ബെംഗളൂരു : കർണാടകയുടെ പ്രധാന ശുദ്ധജല വിതരണ ഉറവിടമായ കാവേരി നദിയെ മലിനപ്പെടുത്തുന്നത് തടയാൻ ശ്രീരംഗപട്ടണ നഗരസഭ പദ്ധതി.
ശ്രീരംഗപട്ടണയിലെ പുണ്യ സംഗമത്തിൽ ഹൈന്ദവ വിശ്വാസ പ്രകാരം മരണശേഷം അസ്തി ഒഴുക്കുന്ന ചടങ്ങുകളിൽ നിന്നുള്ള ചാരം കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക പദ്ധതികൾ ആരംഭിക്കും.
പ്ലാറ്റ്ഫോമുകൾ, മാലിന്യ നിർമാർജന യൂനിറ്റുകൾ, പ്രത്യേക ഡ്രൈനേജ് സംവിധാനം എന്നിവ നിർമിക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട് ടെൻഡറുകൾ ക്ഷണിച്ചിരിക്കുയാണ് നഗരസഭ.
ചാരം വെള്ളത്തിൽ ഒഴുക്കുന്നതിലൂടെയുള്ള മാലിന്യ പ്രശ്‌നങ്ങളെ സംബന്ധിച്ച് മനസിലാക്കി
കാവേരി നദിയെ നേരിട്ട് മലിനമാക്കുന്നത് തടയുക എന്നതാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം.
ഡി.പി.ആർ പൂർണമായി തയ്യാറായി കഴിഞ്ഞാൽആചാരങ്ങളിൽ നിയന്ത്രണം വരും. പശ്ചിമവാഹിനി, സംഘം, ഗോസായി ഘട്ട്, സ്നാന ഘട്ട് എന്നിവിടങ്ങളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യം വെക്കുന്നത്.
പദ്ധതിച്ചെലവായി കണക്കാക്കുന്നത് നാല് കോടി രൂപയാണ്. ആചാരത്തിൻ്റെ ഭാഗമായി പുഴയിലേയ്ക്ക് എത്തുന്ന മാലിന്യങ്ങൾ തടഞ്ഞ് നദിയെ മാലിന്യ മുക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് അധികൃതർ വ്യകത്മാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.