ഉച്ചഭക്ഷണത്തോടൊപ്പം നൽകിയ മട്ടൻകറിയിൽ ചത്ത തവളയെ കണ്ടതിനെത്തുടർന്ന് ഹോട്ടൽ അടപ്പിച്ചു.
പൂനമല്ലി മുനിസിപ്പാലിറ്റി ഓഫീസിന് സമീപമുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനാനെത്തിയ യുവാവിന് ഊണിനോടപ്പം നൽകിയ മട്ടൻകറിയിലാണ് ചത്തതവളയെ കണ്ടത്.
ഹോട്ടലിലെ കാഷ് കൗണ്ടറിലുണ്ടായിരുന്നവരോട് കാര്യംപറഞ്ഞപ്പോൾ തർക്കിക്കാൻ തുടങ്ങി. ഹോട്ടലിൽ ബഹളമായി.
ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരെത്തി ഹോട്ടൽ അധികൃതരോട് വിശദീകരണം ചോദിച്ചു. തുടർന്ന് ഭക്ഷണം പരിശോധിച്ചു.
മട്ടൻകറിയിലുണ്ടായിരുന്നത് തവള തന്നെയെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
ഹോട്ടലിൽനിന്ന് ഭക്ഷണത്തിന്റെ സാംപിളുകൾ ശേഖരിച്ചു. ഭക്ഷണം പാചകം ചെയ്യുന്നിടം വൃത്തിഹീനമാണെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.