വൈറലാകാൻ ‘കാട്ടിക്കൂട്ടലുകൾ’; ഓടുന്ന ബസിന്റെ ഡോർ തുറന്ന് നമ്പർ പ്ലേറ്റ് നീക്കിയ ബൈക്ക് അഭ്യാസപ്രകടനം നടത്തിയ യുവാവ് പിടിയിൽ വീഡിയോ കാണാം

ഡൽഹി: സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി പൊതുജനങ്ങളുടെ ജീവൻ പണയപ്പെടുത്തി അഭ്യാസപ്രകടനം നടത്തിയ 22-കാരനെ ഡൽഹി പൊലീസ് പിടികൂടി. ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെയും ഓട്ടോയുടെയും വാതിലുകൾ ബൈക്കിലിരുന്ന് തുറന്നായിരുന്നു യുവാവിന്റെ സാഹസികത. വടക്കുകിഴക്കൻ ഡൽഹിയിലെ ന്യൂ ഉസ്മാൻപൂരിലാണ് സംഭവം.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോയിലൂടെയാണ് ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങൾ പുറത്തുവന്നത്. നമ്പർ പ്ലേറ്റ് പോലുമില്ലാത്ത ബൈക്കിൽ സഞ്ചരിച്ച യുവാവ്, തൊട്ടടുത്ത് ഓടിക്കൊണ്ടിരുന്ന ഡിടിസി (DTC) ബസിന്റെയും മറ്റ് വാഹനങ്ങളുടെയും വാതിലുകൾ ബൈക്കിലിരുന്ന് തന്നെ വലിച്ചുതുറക്കുകയായിരുന്നു.

ബസ് യാത്രക്കാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷയ്ക്ക് കടുത്ത ഭീഷണിയുയർത്തുന്ന രീതിയിലായിരുന്നു യുവാവിന്റെ പെരുമാറ്റം. പൊലീസിന്റെ ശ്രദ്ധയിൽപ്പെടാതിരിക്കാനും തന്നെ തിരിച്ചറിയാതിരിക്കാനുമായി ബൈക്കിലെ നമ്പർ പ്ലേറ്റ് യുവാവ് ബോധപൂർവ്വം നീക്കം ചെയ്തിരുന്നു.

  ഗാന്ധി ബസാർ: അശാസ്ത്രീയ ഓട നിർമ്മാണം കാൽനടയാത്രക്കാർക്ക് കെണിയാകുന്നു; പരാതിയുമായി നാട്ടുകാർ

വീഡിയോ വൈറലായതോടെ ന്യൂ ഉസ്മാൻപൂർ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി (CCTV) ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതിൽ നിന്നാണ് പ്രതിയെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. തുടർന്ന് നടത്തിയ നീക്കത്തിൽ പ്രതിയെ കൈയോടെ പിടികൂടുകയും കുറ്റകൃത്യത്തിന് ഉപയോഗിച്ച മോട്ടോർ സൈക്കിൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

  സംസ്ഥാനത്ത് പേപ്പർ രഹിത ആധാരമെഴുത്ത്: പ്രതിഷേധവുമായി ആധാരമെഴുത്തുകാർ, ആയിരക്കണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിൽ

റീൽസ് എടുക്കാൻ വേണ്ടി നിയമം കയ്യിലെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡൽഹി പൊലീസ് മുന്നറിയിപ്പ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തമിഴ്നാട്ടിൽ സർക്കാർ രൂപവത്കരണ നീക്കങ്ങൾ സജീവം; ഭൂരിപക്ഷം തെളിയിക്കാൻ വിജയ്, 'ശല്യപ്പെടുത്തില്ലെന്ന്' സ്റ്റാലിൻ
[masterslider id="10"]

Related posts

Click Here to Follow Us