യുവതിയെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഭർത്താവടക്കം മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: കുടക് ലിംഗാപുരയിലെ വനംവകുപ്പ് ചെക്ക്‌പോസ്റ്റിന് സമീപം കാറിനുളളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

സിദ്ധാപുരയ്ക്ക് സമീപം ഇന്നലെ രാത്രി പതിവ് പരിശോധനയ്ക്കിടെയാണ് മൈസൂരു സ്വദേശിയായ ഒരു സ്ത്രീയുടെ മൃതദേഹം വനം വകുപ്പ് ഉദ്യോഗസ്ഥർ കാറിൽ കൊണ്ടുപോകുന്നത് കണ്ടെത്തിയത്.

പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, മാൽദാരെ-ലിംഗാപുര ഫോറസ്റ്റ് ചെക്ക്-പോസ്റ്റിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ അർദ്ധരാത്രിയിൽ ഹരിയാനയിൽ രജിസ്റ്റർ ചെയ്ത ഒരു കാർ (HR-26-CE-9273) തടഞ്ഞു,

ഭർത്താവടക്കം മൂന്ന് പുരുഷന്മാരെയും ഒരു സ്ത്രീയെയും കണ്ടെത്തി, സ്ത്രീ “ഉറങ്ങുകയാണെന്നാണ് ഇവർ അവകാശപ്പെട്ടത്.

സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ട വനം ജീവനക്കാർ ഇവരോട് പരിശോധനയ്ക്കായി പുറത്തേക്ക് ഇറങ്ങാൻ ആവശ്യപ്പെട്ടു. തിരച്ചിൽ നടത്തിയപ്പോൾ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ട്,

ഹരിയാന സ്വദേശിനിയായ നങ്കിദേവി (45) ആണ് കൊല്ലപ്പെട്ടത്. മൈസൂരുവിൽ ഭർത്താവിനൊപ്പം താമസിക്കുന്നു ഇവർ. പുരുഷന്മാർ പരസ്പരവിരുദ്ധമായ മൊഴികൾ നൽകിയതായും ഇത് ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നതായും പോലീസും വനംവകുപ്പ് വൃത്തങ്ങളും പറഞ്ഞു.

ഹരിയാണ സ്വദേശികളായ നംഗി ദേവിയുടെ ഭർത്താവ് രാകേഷ് കുമാർ (43), സത്വീർ ചൗഹാൻ (33), വികാസ് (32) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.വെള്ളിയാഴ്ച രാത്രിയാണ് കാറിൽ മൃതദേഹം കണ്ടെത്തിയത്. നംഗിദേവി ആത്മഹത്യ ചെയ്തതാകാമെന്ന് പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു

മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് വനംവകുപ്പ് ജീവനക്കാർ സിദ്ധാപുര പോലീസിൽ വിവരം അറിയിച്ചു. സബ് ഇൻസ്പെക്ടർ മഞ്ജുനാഥ് സ്ഥലത്തെത്തി മൂന്ന് പേരെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. പോലീസ് ഇതുവരെ അവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

  നിയമപോരാട്ടം മുറുകുന്നു; ബൈക്ക് ടാക്സി തടയാൻ സർക്കാർ സുപ്രീം കോടതിയിൽ;

യാതൊരു രേഖകളോ വിശ്വസനീയമായ വിശദീകരണമോ ഇല്ലാതെ മൃതദേഹം കൊണ്ടുപോകുന്നത് സംബന്ധിച്ച ദുരൂഹമായ സാഹചര്യങ്ങൾ ആശങ്ക ഉയർത്തിയിട്ടുണ്ട്. അർദ്ധരാത്രിയിൽ കാറിൽ മൃതദേഹം കൊണ്ടുപോയതിന്റെ പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ല.

സിദ്ധാപുര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇത് കൊലപാതകമാണോ എന്ന് നിഗമനം ചെയ്യാൻ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പോലീസ് അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബീഫ് വിവാദത്തെ തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ഷിയാസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us