതിനെട്ടുകാരി ഉള്‍പ്പെടെ രണ്ട് പേർ പിടിയില്‍. കോഴിക്കോട് മിംമ്സ് ആശുപത്രിക്ക് സമീപത്തെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. നല്ലളം സ്വദേശി ഷംജാദ്, കർണാടക സ്വദേശിനി സഞ്ജന എന്നിവരാണ് അറസ്റ്റിലായവർ. മെഡിക്കല്‍ കോളേജ് പോലീസും നാർകൊടിക് ഷാഡോ സംഘവുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കർണ്ണാടകയിലാണ് ഷംജാദ് ജോലി ചെയ്യുന്നത്. എംഡിഎംഎ നഗരത്തിൽ നിന്നും കോഴിക്കോടെത്തിച്ച് ചില്ലറ വില്‍പന നടത്തുന്നതാണ് ഇവരുടെ രീതി. ഹോട്ടല്‍ മുറികള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ വില്‍പന നടത്തിയിരുന്നത്.
Read Moreകഞ്ചാവുമായി യുവ ഡോക്ടർ പിടിയിൽ
ബെംഗളൂരു : ഹൈഡ്രോ കഞ്ചാവുമായി യുവഡോക്ടറെ സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ ലഹരി വിരുദ്ധവിഭാഗം പിടികൂടി. മൂന്നുലക്ഷം രൂപ വിലമതിക്കുന്ന 42 ഗ്രാം ഹൈഡ്രോ കഞ്ചാവ് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. യശ്വന്തപുരയിൽ താമസിക്കുന്ന നിഖിൽ ഗോപാലകൃഷ്ണൻ (30) ആണ് അറസ്റ്റിലായത്. അപ്പാർട്ട്‌മെന്റിൽ റെയ്ഡ് നടത്തിയാണ് ഇയാളിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്. അന്താരാഷ്ട്ര കൂറിയർ സർവീസ് വഴി നെതർലൻഡിൽ നിന്നാണ് നിഖിൽ ഹൈഡ്രോ കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
Read More