ആലപ്പുഴ: അമ്മയെ കത്തികൊണ്ട് കഴുത്തില്‍ കുത്തിയ പതിനേഴുകാരിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. കുട്ടിയുടെ അച്ഛന്റെ മൊഴി പ്രകാരമാണ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. മകളെ സഖി ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. വീടിന്റെ തറ കഴുകാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിക്കാണ് പരിക്കേറ്റത്. വീടിന്റെ തറയില്‍ ഉളള നായയുടെ മൂത്രം കഴുകിക്കളയാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഷാനിയും മകളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. വാക്കേറ്റത്തെ തുടർന്ന് മകൾ അമ്മയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
Read MoreDay: 2 October 2025
സ്വര്‍ണപ്പാളി വിവാദം; ആവശ്യമെങ്കിൽ സമരത്തിന് ഇറങ്ങുമെന്ന് കെ മുരളീധരന്‍
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ വേണ്ടിവന്നാല്‍ സമരത്തിന് ഇറങ്ങുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കപട ഭക്തന്മാര്‍ ദേവസ്വം ബോര്‍ഡിന്റെ തലപ്പത്തിരിക്കുന്നതാണ് പ്രശ്‌നം. 2019 ലും 2025ലുമാണ് വിവാദം ഉയരുന്നത്. രണ്ട് കാലയളവിവും യുഡിഎഫ് ആയിരുന്നില്ല അധികാരത്തില്‍. രാഷ്ട്രീയകാര്യ സമിതിയില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. സ്വര്‍ണപ്പാളികള്‍ നേരെയാക്കാന്‍ കൊണ്ടുപോയത് 2019ലും 2025ലുമാണ്. ആ രണ്ട് തവണയും യുഡിഎഫ് അല്ല അധികാരത്തില്‍. ഇതേപ്പറ്റി വസ്തുനിഷ്ഠമായ അന്വേഷണം നടത്തണം എന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും കോണ്‍ഗ്രസ് തയ്യാറല്ല. ആറാം തീയതി…
Read Moreസ്കൂട്ടറിൽ ചെളി തെറിച്ചതോടെ സ്കൂട്ടർ യാത്രക്കാരൻ ക്ഷുഭിതനായി; വെള്ളം കോരി വാഹനം വൃത്തിയാക്കി നൽകി കെഎസ്ആർടിസി ജീവനക്കാർ
ബെംഗളൂരു : സുബ്രഹ്മണ്യ-കഡബ സംസ്ഥാന പാതയിലെ നെട്ടാന പാലത്തിന് സമീപം കെഎസ്ആർടിസി ബസ് തന്റെ സ്കൂട്ടറിൽ ചെളി തെറിപ്പിച്ചതിൽ ഒരു സ്കൂട്ടർ യാത്രക്കാരൻ രോഷാകുലനായി. ബസ് നിർത്തിച്ച ഡ്രൈവർ കണ്ടക്ടറെയും ഡ്രൈവറെയും നേരിടുകയും സംഭവത്തിന് അവരെ ശകാരിക്കുകയും ചെയ്തു. ജീവനക്കാർ അയാളെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അയാൾ വഴങ്ങാൻ കൂട്ടാക്കിയില്ല. ഒടുവിൽ, ബസ് ജീവനക്കാർ അടുത്തുള്ള ഒരു അരുവിയിൽ നിന്ന് ബക്കറ്റിൽ വെള്ളം കൊണ്ടുവന്ന് സ്കൂട്ടറിലെ ചെളി കഴുകാൻ സഹായിച്ചു. അതോടെ മാത്രമാണ് യാത്രക്കാരൻ ശാന്തനായതെന്ന് വൃത്തങ്ങൾ പറഞ്ഞു.
Read Moreപെൺകുട്ടിയെ ഓൺലൈൻ പ്ലാറ്റഫോമിലൂടെ വില്പനയ്ക്ക് വെച്ച സംഭവം; കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനാകാതെ പോലീസ്; തിരച്ചിൽ ശക്തമാക്കി
ബെംഗളൂരു: ആറാം ക്ലാസുകാരിയെ വില്‍പനയ്ക്ക് വെച്ച സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി പൊലീസ്. കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താനുള്ള നീക്കം ശക്തമാക്കിയിട്ടുണ്ട്. കുട്ടികളെ കാണാതായ കേസുകളുമായി ചേർത്ത് വെച്ചാണ് പരിശോധന. 12കാരി തന്‍റെ മകളാണെന്നാണ് ഇടപാടുകാരെന്ന വ്യാജേന എത്തിയ സന്നദ്ധ സംഘടന പ്രവർത്തകരോടും പൊലീസിനോടും പിടിയിലായ ശോഭ ആദ്യം പറഞ്ഞത്. വീണ്ടും ചോദ്യം ചെയ്തപ്പോള്‍ സഹോദരന്‍റെ പുത്രിയാണെന്ന് പറഞ്ഞു. കുഞ്ഞിനെ ദത്തെടുത്തതാണെന്ന് പിന്നെയും മാറ്റി പറഞ്ഞു. ഈ വൈരുധ്യം പൊലീസിനെ കുഴക്കുന്നുണ്ട്. 20 ലക്ഷം രൂപ ആവശ്യപ്പെടുന്നത് കുട്ടിയുടെ അച്ഛന്‍റെ ചികിത്സയ്ക്കാണെന്നും തങ്ങള്‍ക്ക് ഇതില്‍ കമ്മീഷനൊന്നുമില്ലെന്നും ശോഭ…
Read Moreഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ച കാമുകനെ കഴുത്തറുത്ത് കൊന്ന് 16കാരി
ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കാമുകനെ കഴുത്തറുത്ത് കൊന്ന് 16കാരി. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് ദാരുണ സംഭവം. ബിലാസ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി ബീഹാര്‍ സ്വദേശിയായ മൊഹമ്മദ് സദ്ദാമിനെ ആണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടി പൊലീസ് കസ്റ്റഡിയിലാണ്. സെപ്റ്റംബര്‍ 28നാണ് കേസിനാസപദമായ സംഭവം. സദ്ദാമിനെ കാണാന്‍ ആണ് പെണ്‍കുട്ടി റായ്പൂരില്‍ എത്തിയത്. തുടര്‍ന്ന് ഇവര്‍ റായ്പൂരിലെ രമന്‍ മന്ദിര്‍ വാര്‍ഡിലെ സത്കാര്‍ ഗലിയിലുള്ള ഏവണ്‍ ലോഡ്ജില്‍ താമസിച്ചു.
Read Moreവനിതാ പോലീസ് ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം; കാമുകന്‍ അറസ്റ്റില്‍
വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. അഹമ്മദാബാദിലെ പൊലീസ് ഹെഡ്ക്വാര്‍ട്ടേസിലെ ജീവനക്കാരിയായ റിങ്കല്‍ ഹസ്മുഖ് വന്‍സാരയാണ്(32) കൊല്ലപ്പെട്ടത്. മൃതദേഹം നഗ്നമായ നിലയില്‍ ഗാന്ധി നഗറിലെ 24സെക്ടറിലെ സ്റ്റാഫ് ക്വാര്‍ട്ടേസിലാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് റിങ്കലിന്റെ കാമുകനും നാലു വയസ്സുള്ള കുഞ്ഞിന്റെ പിതാവുമായ മോഹന്‍ നാഗ്ജി പര്‍ഗിയെ പോലീസ് അറസ്റ്റുചെയ്തു. മരിച്ച റിങ്കലും അറസ്റ്റിലായ മോഹനും കോളേജ് കാലം മുതല്‍ പ്രണയത്തിലായിരുന്നു. എന്നാല്‍, 2005-ല്‍ മോഹന്‍ മറ്റൊരു സ്ത്രിയെ വിവാഹം ചെയ്തു. വിവാഹം ശേഷവും റിങ്കലുമായുള്ള ബന്ധം തുടര്‍ന്നു. സെപ്റ്റംബര്‍…
Read Moreനിങ്ങൾ ‘സിദ്ധരാമയ്യയുടെ ആളാണോ ?’: ബെംഗളൂരുവിലെ നമ്മ മെട്രോ സ്റ്റേഷനിൽ യുവതികൾ തമ്മിൽ സ്ത്രീകളുടെ ഭാഷയെ ചൊല്ലി ചൂടേറിയ വാക്കേറ്റം
ബെംഗളൂരു: ബെംഗളൂരുവിലെ നമ്മ മെട്രോ സ്റ്റേഷനിൽ നിന്ന് രണ്ട് സ്ത്രീകൾ തമ്മിൽ ചൂടേറിയ തർക്കത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ പുറത്തുവന്നു. ഭാഷാ യുദ്ധത്തിലെ മറ്റൊരു എപ്പിസോഡായിരുന്നു ഇത്. ഒരു യാത്രക്കാരി കന്നഡയിൽ സംസാരിക്കാൻ ആഗ്രഹിച്ചപ്പോൾ മറ്റൊരാൾ ഹിന്ദിയിൽ മറുപടി നൽകിയതോടെയാണ് തർക്കം ആരംഭിച്ചതെന്ന് റിപ്പോർട്ടുണ്ട്. ടിക്കറ്റ് കൗണ്ടറിന് സമീപം ഉച്ചത്തിലുള്ള തർക്കത്തിലേക്ക് ഇത് നയിച്ചു. ടിക്കറ്റ് കൗണ്ടറിൽ ചിത്രീകരിച്ചതായി തോന്നുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. ബുർഖ ധരിച്ച സ്ത്രീ “ഹിന്ദി മാതാദ്രി (ഹിന്ദിയില്‍ സംസാരിക്കുക),” എന്ന് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാൻ സാധിക്കും.…
Read Moreരോഗവസ്ഥയെക്കുറിച്ച് നടൻ അജിത് കുമാര്‍
തമിഴ് സിനിമയുടെ സൂപ്പര്‍ താരം അജിത് കുമാറിന് സിനിമ മാത്രമല്ല ജീവിതം. കടുത്ത റേസിങ് ആരാധകനായിരുന്ന അജിത് ഇന്ന് അറിയപ്പെടുന്ന റേസിങ് താരം കൂടിയാണ്. സിനിമയില്‍ നിന്നെല്ലാം ഇടവേളയെടുത്ത് റേസിങില്‍ സജീവമായി മാറിയിരിക്കുകയാണ് അജിത്ത്. സ്‌പെയ്‌നിലെ ബാഴ്‌സലോണയില്‍ നടക്കുന്ന റേസില്‍ പങ്കെടുക്കുകയാണ് താരമിപ്പോള്‍. തന്റെ പാഷന് വേണ്ടി താണ്ടിയ കടമ്പകളെക്കുറിച്ചും നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അജിത്. കുടുംബത്തിനും കുട്ടികള്‍ക്കൊപ്പവും സമയം ചെലിവിടാന്‍ തനിക്ക് ഇപ്പോള്‍ സാധിക്കുന്നില്ലെന്നാണ് അജിത് പറയുന്നത്. അതിലുമുപരിയായി തനിക്ക് ഇപ്പോള്‍ ഉറക്കമില്ലായ്മയുടെ പ്രശ്‌നങ്ങളുണ്ടെന്നും താരം തുറന്ന് പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക്…
Read Moreകർണാടകയിലെ സ്വകാര്യ ബസ് ഓപ്പറേറ്റർമാർ നഷ്ടത്തിൽ; കാരണം ശക്തി പദ്ധതിയും ബിഎംടിസി വിപുലീകരണvum
ബെംഗളൂരു: കർണാടകയിലെ സ്വകാര്യ ബസ് ഓപ്പറേറ്റർമാർ വർദ്ധിച്ചുവരുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ ശക്തി പദ്ധതി, ബിഎംടിസി ശൃംഖലയുടെ വിപുലീകരണം, നിയമവിരുദ്ധ ഓപ്പറേറ്റർമാരുടെ സാന്നിധ്യം എന്നിവയാണ് ഈ സാഹചര്യത്തിന് കാരണമെന്ന് അവർ പറഞ്ഞു. കർണാടക സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിക്ക് ഒരു മെമ്മോറാണ്ടം സമർപ്പിച്ചു, ഈ പരാതികൾ വിശദീകരിച്ചു, ബുധനാഴ്ച മാധ്യമങ്ങളോട് റിപ്പോർട്ട് ചെയ്തു. അടുത്ത 10 ദിവസത്തിനുള്ളിൽ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധ പരിപാടികൾ ആരംഭിക്കാൻ ബസ് ഉടമകൾ നിർബന്ധിതരാകുമെന്ന് അസോസിയേഷൻ പ്രസിഡന്റ്…
Read Moreകെആർഎസ് അണക്കെട്ടിലെ അഞ്ച് ദിവസത്തെ കാവേരി ആരതി സമാപിച്ചു
ബെംഗളൂരു : കന്നഡ നാടിന്റെ ജീവരക്തത്തിന് ആരതി അർപ്പിക്കുന്നതിനുള്ള പ്രതീകാത്മക ചടങ്ങായ അഞ്ച് ദിവസത്തെ കാവേരി ആരതി ഇന്നലെ രാത്രി വിജയകരമായി സമാപിച്ചു. അഞ്ച് ദിവസങ്ങളിലായി ആയിരക്കണക്കിന് ആളുകൾ ഈ ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിച്ചു. കരിമ്പിൻ തോട്ടമായ മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിലെ കെആർഎസ് അണക്കെട്ടിലാണ് അഞ്ച് ദിവസത്തെ കാവേരി ആരതി നടന്നത് . പഴയ മൈസൂരിലെ ജനങ്ങൾക്ക് വെള്ളം നൽകുന്ന കാവേരി മാതാവിന് ആധരം അർപ്പിക്കാൻ കാവേരി ആരതി സംഘടിപ്പിക്കുക എന്നത് ഡിസിഎം ഡി.കെ. ശിവകുമാറിന്റെ സ്വപ്നമായിരുന്നു. അതനുസരിച്ച്, കഴിഞ്ഞ അഞ്ച്…
Read More