ബലാത്സംഗക്കേസ്: പ്രജ്ജ്വൽ രേവണ്ണയ്ക്ക് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി; പരപ്പ അഗ്രഹാര ജയിലിലേക്ക് മാറ്റി

ബംഗളൂരു: ലൈംഗിക പീഡന കേസില്‍ മുൻ എംപി പ്രജ്ജ്വൽ രേവണ്ണയെ ജൂൺ 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു .

10 ദിവസത്തെ എസ്ഐടി കസ്റ്റഡി പൂർത്തിയാക്കിയ ശേഷം 42-ാം എസിഎംഎം കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിക്ക് ഉത്തരവിട്ടതോടെ പ്രജ്ജ്വൽ രേവണ്ണയെ പരപ്പ അഗ്രഹാര ജയിലിലേക്ക് മാറ്റുകയാണ്.

  സാബു എം ജേക്കബിനെതിരെ വിമർശനവുമായി സോഹൻ സീനുലാല്‍

ബസവനഗുഡിലെ വസതിയിൽ നടത്തിയ പരിശോധനക്ക് ശേഷമാണ് പ്രജ്ജ്വലിനെ കോടതിയിൽ ഹാജരാക്കിയത്. കേസ് അന്വേഷിച്ച ജഡ്ജി പ്രതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

വിചാരണ വേളയിൽ പോലീസുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് ജഡ്ജി പ്രജ്ജ്വലിനോട് ചോദിച്ചപ്പോൾ പ്രശ്‌നമൊന്നുമില്ലെന്നായിരുന്നു മറുപടി.

എസ്ഐടിയിൽ നിന്ന് വൈദ്യപരിശോധനയും മറ്റ് വിവരങ്ങളും നേടിയ ശേഷം ജഡ്ജി പ്രജ്ജ്വലിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓട്ടോയിടിച്ച് വീണ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മാലിന്യക്കൂമ്പാരത്തിൽ തള്ളി; ഡ്രൈവർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us