നവജാതശിശുവിനെ തട്ടിയെടുത്ത് കടന്നു കളഞ്ഞ യുവതി അറസ്റ്റിൽ

ബെംഗളൂരു: നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ യുവതിയെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. മുൾബാഗൽ സ്വദേശിയും ബെംഗളൂരു ശിവാജിനഗറിലെ താമസക്കാരിയുമായ അയേഷ എന്ന നന്ദിനി (25) ആണ് പിടിയിലായത്.യുവതിയുടെ കൈവശമുണ്ടായിരുന്ന 42 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കലാശിപാളയയിലെ വീട്ടിൽനിന്ന് തട്ടിയെടുത്തതാണെന്ന് പോലീസ് കണ്ടെത്തി. കുഞ്ഞിനെ പിന്നീട് മാതാപിതാക്കൾക്ക് കൈമാറി. നിരവധി മോഷണക്കേസുകളിൽ അയേഷ പ്രതിയാണെന്നും ഇവർക്കെതിരേ ബെംഗളൂരുവിലും മുൾബാഗലിലും നിരവധി കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.

മഗഡി റോഡ് ബിന്നി മിൽസിന് സമീപത്തുവെച്ചാണ് നവജാത ശിശുവുമായി അയേഷയെ പ്രദേശവാസികൾ കണ്ടത്. കുഞ്ഞിനെ എടുക്കുന്നതിലും പരിപാലിക്കുന്നതിലുമുള്ള പരിചയക്കുറവ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പ്രദേശവാസികൾ അയേഷയെ ചോദ്യം ചെയ്യുകയായിരുന്നു.പരസ്പരവിരുദ്ധമായ മറുപടികൾ നൽകിയതോടെ പോലീസിനെ വിവരമറിയിച്ചു.

  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ

പോലീസെത്തി വിശദമായി ചോദ്യം ചെയ്തതോടെയാണ് കുഞ്ഞിനെ കലാശിപാളയയിലെ വീട്ടിൽനിന്ന് തട്ടിയെടുത്തതാണെന്ന് യുവതി സമ്മതിച്ചത്.തുടർന്ന് കലാശിപാളയ പോലീസുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി കൈമാറുകയായിരുന്നു. കുഞ്ഞിന്റെ അമ്മ ഉറങ്ങുന്നസമയത്താണ് കുഞ്ഞിനെ തട്ടിയെടുത്തതെന്നാണ് പോലീസിന് അയേഷ നൽകിയ മൊഴി.

ഈ സമയത്ത് വീടിന്റെ വാതിൽ അടച്ചിരുന്നില്ല. വീടിനുള്ളിൽ കയറി ആദ്യം മൊബൈൽഫോണാണ് മോഷ്ടിച്ചത്.തുടർന്ന് കട്ടിലിൽ അമ്മയ്ക്കരികിൽ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞ് ശ്രദ്ധയിൽപ്പെട്ടു. ഇതോടെ കുഞ്ഞിനെ തട്ടിയെടുക്കാൻ തീരുമാനിച്ചു. കുഞ്ഞിനെ കാണാതായതോടെ അമ്മയും ബന്ധുക്കളും തിരച്ചിൽതുടങ്ങി. ഇതിനിടെയാണ് അയേഷ പിടിയിലായത്. മോഷ്ടിച്ച ആറ്‌ മൊബൈൽഫോണുകളും അയേഷയിൽനിന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു
[masterslider id="10"]

Related posts