പ്രമുഖ ലിംഗായത്ത് മഠാധിപതി പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണം

ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിലെ സ്വാധീനമുള്ള ലിംഗായത്ത് മഠത്തിലെ പ്രധാന മഠാധിപതി സ്ഥാപനത്തിൽ താമസിക്കുന്ന പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിക്കപ്പെട്ടു. 15 ഉം 16 ഉം വയസ്സുള്ള രക്ഷപ്പെട്ട രണ്ട്‌ പെൺകുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജഗദ്ഗുരു മുരുകരാജേന്ദ്ര വിദ്യാപീഠ മഠത്തിലെ മഠാധിപതി ഡോ. ശിവമൂർത്തി മുരുക ശരണാരുവിനെതിരെ പ്രഥമവിവര റിപ്പോർട്ട് (എഫ്‌ഐആർ) ഫയൽ ചെയ്തിരിക്കുന്നത്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ (പോക്‌സോ) നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

ശിവമൂർത്തി തങ്ങളിൽ ഒരാളെ കഴിഞ്ഞ 3.5 വർഷവും മറ്റൊരാൾ കഴിഞ്ഞ ഒന്നര വർഷവും ലൈംഗികമായി പീഡിപ്പിച്ചതായി മഠത്തിലെ താമസ സൗകര്യത്തിൽ താമസിച്ചിരുന്ന വിദ്യാർത്ഥികൾ പോലീസിനോട് പറഞ്ഞു. ഏതെങ്കിലും കാരണത്താൽ പെൺകുട്ടികളെ അദ്ദേഹത്തിന്റെ ചേമ്പറിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നത്. പെൺകുട്ടികൾ മൈസൂരിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ സമീപിക്കുകയും പീഡനം വിശദമായി പറയുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ മൈസൂരുവിലെ നസർബാദ് പോലീസ് സ്റ്റേഷനിലെത്തി അവർക്കുവേണ്ടി പരാതി നൽകി. പോലീസ് പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട്

ശിവമൂർത്തിയെ കൂടാതെ, എഫ്‌ഐആറിൽ മഠത്തിന്റെ റെസിഡൻഷ്യൽ വിംഗിലെ വാർഡൻ രശ്മിയും മഠത്തിലെ ജൂനിയർ പുരോഹിതനായ ബസവാദിത്യ, അഭിഭാഷകൻ ഗംഗാധരയ്യ, നേതാവ് പരമശിവയ്യ പ്രതികളാണ്. പെൺകുട്ടികൾ മൈസൂരിലെത്തി മനുഷ്യക്കടത്തിന് ഇരയായവരുടെ രക്ഷയ്ക്കും ശാക്തീകരണത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഓടനാടി സേവാ സംസ്‌ഥേ എന്ന എൻജിഒയെ സമീപിച്ചു. ഒരു കൗൺസിലിംഗ് സെഷനുശേഷം എൻജിഒ ശിശുക്ഷേമ സമിതിയെ സമീപിച്ചുവെന്നും തുടർന്ന് പോലീസിൽ പരാതി നൽകിയെന്നും എഫ്‌ഐആറിൽ പറയുന്നു. റിപ്പോർട്ടുകൾ പ്രകാരം, ശിവമൂർത്തി ചിത്രദുർഗയിലും പരിസരങ്ങളിലും സ്വാധീനമുള്ള വ്യക്തിയായതിനാലും പ്രത്യാഘാതങ്ങൾ ഭയന്നതിനാലുമാണ് രക്ഷപ്പെട്ടവർ മൈസൂരിലെ സി ഡബ്ലിയൂ സിയെ സമീപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരള മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ കാലതാമസമില്ല; തീരുമാനം ദേശീയ നേതൃത്വത്തിന്റേതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
  മാരക വൈറസ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us