മൂന്നാം ഭാര്യയെ കൊലപ്പെടുത്തിയ കേസ്; 23 വർഷത്തിനുശേഷം പ്രതി പിടിയിൽ

ബെംഗളൂരു : മൂന്നാം ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ 23 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്.

റായ്ച്ചൂർ ജില്ലയിൽ ഹലധാൽ ഗ്രാമത്തിൽ നിന്നുള്ള ഹനുമന്ത് ഹുസെനപ്പയാണ്(75) അറസ്റ്റിലായത്. പ്രതി കുറ്റകൃത്യം നടന്ന സമയത്ത് ബദർലിയിലെ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജൂനിയർ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു.

ആദ്യ ഭാര്യയുടെ മരണത്തിന് ശേഷം രണ്ടാം വിവാഹം കഴിച്ച ഇയാൾ മൂന്നാമതായി രേണുകമ്മ എന്ന സ്ത്രീയെ വിവാഹം കഴിച്ചു.

  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി

2002ൽ കുടുംബ തർക്കത്തെത്തുടർന്ന് ഹനുമന്ത് രേണുകമ്മയെ കുത്തിക്കൊലപ്പെടുത്തി. മൃതദേഹം ചാക്കിലാക്കി ഉപേക്ഷിക്കാൻ ശ്രമിച്ചു.

കണാടക ആർ.ടി.സി ബസിൽ ചാക്കിൽ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കണ്ടക്ടർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

എന്നാൽ പൊലീസിൻ്റെ കണ്ണ് വെട്ടിച്ച് ഹനുമന്ത് ഒളിച്ചോടി. രണ്ട് പതിറ്റാണ്ടിലേറെയായി വിവിധ ഇടങ്ങളിലായി വ്യത്യസ്ത പേരുകളിലായി ഇയാൾ താമസിച്ച് വരികയായിരുന്നു.

അടുത്തിടെ ജന്മഗ്രാമമായ ഹലാധലിലേക്ക് മടങ്ങി. അവിടെ വെച്ച് ഇയാളെ തിരിച്ചറിഞ്ഞ നാട്ടുകാരിൽ ചിലർ പൊലീസിന് വിവരം നൽകുകയായിരുന്നു. പിന്നാലെ പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടെക്കികളെ വലയിലാക്കുന്ന പുതിയ 'വ്യാജ ഇന്റര്‍വ്യൂ വഴി തട്ടിപ്പ്; മുന്നറിയിപ്പുമായി ടെക്കി
[masterslider id="10"]

Related posts