ബെംഗളൂരു : അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ദക്ഷിണ കന്നട മൈൻസ് ആൻഡ് ജിയോളജി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കൃഷ്ണവേണിയെ സസ്പെൻഡ് ചെയ്ത് കർണാടക സർക്കാർ.
ഭൂമി സംബന്ധമായ കാര്യവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങുന്നതിനിടെയാണ് കൃഷ്ണവേണി അറസ്റ്റിലായത്. ലോകായുക്ത ഉദ്യോഗസ്ഥർ ഒരുക്കിയ കെണിയിൽ കഴിഞ്ഞ മാസം 28നാണ് കൃഷ്ണവേണി പിടിയിലായത്.
ഹൈകോടതിയിൽ സമർപ്പിച്ച റിട്ട് ഹരജിയിലൂടെ ജാമ്യം ലഭിച്ചതിന് പിന്നാലെയും ഉദ്യോഗസ്ഥ നിലവിൽ സ്ഥാനത്ത് തുടർന്നു.
എന്നാൽ ജില്ല ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവു ശനിയാഴ്ച ചീഫ് സെക്രട്ടറിക്ക് കത്തെഴുതി. അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്നും അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ഇതിനെത്തുടർന്ന് സംസ്ഥാന വാണിജ്യ, വ്യവസായ അണ്ടർ സെക്രട്ടറി സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിന് പിന്നാലെയാണ് ജോലിയിൽ പ്രവേശിച്ച ഉദ്യോഗസ്ഥ അഴിമതി ആരോപണം തെളിഞ്ഞ സാഹചര്യത്തിൽ സ്ഥാനത്ത് തുടരാൻ അർഹയല്ലെന്ന് ചൂണ്ടിക്കാട്ടി ഇവരെ സസ്പെൻഡ് ചെയ്തത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.