വിമാനത്താവളത്തില്‍ പുതിയ പദ്ധതി; മാലിന്യസംസ്‌കരണത്തിന് പുതിയ സംവിധാനമൊരുക്കി

ബെംഗളൂരു: വിമാനത്താവളത്തിലെ ഖര, ദ്രവ മാലിന്യം ശാസ്ത്രീ യമായി സംസ്‌കരിക്കാന്‍ വിമാനത്താവള അതോറിറ്റി (ബിഐഎഎല്‍) പുതിയ സംവിധാനമൊരുക്കി.

മാലിന്യം തരംതിരിക്കുന്നതിനൊപ്പം ഖരമാലിന്യം സംസ്‌കരിച്ച് പുനരുപയോഗിക്കാനാകുന്ന ക്രിസ്റ്റലുകളാക്കും. വിമാനത്താവളത്തിലെ ഇരു ടെര്‍മിനലുകളിലും നിന്ന് പ്രതിദിനം 26 ടണ്‍ വരെ ഖരമാലിന്യമാണ് ശേഖരി ക്കുന്നത്.

നേരത്തെ ഇത് സ്വകാര്യ ഏജന്‍സിക്ക് കൈമാറുകയാണ് ചെയ്തിരുന്നത്. ഇത് ദേവനഹള്ളിയിലെ മാലിന്യനിക്ഷേപ കേന്ദ്രത്തിലേക്കാണ് മാറ്റിയിരുന്നത്.

ഇവിടെ സംസ്‌കരണം ഫലപ ദമല്ലാത്തതിനെ തുടര്‍ന്നാണ് സംസ്‌കരണ ചുമതല ബിഐഎല്‍ നേരിട്ട് ഏറ്റെടുക്കുന്നത്. പ്രതിദിനം 77 വരെ മാലിന്യം സംസ്‌കരിക്കാന്‍ കഴിയും.

  ബെംഗളൂരുവിൽ കനത്ത മഴ തുടങ്ങി; നഗരം വീണ്ടും പ്രളയഭീതിയിൽ, കനത്ത ജാഗ്രതാ നിർദ്ദേശം

ഭക്ഷണശാലകളില്‍ നിന്നുള്ള ദ്രവമാ ലിന്യം സംസ്‌കരിക്കാന്‍ ബയോ ഗ്യാസ് പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ഉല്‍പാദിപ്പിക്കുന്ന ഗ്യാസ് വിമാനത്താവളത്തിലെ ഭക്ഷണശാലകളില്‍ പാചകത്തിന് ഉപയോഗിക്കും.

കംപോസ്റ്റ് വളം വില്‍പന വ്യാപകമാക്കും

മാലിന്യപ്ലാന്റുകളില്‍ നിന്നുല്‍പാദിപ്പിക്കുന്ന കംപോസ്റ്റ് വളം വില്‍പന കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ കര്‍ണാടക കംപോസ്റ്റ് ഡലവപ്‌മെന്റ് കോര്‍പ്പറേഷന്‍. കഴിഞ്ഞ വര്‍ഷം 5000 ടണ്‍ കംപോസ്റ്റ് വളമാണ് വിറ്റത്.

  ഈ റെയിൽവേ ഫ്ലൈഓവർ നിർമ്മാണം ഒരു ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും

സമീപജില്ലകളിലെ കര്‍ഷകരാണ് കൂടുതല്‍ വളം വാങ്ങിയത്. ടണ്ണിന് 3500 രൂപ നിരക്കിലാണ്
വില്‍പന നടത്തിയത്.

റസിഡന്റ്‌സ്, അപ്പാര്‍ട്‌മെന്റ് അസോസിയേഷനുകളുടെ സഹകരണ
ത്തോടെ വളം വില്‍പനമേളകള്‍ സംഘടിപ്പിക്കുമെന്ന് കോര്‍പറേഷന്‍ ചെയര്‍മാന്‍ നടരാജ് ഗൗഡ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഇതുമതി കേരളമേ!';കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച; ടി.പിയെ സ്മരിച്ച് കെ.കെ രമ
[masterslider id="10"]

Related posts