ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍. പ്രദേശവാസികളായ രണ്ട് പേരെയാണ് പിടികൂടിയതെന്ന് ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി. പഹല്‍ഗാമിലെ ബട്‌കോട്ടില്‍ നിന്നുള്ള പര്‍വൈസ് അഹമ്മദ് ജോത്തര്‍, പഹല്‍ഗാം ഹില്‍ പാര്‍ക്ക് മേഖലയില്‍ നിന്നുള്ള ബഷീര്‍ അഹമ്മദ് ജോത്തര്‍ എന്നിവരെയാണ് പിടികൂടിയത്. ഭീകരാക്രമണം നടത്തിയവർക്ക് സഹായം ചെയ്തവരാണ് ഇരുവരുമെന്ന് എന്‍ഐഎ കണ്ടെത്തി. ആക്രമണം നടത്തിയ ഭീകരരെ സംബന്ധിച്ച പ്രധാന വിവരങ്ങള്‍ അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ചു. അക്രമികള്‍ നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുമായി ബന്ധമുള്ള പാകിസ്ഥാന്‍ പൗരന്മാരാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി എന്‍ഐഎ പറഞ്ഞു.
Read MoreDay: 22 June 2025
വലിയ വിമാനങ്ങൾ മാത്രമല്ല; ചെറിയ വിമാനങ്ങളും താൽക്കാലികമായി വെട്ടിക്കുറച്ച് എയർ ഇന്ത്യ
ന്യൂഡൽഹി: ചെറിയ വിമാനങ്ങളുടെ സർവീസ് താൽകാലികമായി വെട്ടിക്കുറച്ച് എയർ ഇന്ത്യ. 19 റൂട്ടുകളിൽ പ്രതിവാര സർവീസ് നടത്തുന്ന 118 വിമാനങ്ങളാണ് നിലവിൽ റദ്ദാക്കുന്നത്. അന്താരാഷ്ട്ര സർവീസ് നടത്തുന്ന വലിയ വിമാനങ്ങളുടെ 15 ശതമാനം വെട്ടികുറച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം. ചെറിയ വിമാനങ്ങളുടെ 5 ശതമാനമാണ് കുറയ്‌ക്കുക. ജൂലൈ 15 വരെ നിരോധനം തുടരുമെന്നാണ് സൂചന. പുതിയ തീരുമാന അടിസ്ഥാനത്തിൽ ബംഗളൂരു-സിങ്കപ്പൂർ, പൂനെ -സിങ്കപ്പൂർ, മുംബൈ-ബഗ്ദോഗ്ര റൂട്ടുകളിലേക്കുള്ള ഏഴു പ്രതിവാര ഫ്ലൈറ്റുകൾ ജൂലെ 15 വരെയില്ല. ഇതിന് പുറമേ ഡൽഹി-ബംഗളൂരു, ഡൽഹി-മുംബൈ പോലുള്ള ആഭ്യന്തര സർവീസുകളിലും…
Read Moreഇന്ത്യയിൽ സ്ത്രീകൾ ഒറ്റയ്ക്ക് എവിടെയും യാത്ര ചെയ്യരുത്; ലൈംഗികാതിക്രമം, ഭീകരവാദം എന്നിവ എപ്പോൾ വേണമെങ്കിലും സംഭവിക്കാം : പൗരൻമാർക്ക് യു.എസിൻ്റെ ജാഗ്രതാ നിർദേശം
വാഷിംഗ്ടൺ : ഇന്ത്യ സന്ദർശനത്തിനെത്തുന്ന യു.എസ് പൗരൻമാർക്കുള്ള യാത്രാ ജാഗ്രതാ നിർദേശങ്ങൾ പുതുക്കി യു.എസ്. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് നിർദേശത്തിലുള്ളത്. പ്രധാന കാരണങ്ങളായി ചൂണ്ടി കാണിച്ചിരിക്കുന്നത് ഭീകരവാദവും, ലൈംഗിക അതിക്രമവുമാണ്. ഇന്ത്യയിൽ മിക്ക ഇടങ്ങളിലും സഞ്ചാരികൾ അഭിമുഖീകരിക്കാൻ പോകുന്ന പ്രശ്‌നം ലൈംഗികാതിക്രമമാണെന്നും. മുന്നറിയിപ്പുകൾ ഒന്നുമില്ലാതെ ഭീകരവാദികളുടെ ആക്രമണം ഉണ്ടായേക്കാമെന്നും നിർദേശത്തിൽ സൂചിപ്പിക്കുന്നു. ഇത്തരക്കാർ ലക്ഷ്യം വെക്കുന്നത് വിനോദ സഞ്ചാര കേന്ദ്രങ്ങളും, ഗതാഗത സംവിധാനങ്ങളും ഷോപ്പിങ് മോളുകളാനിന്നും മുന്നറിയിപ്പിൽ പറയുന്നു. ജീവിക്കാൻ സുരക്ഷിതമല്ലാത്ത രാജ്യം എന്നിരിക്കെ ഇന്ത്യയിൽ ജോലി ചെയ്യുന്ന യു.എസ്…
Read Moreഇതര ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ചു ; ബന്ധുക്കളായ 40 പേരെ നിർബന്ധിച്ച് മൊട്ടയടിപ്പിച്ച് നാട്ടുകാർ
ഭുവനേശ്വര്‍: ഒഡീഷയിൽ പെൺകുട്ടി ജാതി മാറി വിവാഹം കഴിച്ചെന്നാരോപിച്ച് ആദിവാസി കുടുംബത്തിലെ 40 പുരുഷന്‍മാരെ നിര്‍ബന്ധിച്ച് തല മൊട്ടയടിപ്പിച്ചു. ശുദ്ധീകരണത്തിൻ്റെ ഭാഗമായാണ് ഇങ്ങനെ ചെയ്തതെന്നും ഇത് ആചാരത്തിൻ്റെ ഭാഗമാണെന്നും അവർ പറഞ്ഞു. പട്ടിക വിഭാഗത്തിൽ ഉൾപ്പെടുന്ന പെൺകുട്ടി പട്ടിക ജാതിയിലെ യുവാവിനെ വിവാഹം ചെയ്യുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിലെ പുരുഷന്‍മാരെ നിര്‍ബന്ധിച്ച് തല മുണ്ഡനം ചെയ്യിപ്പിച്ചു. യുവതിയും യുവാവും തമ്മിലുള്ള ബന്ധം ജാതിയിലുള്ള വ്യത്യാസത്തെ തുടർന്ന് വീട്ടുകാർ എതിർത്തതിനെ തുടർന്ന് ഇരുവരും മറ്റൊരു ഗ്രാമത്തിൽ പോയി വിവാഹം കഴിച്ചു. മറ്റൊരു ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം…
Read Moreകാവേരി നദിയിൽ ചിതാഭസ്മം ഒഴുക്കൽ തടയാൻ പദ്ധതി; ലക്ഷ്യം നദിയെ മാലിന്യമുക്തമാക്കുക
ബെംഗളൂരു : കർണാടകയുടെ പ്രധാന ശുദ്ധജല വിതരണ ഉറവിടമായ കാവേരി നദിയെ മലിനപ്പെടുത്തുന്നത് തടയാൻ ശ്രീരംഗപട്ടണ നഗരസഭ പദ്ധതി. ശ്രീരംഗപട്ടണയിലെ പുണ്യ സംഗമത്തിൽ ഹൈന്ദവ വിശ്വാസ പ്രകാരം മരണശേഷം അസ്തി ഒഴുക്കുന്ന ചടങ്ങുകളിൽ നിന്നുള്ള ചാരം കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക പദ്ധതികൾ ആരംഭിക്കും. പ്ലാറ്റ്ഫോമുകൾ, മാലിന്യ നിർമാർജന യൂനിറ്റുകൾ, പ്രത്യേക ഡ്രൈനേജ് സംവിധാനം എന്നിവ നിർമിക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട് ടെൻഡറുകൾ ക്ഷണിച്ചിരിക്കുയാണ് നഗരസഭ. ചാരം വെള്ളത്തിൽ ഒഴുക്കുന്നതിലൂടെയുള്ള മാലിന്യ പ്രശ്‌നങ്ങളെ സംബന്ധിച്ച് മനസിലാക്കി കാവേരി നദിയെ നേരിട്ട് മലിനമാക്കുന്നത് തടയുക എന്നതാണ് ഈ…
Read Moreവിധാൻ സൗധക്ക് പുറത്ത് പ്രതിഷേധം കടുപ്പിച്ച് ബൈക്ക് ടാക്സി ഡ്രൈവർമാർ; കേസെടുത്ത് പൊലീസ്
ബെംഗളൂരു : കർണാടക ഹൈകോടതി നിർദേശത്തെത്തുടർന്ന് ബൈക്ക് ടാക്സികൾ നിരോധിച്ച നടപടിക്കെതിരെ പ്രതിഷേധിച്ച് ബൈക്ക് ടാക്സി ഡ്രൈവർമാർ. ബൈക്ക് ടാക്സി സേവനങ്ങളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ ചട്ടം കൊണ്ടുവരികെ, സമ്പൂർണ നിരോധനം പിൻവലിക്കുക, സർക്കാർ ഇടപെടുക എന്നീ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ മുന്നോട്ട് വെച്ചത്. വിധാൻ സൗധക്ക് മുന്നിൽ തടിച്ചുകൂടിയ ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്ത് സ്ഥലത്തുനിന്ന് പിരിച്ചുവിട്ടതായി പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് സംഭവം. പ്രവേശന അനുമതിയില്ലാതെ വിധാൻ സൗധക്ക് മുന്നിൽ പ്രതിഷേധിക്കാൻ ശ്രമിച്ചതിനും മാർഗനിർദേശങ്ങൾ ലംഘിച്ചതിനും ഡ്രൈവർമാർക്കെതിരെ പൊലീസ് കേസെടുത്തു.
Read Moreചോക്ലേറ്റിൽ കഞ്ചാവ് കലർത്തി വിൽപ്പന; യുവാവ് അറസ്റ്റിൽ
ബെംഗളൂരു : കഞ്ചാവ് കലർന്ന ചോക്ലേറ്റ് കൈവശം വെച്ച യുവാവിനെ അറസ്റ്റ് ചെയ്‌ത് എക്സൈസ്. വി.എൻ. സുജിത് കുമാറാർ എന്നയാളാണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് 303 ഗ്രാം കള്ളക്കടത്ത് ചോക്ലേറ്റ് പിടികൂടി. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. ഡെപ്യൂട്ടി സൂപ്രണ്ട് സി.എച്ച്. ഗായത്രിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പമ്പുവെൽ ജങ്ഷന് സമീപമുള്ള പാൻ ഷോപ്പ് റെയ്ഡ് ചെയ്താണ് ‘ഭാങ്’ ചോക്ലേറ്റ് പിടിച്ചെടുത്തത്. ‘ചാർമിനാർ’, ‘ബം ബം’ എന്നീ കോഡ് നാമങ്ങളിൽ വിറ്റഴിച്ച ചോക്ലേറ്റുകൾ ആയുർവേദ ക്ലാസിക് ഫൗണ്ടേഷനുമായി ബന്ധപ്പെട്ടതായിരുന്നു. ഈ ചോക്ലേറ്റുകൾക്ക് കഞ്ചാവിൻ്റെ മണമാണ്. ചോക്ലേറ്റിൻ്റെ കോഡ്…
Read Moreയുടേണടിച്ച് വിദേശകാര്യമന്ത്രാലയം; പ്രിയങ്ക് ഖാർഗെക്ക് വിദേശസന്ദർശനത്തിനുള്ള അനുമതി ലഭിച്ചു
ന്യൂഡൽഹി: വിദേശ സന്ദർശനത്തിനുള്ള അനുമതി തനിക്ക് ലഭിച്ചുവെന്ന് കർണാടക പഞ്ചായത്തീരാജ് മന്ത്രി പ്രിയങ്ക ഖാർഗെ. നേരത്തെയുള്ള നിലപാടിൽ നിന്ന് യുടേണടിച്ചാണ് വിദേശകാര്യമന്ത്രാലയം തനിക്ക് അനുമതി നൽകിയതെന്നും എക്സ് പോസ്റ്റിൽ ഖാർഗെ വ്യക്തമാക്കി. മെയ് 15നാണ് യു.എസിൽ പോകുന്നതിനായി താൻൻ അനുമതി തേടിയത്. ജൂൺ 14നും 25നും ഇടക്ക് സന്ദർശനം നടത്താനായിരുന്നു താൻ അനുമതി തേടിയത്. നിരവധി മീറ്റിങ്ങുകളിൽ തനിക്ക് പങ്കെടുക്കേണ്ടിയിരുന്നു. എന്നാൽ, വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് ഖാർഗെ പറഞ്ഞു. എന്നാൽ, വിദേശകാര്യമന്ത്രാലയം തീരുമാനം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഒടുവിൽ വിമർശനം ശക്തമായതോടെയാണ് പ്രിയങ്ക് ഖാർഗെക്ക്…
Read Moreഹൊസൂർ ഫ്ലൈ ഓവറിൽ വിള്ളൽ; ബെംഗളൂരുവിലേക്കുള്ള പാതയിൽ ഗതാഗതകുരുക്ക്
ബെംഗളൂരു: ഹൊസൂർ ഫ്ലൈ ഓവറിൽ വിള്ളൽ കണ്ടതിനെ തുടർന്ന് ചെന്നൈ-ബെംഗളൂരു പാതയിൽ വൻ ഗതാഗത കുരുക്ക്. ഫ്ലൈഓവറിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചതിനെ തുടർന്നാണ് കുരുക്കുണ്ടായത്. ഹൊസൂർ ബസ് സ്റ്റാൻഡിന് സമീപത്തെ ഫ്ലൈ ഓവറിലാണ് വിള്ളൽ കണ്ടെത്തിയത്. ഗുരുതരമായ സുരക്ഷവീഴ്ചയാണ് ഉണ്ടായതെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ ദേശീയപാതാ അതോറിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫ്ലൈഓവർ പരിശോധിച്ച ദേശീയപാത അതോറിറ്റി എൻജിനീയർമാരാണ് ഇതിലൂടെയുള്ള ഗതാഗതം തടയാൻ നിർദേശിചത്. അപ്രതീക്ഷിതമായി ഫ്ലൈ ഓവർ അടച്ചിട്ടതോടെയാണ് പാതയിൽ വലിയ ഗതാഗതകുരുക്ക് ഉടലെടുത്തത്. വാഹനങ്ങളുടെ നിര മൂന്ന് കിലോമീറ്റർ വരെ നീണ്ടു. ബെംഗളൂരുവിലേക്കുള്ള യാത്രികരിൽ പലരും…
Read More