നഗരത്തിൽ പുതിയ പോലീസ് കമ്മീഷണർ നിയമിതനായി

ബെംഗളൂരു: ക്രമസമാധാനവകുപ്പ് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) ആയിരുന്ന മുതിർന്ന ഐപിഎസ് ഓഫീസർ സിഎച്ച് പ്രതാപ് റെഡ്ഡിയെ ബെംഗളൂരു സിറ്റിയുടെ പുതിയ പോലീസ് കമ്മീഷണറായി നിയമിച്ചു. ഈ തസ്തികയിൽ ദീർഘകാലം പ്രവർത്തിച്ചിരുന്ന ഡിജിപി കമൽ പന്തിനെ സ്ഥലം മാറ്റി ഡിജിപിയായി (റിക്രൂട്ട്‌മെന്റ്) നിയമിക്കുകയും ചെയ്തു.

1991ലെ ബാച്ചിലെ ഐപിഎസ് ഓഫീസറായ ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ പ്രതാപ് റെഡ്ഡി, ഹാസനിലെ അരസികെരെ അസിസ്റ്റന്റ് എസ്പിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച് ബിജാപൂർ (ഇപ്പോൾ വിജയപുര), ഗുൽബർഗ (ഇപ്പോൾ കലബുറഗി) ജില്ലകളിൽ എസ്പിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിടെക് ബിരുദധാരിയായ റെഡ്ഡി, സാങ്കേതികവിദ്യയെക്കുറിച്ച് ആഴത്തിലുള്ള ധാരണയും അനുഭവപരിചയവുമുള്ള ചുരുക്കം ചില ഉദ്യോഗസ്ഥരിൽ ഒരാളാണ്.കൂടതെ നാഷണൽ അസോസിയേഷൻ ഓഫ് സോഫ്‌റ്റ്‌വെയർ ആൻഡ് സർവീസസ് കമ്പനികളുടെ (നാസ്‌കോം) ഉപദേഷ്ടാവായും അതിന്റെ ഡയറക്‌ടറായും പ്രവർത്തിച്ച പരിചയമുണ്ട്.

കൂടാതെ, വെസ്റ്റേൺ റേഞ്ച് ഐജിപി, മൈസൂർ സിറ്റി പോലീസ് കമ്മീഷണർ പോലീസ് കമ്മീഷണർ, ബെംഗളൂരു സിറ്റിയിൽ അഡീഷണൽ പോലീസ് കമ്മീഷണർ എന്നീ നിലകളിൽ റെഡ്ഡി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എഡിജിപി (ക്രമസമാധാനം) ആയിരിക്കെ, മൈസൂരിൽ ഒരു വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിന്റെ അന്വേഷണത്തിന് നേതൃത്വം നൽകാൻ ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്ര അദ്ദേഹത്തെയാണ് തിരഞ്ഞെടുത്തത്. മൂവ്മെന്റ് ഓർഡർ ലഭിച്ചാൽ റെഡ്ഡി ബെംഗളൂരു പോലീസ് കമ്മീഷണറായി ചുമതലയേൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us