സംസ്ഥാത്ത് കുതിച്ചുയരുന്ന് തക്കാളി വില

ബെംഗളൂരു: അടുക്കളയിലെ ഏറ്റവും അവശ്യ വസ്തുക്കളിൽ ഒന്നായ തക്കാളിയുടെ വില ചില്ലറ വിപണിയിൽ കിലോയ്ക്ക് 90 രൂപയായി ഉയർന്നു. ഞായറാഴ്ച ഹോപ്‌കോംസ് ഔട്ട്‌ലെറ്റുകളിൽ നിരക്ക് 75 രൂപയായിരുന്നെങ്കിലും, ചില്ലറവിൽപ്പനയിൽ, നാറ്റിക്കും ഫാമിനും വലുപ്പമനുസരിച്ച് 80-90 രൂപയായിരുന്നു വില.

വില കുത്തനെ ഉയരുന്നത് എങ്ങനെ നിയന്ത്രിക്കാനാകുമെന്ന് പരിശോധിക്കുമെന്ന് ഹോപ്‌കോംസ് ഉദ്യോഗസ്ഥർ പറഞ്ഞതോടെ വില കുത്തനെ ഉയരുന്നതിൽ ആശങ്കാകുലരാണെന്ന് ചില്ലറ വ്യാപാരികളും അഭിപ്രായപ്പെട്ടു, വിലക്കയറ്റം മൂലം ആവശ്യക്കാർ കുറഞ്ഞതു കാരണം പല കൈവണ്ടി സ്റ്റാളുകളും ഇതിനോടകം തക്കാളി വിൽപ്പന നിർത്തി.

  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ

മറ്റുചിലരാകട്ടെ ഉന്തുവണ്ടികളിൽ വീടുവീടാന്തരം കയറിയിറങ്ങി പരിമിതമായ അളവിലാണ് വിൽപന നടത്തുന്നത്. കനത്ത മഴ കൃഷിയെ തടസ്സപ്പെടുത്തുന്നതാണ് വില അനിയന്ത്രിതമായി ഉയരാൻ കാരണമെന്നാണ് കർഷകരും വ്യാപാരികളും പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ
[masterslider id="10"]

Related posts