ബെംഗളൂരു: ബെളഗാവി ചിക്കോടി താലൂക്കിൽ ഹെൽമറ്റ് ധരിച്ചില്ലെന്നാരോപിച്ച് യുവാവിനെയും,മാതാവിനെയും മർദിച്ച് പൊലീസ്.
ഹൃഷികേശ് ലിംബിഗിദ് (28) സുശീലയും(48) എന്നിവർക്കാണ് പരിക്കേറ്റത്. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നിന്ന് ചിക്കോടിയിലേക്ക് മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം.
ഹെൽമറ്റ് ധരിക്കാത്തതിനെ തുടർന്ന് പൊലീസ് യുവാവിനെ തടഞ്ഞ് നിർത്തി ചോദ്യം ചെയ്‌തു. മകനെ പൊലീസ് മർദിക്കാൻ തുടങ്ങിയപ്പോൾ അമ്മ സുശീല എതിർത്തു. പിന്നാലെ അമ്മയെയും പൊലീസ് ആക്രമിച്ചു.
സുശീലയെ ചവിട്ടുകയും ലിംബിഗിദാദിൻ്റെ ഷർട്ട് വലിച്ചുകീറിയശേഷം ലാത്തികൊണ്ട് അടിക്കുകയും ചെയ്‌തു. പൊലീസിൻ്റെ മർദ്ദനത്തിൽ പരിക്കേറ്റ ലിംബിഗിദാദ് കുഴഞ്ഞു വീണു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.