കോഗ്നിസെൻ്റിൽ സൈബർ ആക്രമണം;700 ലക്ഷം ഡോളറിൻ്റെ നഷ്ടം കണക്കാക്കുന്നു.

ബെംഗളൂരു : മേസ്റാൻസംവെയറിൻ്റെ അക്രമണത്തിൽ തങ്ങളുടെ ജീവനക്കാരുടെ കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡിലെ വിവരങ്ങൾ നഷ്ടമായതായി കോഗ്നിസെൻ്റ് ടെക്നോളജി സെലൂഷൻ തങ്ങളുടെ ജീവനക്കാരെ അറിയിച്ചു.

കമ്പനിയുടെ ചീഫ് പീപ്പിൾ ഓഫീസറായ ബെക്കി സ്കമിറ്റ് പ്രസ്താാവനയി അറിയിച്ചതാണ് ഇക്കാര്യം.

ഈ സൈബർ അക്രമണം മൂലം 50 മുതൽ 70 മില്യൺ ഡോളറിൻ്റെ നഷ്ടമാണ് കഴിഞ്ഞ പാതത്തിൽ കമ്പനി പ്രതീക്ഷിക്കുന്നത്.

എപ്രിൽ 20 ന് ആണ് ഈ സംഭവം കമ്പനി അധികൃതരുടെ ശ്രദ്ധയിൽ പെടുന്നത്, തുടർന്നു നടത്തിയ അന്വേഷണത്തിൽ ഏപ്രിൽ 9നും 11 നും ഇടയിലാണ് ഈ ആക്രമണം നടന്നത് എന്ന് കണ്ടെത്തി.

ഏതൊക്കെ കാർഡുകളെ ആണോ അക്രമണം ബാധിച്ചത് അവരെയെല്ലാം വിവരമറിയിച്ചിട്ടുണ്ട്, സാഹചര്യങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് കമ്പനി വൃത്തങ്ങൾ അറിയിച്ചു.

സോഫ്റ്റ് വെയർ മേഖലയിലെ അമേരിക്കൻ കമ്പനിയായ കോഗ്നി സെൻ്റിന് നഗരത്തിലും കാമ്പസുകൾ ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us