ബെംഗളൂരു: കോവിഡ് വൈറസ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ 2021 മെയ് 4 വരെ വാരാന്ത്യങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ശനി, ഞായർ ദിവസങ്ങളിൽ ട്രെയിനുകൾ ഓടിക്കില്ലെന്ന് പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ വെള്ളി വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ (ഏപ്രിൽ 26 മുതൽ മെയ് 4 വരെ) രാവിലെ 7 മണിക്ക് ട്രെയിനുകൾ പതിവുപോലെ പ്രവർത്തിക്കുന്നതാണ്. എന്നിരുന്നാലും, ടെർമിനൽ സ്റ്റേഷനുകളായ നാഗസന്ദ്ര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്, മൈസുരു റോഡ്, ബയപ്പനഹള്ളി സ്റ്റേഷനുകളിൽ നിന്നുള്ള അവസാന സർവീസുകൾ രാത്രി 7.30 ന് ആയിരിക്കും…
Read MoreCategory: TRAVEL
നന്ദി ഹിൽസിൽ, ഇനി പാരാഗ്ലൈഡിങ്ങും.
ബെംഗളൂരു: സാഹസിക വിനോദസഞ്ചാരികൾക്ക് പ്രിയങ്കരമായ പാരാഗ്ലൈഡിംഗ് ഉടൻ തന്നെ ബെംഗളൂരുവിന്റെ ടൂറിസം പ്രവർത്തനത്തിന്റെ ഭാഗമാകും. ബാംഗ്ലൂർ ഏവിയേഷൻ ആൻഡ് സ്‌പോർട്‌സ് എന്റർപ്രൈസസ് (ബേസ്) എന്ന സ്വകാര്യ കമ്പനി നന്ദി ഹിൽസിൽ പാരാഗ്ലൈഡിംഗ് സെപ്റ്റംബർ മുതൽ ആരംഭിക്കുന്നതാണ്. സംസ്ഥാന ഹോർട്ടികൾച്ചർ ഡിപ്പാർട്ട്‌മെന്റിൽ നിന്നും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നും ഡയറക്ടർ ജനറൽ ഓഫ് ഏവിയേഷനിൽ നിന്നും ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ നിന്നുംആവശ്യമായ അനുമതി വാങ്ങിയ ശേഷം ബാംഗ്ലൂർ ഏവിയേഷൻ ആൻഡ് സ്‌പോർട്‌സ് എന്റർപ്രൈസസ് (ബേസ്) ഡിസംബർ അവസാനത്തോടെ നന്ദി ഹിൽസിലെ മൈതാനത്തിൽ ടെസ്റ്റ് തുടങ്ങിരുന്നു. കൂടുതൽ ധൈര്യവും…
Read Moreപണിമുടക്ക് തുടരുന്നു; വിരമിച്ച ഡ്രൈവർമാരെ ജോലിയിൽ പ്രവേശിക്കാൻ ക്ഷണിച്ച് സർക്കാർ.
ബെംഗളൂരു: സംസ്ഥാനത്തെ ഗതാഗത പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ബദൽ ക്രമീകരണങ്ങളുടെ ഭാഗമായി സർവീസിൽ തിരികെ ചേരാൻ സംസ്ഥാന സർക്കാർ വിരമിച്ച ജീവനക്കാരെ ക്ഷണിച്ചു. ഗതാഗത വകുപ്പ് വ്യാഴാഴ്ച വൈകുന്നേരം പുറത്തിറക്കിയ വിജ്ഞാപനത്തിൽ 62 വയസ്സിന് താഴെയുള്ള വിരമിച്ച ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ ക്ഷണിക്കുന്നതായി അറിയിച്ചു. ഡ്രൈവർമാർക്ക് 800 രൂപയും കണ്ടക്ടർമാർക്ക് 700 രൂപയും പ്രതിഫലം നൽകും. നാല് കോർപ്പറേഷനുകളിലായി 446 ബസുകൾ വ്യാഴാഴ്ച പ്രവർത്തനം പുനരാരംഭിച്ചതായി പ്രസ്താവനയിൽ പറയുന്നു. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് (കെഎസ്ആർടിസി) വേണ്ടി 4,412 സ്വകാര്യബസുകൾ ഇത് വരെ ആയി സർവീസ് നടത്തി. നോർത്ത് വെസ്റ്റേൺ കെആർടിസിക്ക് വേണ്ടിയും നോർത്ത്…
Read Moreതിരക്ക് ഒഴിവാക്കാൻ 20 സ്പെഷ്യൽ ട്രെയിനുകൾ; സൗത്ത് വെസ്റ്റേൺ റെയിൽവേ
ബെംഗളൂരു: ഉഗാധിയെ തുടർന്നുള്ള തിരക്ക് ഒഴിവാക്കാൻ ഏപ്രിൽ 15 വരെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന 20 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. തുടർച്ചയായ ബസ് പണിമുടക്ക് കാരണം യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് കൂടെ വേണ്ടിയാണ് ഈ തീരുമാനം എന്നും അറിയിച്ചു. എന്നിരുന്നാലും, എല്ലാ റൂട്ടുകളിലുമുള്ള സാധാരണ ടിക്കറ്റ് നിരക്കിനേക്കാൾ 1.3 മടങ്ങ് കൂടുതലാണ് ടിക്കറ്റ് നിരക്ക്. റോഡ് ട്രാൻസ്പോർട്ട് ജീവനക്കാരുടെ പണിമുടക്ക് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും വരാനിരിക്കുന്ന ഉഗാധി ഉത്സവത്തിന്റെ തിരക്ക് പരിഹരിക്കുന്നതിനും പ്രത്യേക നിരക്കുകളുള്ള ഈ പ്രത്യേകട്രെയിനുകൾ യാത്രക്കാർക്ക് സൗകര്യമൊരുക്കുമെന്ന് എസ്‌ഡബ്ല്യുആർ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതേക സ്ഥിതിഗതികൾ കണക്കിലെടുത്ത്…
Read Moreമൂന്നാറിലേക്ക് പോകുന്ന വിനോദസഞ്ചാരികൾക്ക് ഇനി കെ.എസ്.ആർ.ടി.സി. ബസ്സിൽ താമസിക്കാം!!
മൂന്നാർ: വിനോദ സഞ്ചാരികൾക്കായി കുറഞ്ഞ നിരക്കിൽ ബസിനുള്ളിൽ താമസ സൗകര്യം ഒരുക്കുന്ന പദ്ധതിയുമായി കെ.എസ്.ആർ.ടി.സി. രംഗത്ത്. പദ്ധതി പ്രകാരമുള്ള ആദ്യ ബസ് മൂന്നാറിൽ ആണ് സജ്ജമാക്കുക. ഒരേസമയം 16 പേർക്കു താമസിക്കാൻ കഴിയുന്ന എസി ബസുകൾ ഇതിലേക്കായി സജ്ജമാക്കും. കിടക്കയും മൊബൈൽ ചാർജിങ് പോർട്ടും ഉൾപ്പെടെ ട്രെയിനുകളിലെ സ്ലീപ്പർ കോച്ച് മാതൃകയിൽ ആണ് കംപാർട്മെന്റുകൾ ബസിൽ സജ്ജമാക്കുക. മൂന്നാർ ഡിപ്പോയിലാണ് ആദ്യ ബസ് പാർക്ക് ചെയ്യുക. ബസിൽ താമസിക്കുന്നവർക്ക് ഡിപ്പോയിലെ ശുചിമുറികൾ ഉപയോഗിക്കാം. നിരക്ക് തീരുമാനിച്ചിട്ടില്ല. കെഎസ്ആർടിസി എം.ഡി ബിജു പ്രഭാകരന്റേതാണ് വിനോദ സഞ്ചാര…
Read Moreഇന്ന് മുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിന് 5 മിനിറ്റ് മുമ്പ് വരെ ടിക്കറ്റുകള്‍ ലഭിക്കും
ന്യൂഡല്‍ഹി: ഇന്ന് മുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിന് 5 മിനിറ്റ് മുമ്പ് വരെ ടിക്കറ്റുകള്‍ ലഭിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ടിക്കറ്റ് ബുക്കിങ്ങിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ റെയില്‍വേ ഇളവു വരുത്തുന്നത്. ഇതനുസരിച്ച് ഇന്ന് (ഒക്ടോബര്‍ 10) മുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിന് അഞ്ചു മിനിറ്റ് മുമ്പ് വരെ ടിക്കറ്റുകള്‍ ലഭിക്കും. കോവിഡ് വ്യാപനത്തിന് മുമ്പ് ട്രെയിന്‍ പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുതല്‍ അഞ്ചുമിനിറ്റ് വരെയുള്ള സമയത്തിന് ഇടയിലാണ് സെക്കന്‍ഡ് ചാര്‍ട്ട് തയ്യാറാക്കിയിരുന്നത്. ഈ രീതിയിലേക്ക് തിരികെ വരാനാണ് റെയില്‍വേ അധികൃതരുടെ തീരുമാനം. കോവിഡിന്റെ പശ്ചാത്തലത്തില്‍ റഗുലര്‍ ട്രെയിനുകള്‍…
Read Moreകൂടുതല്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങാന്‍ തയ്യാറായി റെയില്‍വേ.
ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. സെപ്തംബര്‍ 12 മുതല്‍ 80 ട്രെയിനുകള്‍ കൂടി സര്‍വീസ് നടത്തും. നിലവിലുള്ള 230 ട്രെയിനുകള്‍ക്ക് പുറമെയാണ് പുതിയ ട്രെയിന്‍ സര്‍വീസുകള്‍. സെപ്തംബര്‍10 മുതല്‍ ഈ പുതിയ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവ് പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് മുതല്‍ രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. പുതിയതായി പ്രഖ്യാപിച്ച 80 ട്രെയിനുകളിൽ കേരളത്തിലേക്ക് ട്രെയിനുകൾ ഒന്നുമില്ല. ട്രെയിനുകൾ ആവശ്യപ്പെട്ടു കേരളത്തിന്റെ കത്തുകളൊന്നും ലഭിച്ചിട്ടില്ലെന്നു ദക്ഷിണ റെയിൽവേ അധികൃതർ…
Read Moreകുവൈത്തിലേക്ക് ഇന്ത്യൻ പൗരന്മാര്‍ക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി
കുവൈത്ത്: കുവൈത്തിലേക്ക് ഇന്ത്യൻ പൗരന്മാര്‍ക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി. മന്ത്രി സഭാ യോഗമാണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടതെന്ന് സർക്കാർ വക്താവ് വ്യക്തമാക്കി. ഇന്ത്യക്ക് പുറമേ ഇറാൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ശ്രീലങ്ക, പാകിസ്താൻ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർക്കും പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ഏഴ് രാജ്യങ്ങളൊഴികെ മറ്റു രാജ്യങ്ങളിലെ മുഴുവൻ പൗരന്മാർക്കും കുവൈത്തിലേക്ക് വരുന്നതിനോ തിരിച്ചു പോകുന്നതിനോ തടസ്സങ്ങൾ ഉണ്ടാകില്ല എന്നു പ്രസ്താവനയിൽ പറയുന്നു.
Read Moreഎമിറേറ്റ്‌സ് എയർലൈനിൽ യാത്രയ്ക്കിടെ ഏതെങ്കിലും വിധത്തിൽ കോവിഡ് ബാധയുണ്ടായാൽ 1.3 കോടി രൂപ വാഗ്ദാനം!
എമിറേറ്റ്‌സ് എയർലൈനിൽ യാത്രയ്ക്കിടെ ഏതെങ്കിലും വിധത്തിൽ കോവിഡ് ബാധയുണ്ടായാൽ 1.3 കോടി രൂപ വാഗ്ദാനം ചെയ്ത് കമ്പനി. ഒക്ടോബർ 31വരെ എമിറേറ്റ്‌സ് എയർലൈനിൽ ടിക്കറ്റ് ബുക്കുചെയ്ത് യാത്രചെയ്യുന്നവർക്കാണ് ഈ സേവനം ലഭിക്കുക. വിമാനയാത്രയ്ക്കിടെ കോവിഡ്-19 രോഗബാധയുണ്ടാകുന്നവരുടെ ചികിത്സാ ചിലവുകൾക്കായി ആ വ്യക്തിക്ക് 1,30,49,000 രൂപ (ഏകദേശം 6,40,000 ദിർഹം) മെഡിക്കൽ ചെലവിനത്തിൽ ഇൻഷുറൻസായി എമിറേറ്റ്‌സ് നൽകും. കൂടാതെ, ഇത്തരത്തിൽ രോഗബാധയുണ്ടാകുന്നവർക്ക് 14 ദിവസത്തേക്ക് പ്രതിദിനം 100 യൂറോവെച്ച് (ഏകദേശം 8600 രൂപ) ക്വാറന്റീൻ ചെലവുകൾക്ക് നൽകാനും പുതിയസംവിധാനം ഏർപ്പെടുത്തി. ഈസേവനത്തിന് പ്രത്യേകിച്ച് പണമൊന്നും എമിറേറ്റ്‌സ് ഈടാക്കുന്നില്ല.…
Read Moreനാടണയാൻ ഒരുങ്ങിനിന്ന ആയിരക്കണക്കിന് പ്രവാസികൾ ദുരിതത്തിൽ
ദുബായ്: വിമാനസർവീസുകളെച്ചൊല്ലി ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള ഭിന്നത വളരുന്ന സാഹചര്യത്തിൽ നാടണയാൻ ഒരുങ്ങിനിന്ന ആയിരകണക്കിന് പ്രവാസികൾ ദുരിതത്തിലവുന്നു. വിവിധ സംഘടനകൾ ചാർട്ടർചെയ്ത യു.എ.ഇ.യുടെ വിമാനങ്ങൾക്ക് ഇന്ത്യയിൽ ഇറങ്ങാനുള്ള അനുമതി നിഷേധിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് അബുദാബിയിൽനിന്ന് കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന ഇത്തിഹാദ് എയർവെയ്‌സിന്റെയും ഷാർജയിൽനിന്ന് ലഖ്നൗവിലേക്ക് പോകാനിരുന്ന എയർ അറേബ്യ വിമാനത്തിന്റെയും ഉൾപ്പെടെയുള്ള യാത്രകളാണ് മുടങ്ങിയത്. അബുദാബി കെ.എം.സി.സി.യായിരുന്നു ഇത്തിഹാദ് വിമാനം ചാർട്ടർ ചെയ്തിരുന്നത്. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇറങ്ങാൻ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ യു.എ.ഇ.യുടെ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചതിനെത്തുടർന്നാണ് യാത്ര തടസ്സപ്പെട്ടത്. ഇതുൾപ്പെടെ ഇന്ത്യയിലെ ഏതാനും സ്വകാര്യവിമാനങ്ങളുടെ…
Read More