ഡോക്ടര്‍മാര്‍ 11 മുതല്‍ സമരത്തിലേക്ക്; ചികിത്സ നിഷേധിക്കപ്പെട്ടാല്‍ നിയമ നടപടി എന്ന് മന്ത്രി

ബെംഗളുരു : പ്രമോഷന്‍, ഒഴിവുള്ള സീനിയര്‍ പോസ്റ്റുകളിലേക്കുള്ള നിയമനം തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചു 11 മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിനൊരുങ്ങുന്നു.

11 മുതല്‍ 15 വരെ ഒപി സേവനങ്ങള്‍ തടസ്സപ്പെടുമെന്നും സര്‍ക്കാര്‍ നടപടി യെടുത്തില്ലെങ്കില്‍ 16 മുതല്‍ സമ്പൂര്‍ണ ബഹിഷ്‌കരണമാണു ദ്ധതിയിട്ടിരിക്കുന്നതെന്നു കര്‍ണാടക ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ (കെജിഎംഒഎ) പ്രസിഡന്റ് ഡോ. രവീന്ദ്രനാഥ് പറഞ്ഞു.

  റോഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ മാറ്റാൻ ആവശ്യപ്പെട്ടതിനെച്ചൊല്ലി തർക്കം: സഹോദരങ്ങൾക്ക് ക്രൂര മർദനം

അതേസമയം, രോഗികള്‍ക്കു ചികിത്സ നിഷേധിക്കപ്പെട്ടാല്‍ ഉത്തരവാദികളായവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ സ്റ്റാഫ് അസോസിയേഷനുകളാണു സമരം പ്രഖ്യാപിച്ചിട്ടുള്ളത്. തസ്തികകള്‍ നികത്താത്തതിനാല്‍ സീനിയര്‍ഡോക്ടര്‍മാര്‍ പ്രമോഷനില്ലാതെയാണു വിരമിക്കുന്നതെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാട്ടാന ആക്രമണം; മലയാളിയായ 14കാരന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts