നഴ്സിന്റെ ആത്മഹത്യ;ആശുപത്രി ജീവനക്കാർ പോലീസ് നിരീക്ഷണത്തിൽ

ബെംഗളൂരു: ദേവനഹള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിന്റെ ആത്മഹത്യക്ക് പിന്നിൽ ഡോക്ടർമാരും ഒരു പുരുഷ നഴ്സുമാണെന്നും ,ഇവർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നാവിശ്യപെട്ടത് നഴ്സിന്റെ അമ്മ രംഗത്ത്.

ആന്ധ്രാപ്രദേശിലെ അനന്തപൂരിൽ നിന്നുള്ള ശ്വേതാഞ്ജലി നായിക് തന്റെ സഹപ്രവർത്തകരോടൊപ്പം ആശുപത്രി കെട്ടിടത്തിൽ സ്ഥിതിചെയ്യുന്ന ഔദ്യോഗിക കേന്ദ്രത്തിൽ താമസിച്ചിരുന്നത്. ഓഗസ്റ്റ് 3 ന് സ്വയം വിഷം കുത്തിവച്ച് ശ്വേതാഞ്ജലി ഓഗസ്റ്റ് 29 ന് ഹോസ്പിറ്റലിൽ വെച്ച് മരിക്കുകയായിരുന്നു.

  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ

ശ്വേതാഞ്ജലിയുടെ അമ്മ കാന്തമ്മ നായിക് നൽകിയ പരാതിയിൽ,നഴ്‌സ്‌ ഗിരീഷ്,ഡോക്ടർമാർ എന്നിവർക്കെതിരെ ഐപിസി സെക്ഷൻ 306 പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റം ചാർത്തി പോലീസ് കേസെടുത്തു.

ചില ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും ഞങ്ങൾ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ മുഖ്യപ്രതി ഗിരീഷിനെ കാണാനില്ലെന്നും അതിനാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

  ആരോഗ്യവകുപ്പിന്റെ ക്യുആർ കോഡ് പരാതി പരിഹാര സംവിധാനത്തിന് വൻ പ്രതികരണം; 24 മണിക്കൂറിനുള്ളിൽ 504 പരാതികൾ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പകലും രാത്രിയും സിലിണ്ടർ മോഷണം: ജാഗ്രതയിൽ നാട്ടുകാർ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts