മലിനജലം കുടിച്ച് 1000 പേർക്ക് ഛർദിയും വയറിളക്കവും 

ബെംഗളൂരു: മലിനജലം കുടിച്ച്‌ ആയിരത്തോളം പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഉഡുപ്പി ജില്ലയിലെ ഉപ്പുൻഡയിലാണ് സംഭവം. പ്രാദേശിക വാട്ടർ ടാങ്കില്‍ നിന്ന് ശേഖരിച്ച വെള്ളം കുടിച്ചവർക്കാണ് ‘പണി’കിട്ടിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയില്‍ ചികിത്സതേടിയ എല്ലാവരുടെയും ആരോഗ്യനില മെച്ചപ്പെട്ടതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഉപ്പുൻഡ ഗ്രാമപഞ്ചായത്തിലെ കർകി കള്ളി, മഡികല്‍ വാർഡുകളിലെ ജനങ്ങളാണ് മലിന ജലം കുടിച്ചത്. ഇതില്‍ ഭൂരിഭാഗമാളുകള്‍ക്കും ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു. ഇവർ കുടിച്ച വെള്ളത്തില്‍ സാല്‍മൊണല്ല ബാക്ടീരിയയുടെ സാന്നിധ്യമുണ്ടായിരുന്നതായി പരിശോധനയില്‍ കണ്ടെത്തി. ഏറെ അപകടകാരിയായ ബാക്ടീരിയയാണിത്. വാട്ടർടാങ്ക് യഥാവിധം ശുചീകരിക്കാത്തതാണ് വെള്ളം…

Read More

27-ാം നിലയിൽ നിന്ന് വീണ മൂന്നു വയസ്സുകാരിയുടെ നില അതീവഗുരുതരം

ന്യൂഡൽഹി: പാർപ്പിട സമുച്ചയത്തിലെ 27-ാം നിലയിൽനിന്ന് വീണ മൂന്നു വയസ്സുകാരിയുടെ നില ഗുരുതരമായി തുടരുന്നു. താഴേക്ക് വീഴുമ്പോൾ കെട്ടിടത്തിലെ 12-ാം നിലയിലെ ബാൽക്കണിയിൽ കുഞ്ഞ് തങ്ങിനിൽക്കുകയായിരുന്നു. പെൺകുട്ടിയുടെ ആന്തരികാവയവങ്ങൾക്ക് പരിക്കുണ്ട്. ബാൽക്കണിയിൽ കുടുങ്ങിയ കുഞ്ഞിനെ യുവാവ് എടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. സമീപത്തെ സർവോദയ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണ്. ഇന്ന് ഉച്ചയ്ക്ക് 12.30 നും 1നും ഇടയിൽ പെൺകുട്ടിയുടെ മാതാവ് വീട്ടിൽ പാചകത്തിലേർപ്പെട്ടിരിക്കെയാണ് സംഭവം. കളിക്കുന്നതിനിടെ പെൺകുട്ടി ബാൽക്കണിയിലേക്ക് പോകുകയും അവിടെ നിന്ന് താഴേക്ക് വീഴുകയുമായിരുന്നു.

Read More

വൈറലായി നഗരത്തിലെ പരസ്യ ബോർഡ് 

ബെംഗളൂരു: പരസ്യങ്ങള്‍‌ പല രീതിയിൽ നമ്മെ സ്വാധീനിക്കാറുണ്ട്. ഏറ്റവും ചുരുങ്ങിയ സമയത്തില്‍ കൂടുതല്‍ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. റെസ്റ്ററന്‍റ് ശൃംഖലയായ ബെംഗളൂരു തിൻഡീസിന്‍റേതാണ് ഈ പരസ്യ ബോർഡ്. ഒരാള്‍ ഫില്‍റ്റർ കോഫി ഗ്ലാസിലേക്ക് പകർത്തി മുന്നിലേക്കു നീട്ടുന്നതാണ് ബോർഡില്‍ കാണുന്നത്. 3D എഫക്‌ട് കൊണ്ടുതന്നെ യുവാവിന്‍റെ രൂപം ബില്‍ബോർഡില്‍ നിന്നും വേറിട്ടു നിന്ന് കോഫി പകർത്തുന്നതായിട്ടാണ് തോന്നുന്നത്. “പീക്ക് ബെംഗളൂരു മൊമന്‍റ്” എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ എക്സില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ബെംഗളൂരു തിൻഡീസ് തന്നെ ഇൻസ്റ്റഗ്രാമിലും ഈ വീഡിയോ…

Read More

ടിപ്പർ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം 

ബെംഗളൂരു: ടിപ്പറും സ്‌കൂട്ടിയും അപകടത്തിൽ പെട്ട് ഒരു മരണം. സ്കൂട്ടർ യാത്രികൻ നാഗരാജ് മുടോളമഠം (60) ആണ് മരിച്ചത്. ടിപ്പർ ഇടിച്ച ആഘാതത്തിൽ സ്കൂട്ടർ യാത്രികൻ്റെ ശരീരം ഛിന്നഭിന്നമായി. ഡിവൈഎസ്പി ഡോ.ഗിരേശ ബോജന്നവർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ റാണെബെന്നൂർ നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read More

ജയിലിൽ രേണുകാസ്വാമിയുടെ പ്രേതം വേട്ടയാടുന്നു; പരാതിയുമായി ദർശൻ 

ബെംഗളൂരു: കൊല്ലപ്പെട്ട രേണുകാസ്വാമിയുടെ പ്രേതം ജയിലില്‍ വേട്ടയാടുകയാണെന്ന് നടന്‍ ദര്‍ശന്‍. സ്വപ്‌നങ്ങളില്‍ രേണുകാസ്വാമി വരികയാണെന്നും വോട്ടയാടുകയാണെന്നും ദര്‍ശന്‍ ജയില്‍ അധികൃതരോട് പറഞ്ഞു. സെല്ലില്‍ തനിച്ചായതിനാല്‍ ഭയം മൂലം ഉറങ്ങാന്‍ കഴിയാത്ത സാഹചര്യമാണെന്നും ദര്‍ശന്‍ ജയില്‍ അധികൃരെ അറിയിച്ചിട്ടുണ്ട്. ഇതുമൂലം വളരെയധികം പ്രയാസം അനുഭവിക്കുകയാണെന്നും താരം വ്യക്തമാക്കുന്നു. രാത്രി ഉറക്കത്തില്‍ ദര്‍ശന്‍ നിലവിളിക്കുന്നതും ഒച്ചവെക്കുന്നതും കേട്ടതായി ജയില്‍ അധികൃതരും സൂചിപ്പിച്ചു. തന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടുകയാണെങ്കില്‍, തിരികെ ബെംഗളൂരു ജയിലിലേക്ക് മാറ്റണമെന്ന് ദര്‍ശന്‍ അഭിഭാഷകന്‍ മുഖേന ആവശ്യപ്പെട്ടിട്ടുണ്ട്. രേണുകാസ്വാമിയുടെ പ്രേതം വേട്ടയാടുന്നുവെന്നതറിഞ്ഞ് ദര്‍ശന്റെ ഭാര്യ വിജയലക്ഷ്മി,…

Read More

മകള്‍ സെക്‌സ് റാക്കറ്റിലെന്ന് ഭീഷണി:മനംനൊന്ത് അമ്മയുടെ ജീവന്‍ നഷ്ടമായി

ആഗ്ര: ഫോണ്‍ വഴിയുള്ള തട്ടിപ്പിലൂടെ ഒരു സ്ത്രീയുടെ ജീവന്‍ നഷ്ടപ്പെട്ടു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് 58കാരിയുടെ ജീവന്‍ നഷ്ടമായത്. സര്‍ക്കാര്‍ സ്‌കൂള്‍ ടീച്ചറായ 58കാരി മാലതി വര്‍മയാണ് ഫോണ്‍കോളിന് പിന്നാലെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. തിങ്കളാഴ്ചയാണ്, മാലതിയുടെ കോളജ് വിദ്യാര്‍ഥിയായ മകള്‍ സെക്‌സ് റാക്കറ്റില്‍ കുടുങ്ങിയെന്ന് പറഞ്ഞ് വാട്ട്‌സ്ആപ്പില്‍ ഒരു കോള്‍ വരുന്നത്. ഒരു പൊലീസുകാരന്റെ ചിത്രം ഡിസ്‌പ്ലേ ഫോട്ടോയാക്കിയ അക്കൗണ്ടില്‍നിന്നായിരുന്നു കോള്‍ വന്നത്. ഉച്ചയോടെയാണ് കോള്‍ വന്നതെന്ന് മാലതിയുടെ മകന്‍ ദിപാന്‍ഷു പറഞ്ഞു. സംഭവത്തില്‍ കേസെടുക്കാതെ മകളെ രക്ഷിക്കാമെന്നും സുരക്ഷിതയായി വീട്ടില്‍ തിരിച്ചെത്തിക്കാമെന്നും അതിന്…

Read More

നഗരത്തിലെ കോളേജുകളിൽ ബോംബ് ഭീഷണി

ബെംഗളൂരു: നഗരത്തിലെ കോളേജുകളിൽ ബോംബ് ഭീഷണി. കോളേജുകളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന ഭീഷണി ഇമെയിലായാണ് ലഭിച്ചിരിക്കുന്നത്. ബിഎംഎസ്‌സിഇ കോളേജ്, എംഎസ് രാമയ്യ കോളേജ്, ബിഐടി കോളേജ് എന്നിവ അടക്കമുള്ള കോളേജുകളിലാണ് ഭീഷണി സന്ദേശം എത്തിയത്. കൂടുതൽ കോളേജുകളുണ്ടാകാൻ സാധ്യതയുണ്ട്. ഇതിൽ വ്യക്തത വന്നിട്ടില്ല. ഈ കോളേജുകളിലേക്ക് പോലീസും ബോംബ് നിർവ്വീര്യമാക്കുന്ന സംഘങ്ങളും എത്തിച്ചേർന്നിട്ടുണ്ട്. കാമ്പസ്സുകളിലെമ്പാടും വിശദമായ പരിശോധനകൾ നടത്തി വരികയാണ്. വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും കോളേജുകളിൽ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ബസവനഗുഡിയിലെ വിശ്വേശ്വരപുരയിലാണ് ബാംഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോളേജ് പ്രവർത്തിക്കുന്നത്. ബിഎംഎസ് കോളേജ് ഓഫ് എൻജിനീയറിങ് പ്രവർത്തിക്കുന്നത്…

Read More

മദ്യലഹരിയിൽ യുവാവിനെ വെട്ടിക്കൊന്നു 

death murder

ബെംഗളൂരു: കുടക് ജില്ലയിലെ കുശാലനഗർ താലൂക്കിലെ കുഡ്‌ലൂർ ഗ്രാമത്തിൽ മദ്യലഹരിയിൽ ഒരാളെ കോടാലി കൊണ്ട് വെട്ടിക്കൊന്നു. കുഡ്‌ലൂർ വില്ലേജിൽ താമസിക്കുന്ന ജോസഫാണ് (45) മരിച്ചത്. അയൽവാസിയായ ഗിരീഷാണ് ജോസഫിനെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തിയത്. കുശാലനഗർ റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം പ്രതി ഗിരീഷ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. എന്തിനാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണത്തിൽ മാത്രമേ കൊലപാതകത്തിൻ്റെ യഥാർത്ഥ കാരണം വ്യക്തമാകൂ.

Read More

ഭർത്താവിനോടുള്ള ദേഷ്യത്തിൽ കുഞ്ഞിനെ കൊലപ്പെടുത്തി 

ലഖ്നൗ: ഭർത്താവിനോട് വഴക്കിട്ടതിന് പിന്നാലെ പിഞ്ച് കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. ഉത്തർപ്രദേശിലെ ഗോണ്ടയിലെ പർസാപൂർ പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള അഭയ്പൂർ ഗ്രാമത്തിലാണ് സംഭവം. എട്ട് മാസം പ്രായമുള്ള കുഞ്ഞാണ് കൊല്ലപ്പെട്ടത്. യുവതിയുടെ ഭർത്താവ് മാതാ ഫെർ ജോലിയുമായി ബന്ധപ്പെട്ട് മുംബൈയിലാണ് താമസിക്കുന്നത്. ഭാര്യ ജഗ്മതി ബന്ധുക്കള്‍ക്കൊപ്പം ഗ്രാമത്തിലാണ് താമസിക്കുന്നത്. ഭർത്താവുമായി മൊബൈല്‍ ഫോണില്‍ വഴക്കിട്ട യുവതി, കുഞ്ഞിനെ സെപ്റ്റിക് ടാങ്കിലേക്ക് എറിയുകയായിരുന്നു. പിറ്റേന്ന് രാവിലെ, മകളെ കാണാനില്ലെന്ന് ജഗ്മതി വീട്ടുകാരെ അറിയിച്ചു. കുട്ടിയെ വന്യമൃഗം കൊണ്ടുപോയതായിരിക്കാമെന്നും ഇവർ വീട്ടുകാരെ അറിയിച്ചു. തുടർന്ന്…

Read More

പിടി തരാതെ സ്വർണവില

jewellery

കൊച്ചി: ഇടവേളകളില്ലാതെ സ്വർണവിലയില്‍ കുതിപ്പ് തുടരുന്നു. 57,000 തൊടാന്‍ ഇനി 40 രൂപയുടെ അകലം മാത്രമാണ് സ്വര്‍ണവിലയ്ക്ക് ഉള്ളത്. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. പത്തുരൂപ വര്‍ധിച്ച്‌ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7120 രൂപയായി. പവന് 56,880 രൂപയുമാണ് വില. ഒക്ടോബർ ഒന്നിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് വില 7050 രൂപയിലെത്തിയിരുന്നു. പവന് 56400 രൂപയായിരുന്നു. സ്വർണവില വർദ്ധനവില്‍ വലിയ തിരിച്ചടിയാണ് ഉപഭോക്താക്കള്‍ നേരിടുന്നത്.

Read More