ടോൾ പ്ലാസകളിൽ ഫാസ്റ്റാഗ് നിർബന്ധമാക്കി കേന്ദ്രസർക്കാർ വിജ്ഞാപനം.

ബെംഗളൂരു: തിങ്കളാഴ്ച അർദ്ധരാത്രി മുതൽ ടോൾ പ്ലാസ കളിൽ കൂടി കടന്നുപോകുന്ന വാഹനങ്ങൾക്ക് ഫാസ്റ്റാഗ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഫാസ്റ്റാഗ് ഉണ്ടെങ്കിലും പ്രവർത്തിക്കാതിരിക്കുകയോ, ഫാസ്റ്റാഗ് ഇല്ലാതെ ടോൾ ബൂത്തുകളിൽ എത്തുകയോ ചെയ്താൽ ഇനി മുതൽ സാധാരണ നിരക്കിന്റെ ഇരട്ടി തുക നൽകേണ്ടി വരും. ഫാസ്റ്റാഗ് നിർബന്ധമാക്കിക്കൊണ്ടുള്ള മുൻ ഉത്തരവിൽ സമയപരിധി ഒരുതവണ നീട്ടിയിരുന്നു എങ്കിലും ഇന്നലെ അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്ന ഉത്തരവ് പ്രകാരം ഇനി മറ്റു പരിഗണനകൾക്ക് അവസരം ഉണ്ടായിരിക്കുന്നതല്ല.

Read More

അയൽക്കാരിയുടെ വിവാഹേതര ബന്ധത്തെ ചോദ്യം ചെയ്തതിന് ആക്രമിച്ചു കൊലപ്പെടുത്തി;ആറു പേർ അറസ്റ്റിൽ.

ബെംഗളൂരു: കർണാടകയിലെ ഉടുപ്പി- ഹൊസൂരിൽ ആണ് സംഭവം. വിവാഹ മോചനം നേടിയിട്ടില്ല എങ്കിലും ഭർത്താവുമായി പിരിഞ്ഞ് കഴിഞ്ഞിരുന്ന അയൽവാസിയും വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ സ്ത്രീയുമായി ഗൗതം എന്നയാൾക്കുണ്ടായിരുന്ന ബന്ധത്തെ ചോദ്യം ചെയ്തതിനാണ് അയൽവാസിയായ നവീൻ കൊലചെയ്യപ്പെട്ടത്. ഗൗതം ഈ സ്ത്രീയുടെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു. ഇതിൽ ഇടപെട്ടതിനെ തുടർന്ന് വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടരുത് എന്നുപറഞ്ഞ് അയൽവാസിയായ നവീനെ ഗൗതം ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ നവീൻന്റെ ഭാര്യയും മക്കളും പുറത്തുപോയ സമയത്ത് ഗൗതം കൂട്ടാളികളും ചേർന്നു നവീന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി…

Read More

അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ അസ്ഥികൂടം കണ്ടെത്തി.

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാ നഗരപാലിക തൊഴിലാളികൾ കാമാക്ഷി പാളയിൽ റോഡരികിലുള്ള അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടയിൽ അസ്ഥികൂടം കണ്ടെത്തി. കഴിഞ്ഞ നാലു വർഷകാലമായി വൃത്തിയാക്കാതെ കിടന്ന അഴുക്കുചാൽ കോൺക്രീറ്റ് സ്ലാബുകൾ നീക്കംചെയ്ത് വൃത്തിയാക്കുന്നതിനിടയിൽ ആണ് അസ്ഥികൂടം കണ്ടെത്തിയത്. ഉടൻതന്നെ വിവരമറിയിച്ചതിനെത്തുടർന്ന് കാമാക്ഷി പാളയ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അസ്ഥികൂട അവശിഷ്ടങ്ങളും മറ്റും വിശദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പ്രായപൂർത്തിയായ ഒരു പുരുഷന്റെ അസ്ഥികൂടം ആണ് എന്നാണ് പ്രാഥമിക വിവരം. വിശദമായ പരിശോധനകൾക്കുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയുകയുള്ളൂ എന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ…

Read More

“കോ-വിൻ”;ബാക്കി വരുന്ന പ്രതിരോധ മാത്രകൾ ഉപയോഗശൂന്യം ആകുന്നു എന്ന് ആക്ഷേപം.

ബെംഗളൂരു: കേന്ദ്രസർക്കാർ രൂപകല്പനചെയ്ത രജിസ്ട്രേഷൻ വെബ്സൈറ്റ് ആണ് നിലവിൽ പ്രതിരോധ മരുന്നു വിതരണ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നത്. ഈ “ആപ്പ്” വഴി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ആണ് നിലവിൽ പ്രതിരോധ മരുന്ന് നൽകുന്നത്. എന്നാൽ രജിസ്റ്റർ ചെയ്യുന്ന മുഴുവൻ സ്വീകർത്താക്കളും യഥാസമയം എത്തിച്ചേരാത്ത സാഹചര്യത്തിൽ ശീതീകരണിയിൽ സൂക്ഷിക്കുന്ന മരുന്നുകൾ ഒരിക്കൽ പുറത്തെടുത്താൽ പരമാവധി സമയം നാലുമണിക്കൂർ ആണെന്നിരിക്കെ സ്വീകർത്താക്കൾ ഇല്ലാതെ വരുന്ന അത്രയും പ്രതിരോധമരുന്നുകൾ ഉപയോഗശൂന്യമായി പോകുന്നു എന്നാണ് ഇപ്പോഴത്തെ ആക്ഷേപം. ആശുപത്രികളിൽ എത്തിച്ചേരുന്ന പൊതുജനങ്ങൾ പ്രതിരോധമരുന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും പൊതുജനങ്ങൾക്ക് എപ്പോൾ പ്രതിരോധ മരുന്നു കൊടുത്തു തുടങ്ങണം…

Read More

യു.കെ.യിൽ നിന്നെത്തുന്ന യാത്രക്കാരുടെ നിർബന്ധിത ഏകാന്തവാസം: ഒഴിവാക്കണമെന്ന അപേക്ഷയുമായി യാത്രികർ.

quarantine

ബെംഗളൂരു: യു കെയിൽ നിന്നും ഇന്ത്യയിലെത്തുന്ന യാത്രികരുടെ നിലവിലുള്ള 14 ദിവസത്തെ നിർബന്ധിത ഏകാന്തവാസം ഒഴിവാക്കണമെന്ന് അപേക്ഷയുമായി യാത്രികർ രംഗത്തെത്തി. രോഗബാധ ഇല്ലെന്ന പരിശോധനാഫലം ഉണ്ടായിട്ടും നിർബന്ധിത ഏകാന്തവാസത്തിൽ കഴിയേണ്ടി വരുന്നത് ദുസ്സഹം ആണ് എന്നാണ് ഇവരുടെ അഭിപ്രായം. ജനിതകമാറ്റം സംഭവിച്ച രോഗാണുക്കളെ യുകെയിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് യുകെയിൽ നിന്ന് ഇന്ത്യയിൽ എത്തുന്നവർക്ക് നിർബന്ധിത ഏകാന്തവാസം ഏർപ്പെടുത്തിയത്. പുതിയ വൈറസിന്റെ വ്യാപന ശേഷി വളരെ കൂടുതൽ ആണെന്നതും ദ്രുതഗതിയിലുള്ള വ്യാപനം നിലവിലുള്ള സംവിധാനങ്ങളെ പ്രതിസന്ധിയിലാക്കും എന്നതും ഒരു കാരണമായിരുന്നു.

Read More

മഹാമാരി വ്യാപനം; യാഥാർത്ഥ്യം സർക്കാർ മറച്ചുവെയ്ക്കുന്നു എന്ന് യു.എസ്. പഠന റിപ്പോർട്ട്.

ബെംഗളൂരു: അമേരിക്കൻ സർവകലാശാലയായ ഡ്യൂക്ക് യൂണിവേഴ്സിറ്റി ഗവേഷകർ നടത്തിയ പഠനത്തിൽ കർണാടക സർക്കാർ പുറത്തുവിടുന്ന മഹാമാരി വ്യാപന കണക്കുകൾ ശരിയല്ലെന്ന് അവകാശപ്പെടുന്നു. യാഥാർഥ്യം മറച്ചുവെച്ച് കൊണ്ട് വളരെ കുറഞ്ഞ നിരക്കുകളാണ് സർക്കാർ പുറത്തുവിടുന്നത് എന്നാണ് ആക്ഷേപം. അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ഫെബ്രുവരി നാലിന് പുറത്തുവിട്ട റിപ്പോർടിന്റെ അടിസ്ഥാനത്തിൽ കർണാടകത്തിൽ മാത്രം 3 കോടിയിലധികം ജനങ്ങളാണ് 2020 ഓഗസ്റ്റ് 29ന് മുൻപുതന്നെ രോഗബാധിതരായതെന്ന് വെളിപ്പെടുത്തുന്നു. കൺസ്യൂമർ പിരമിഡ് ഹൗസ് ഹോൾഡ് സർവ്വേ എന്ന ജനസംഖ്യാ സർവ്വേ വിഭാഗവുമായി ചേർന്നാണ് ഗവേഷകർ പഠനം നടത്തിയത്. കർണാടക സർക്കാരിന്റെ…

Read More

ശാന്തിനഗർ ബസ് സ്റ്റേഷൻ പണയത്തിൽ!

ബെംഗളൂരു: നിലവിലുള്ള ബാധ്യതകൾ നികത്തുന്നതിനായി ബൃഹത് ബെംഗളൂരു മെട്രോ ട്രാൻസ്പോർട്ട് കോർപ്പറേഷൻ, 2010 ൽ നിർമ്മിച്ച ശാന്തിനഗർ ട്രാഫിക് മാനേജ്മെന്റ് സെന്റർ പണയപ്പെടുത്തി 160 കോടി വായ്പ എടുത്തു. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ മറുപടിയായാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാനറ ബാങ്ക് ആണ് വായ്പ നൽകിയിരിക്കുന്നത്. പ്രതിമാസ പലിശയായി ഒരു കോടി 40 ലക്ഷം രൂപയാണ് ബിഎംടിസി കനറാബാങ്കിന് നൽകിക്കൊണ്ടിരിക്കുന്നത്. മഹാമാരി വ്യാപനത്തെ തുടർന്ന് ഗണ്യമായി വരുമാനക്കുറവ് വന്നതിനാൽ തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിൽ പോലും ബിഎംടിസി ബുദ്ധിമുട്ടിയിരുന്നു.

Read More

മദ്രസ വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി തുല്യതാ സർട്ടിഫിക്കറ്റ് പരിഗണനയിൽ.

ബെംഗളൂരു: മദ്രസ വിദ്യാർത്ഥികൾക്ക് പ്രത്യേക പാഠ്യവിഷയങ്ങൾ ഉൾപ്പെടുത്തി എസ്എസ്എൽസിക്ക് തത്തുല്യമായ യോഗ്യതാ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന പദ്ധതി കർണാടക സർക്കാർ പരിഗണിക്കുന്നു. സാമാന്യമായ മറ്റു പാഠ്യവിഷയങ്ങൾ ഇല്ലാത്തതുകൊണ്ട് നിലവിൽ മദ്രസ വിദ്യാർഥികൾക്ക് മത പഠനങ്ങൾ മാത്രമാണ് സാധിക്കുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ പഠനം മതകാര്യങ്ങളിൽ മാത്രം ഒതുങ്ങുന്നു. തുടർവിദ്യാഭ്യാസം സാധ്യമാകുന്നില്ല. മദ്രസ വിദ്യാർഥികൾക്ക് തുല്യതാ സർട്ടിഫിക്കറ്റ് നൽകുന്നതോടെ മുറപ്രകാരം ഉള്ള തുടർ വിദ്യാഭ്യാസത്തിന് വഴിതെളിയും. മദ്രസയിൽ നിന്നും സർട്ടിഫിക്കറ്റുകൾ നേടുന്ന വിദ്യാർത്ഥികൾക്ക് പി യുവിന് പ്രവേശനാനുമതി നൽകുന്ന തരത്തിൽ പുതിയ നിയമ ഭേദഗതിയും ഇതോടൊപ്പം ഉണ്ടാകും.…

Read More

ഭവനഭേദനസംഘവുമായി പൊലീസ് ഏറ്റുമുട്ടി ; ഒരാൾക്ക് കാലിൽ വെടിയേറ്റു.

ബെംഗളൂരു: ജയാനഗർ പോലീസ് ഇൻസ്പെക്ടർ എച്ച് വി സുദർശൻ നിരീക്ഷണ സംഘങ്ങളോട് ഒപ്പം പതിവ് പുലർകാല സവാരിക്ക് ഇടയിൽ എതിരെ വന്ന ഒരു ഓട്ടോറിക്ഷ പോലീസിനെ കണ്ട് പെട്ടെന്ന് വഴിമാറി പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പിന്തുടർന്ന് പിടികൂടി. ഓട്ടോയിൽ ഉണ്ടായിരുന്നു മൂന്നുപേരിൽ ഒരാൾ ഓടി രക്ഷപ്പെട്ടത് കൂടുതൽ സംശയത്തിന് ഇടയാക്കി. ഇയാൾ ജയനഗർ 8 ബ്ലോക്കിലെ ഒരു കെട്ടിട സമുച്ചയത്തിലെ സെക്യൂരിറ്റി ഗാർഡിനെ ആക്രമിച്ച ശേഷം അകത്തു കടന്നു കൂടി. പിന്നാലെയെത്തിയ പോലീസ് സംഘം ഇയാളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും പോലീസിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇടതു കാൽമുട്ടിന്…

Read More

വ്യാജ ഡിമാൻഡ് ഡ്രാഫ്റ്റ് ;മുൻ ജയിൽ ഉദ്യോഗസ്ഥൻ അടക്കം പോലീസ് വലയിൽ.

ബെംഗളൂരു: വ്യാജ ഡിമാൻഡ് ഡ്രാഫ്റ്റ് ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ച നാലംഗസംഘം ബേഗൂർ പോലീസിന്റെ പിടിയിലായി. അർജുൻ എന്ന ഇന്ദ്രജിത്ത് നായക് 34, ഭാര്യ മഞ്ജുള 34, മുനിരാജ് എന്നറിയപ്പെടുന്ന രാജ് കുമാർ 48, അനന്ത 25 എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവർ വ്യാജമായി നിർമിച്ച നിരവധി ഡിമാൻഡ് ഡ്രാഫ്റ്റ് കളും, കമ്പ്യൂട്ടറുകളും സീലുകളും പിടിച്ചെടുത്തിട്ടുണ്ട്. ആകെ 7.18 കോടി രൂപയ്ക്കുള്ള വ്യാജ ട്രാക്ടറുകൾ ആണ് ഇവർ തട്ടിപ്പിനായി ഒരുക്കിയിരുന്നത്. കഴിഞ്ഞദിവസം നാലര ലക്ഷം രൂപയ്ക്കുള്ള ഒരു ഡിമാൻഡ് ഡ്രാഫ്റ്റ് ഒന്നര ലക്ഷം രൂപയ്ക്ക്…

Read More