ലോക്ക് ഡൌൺ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളും റെസ്റ്റോറെന്റുകളും തുറക്കുന്നതിനോട് നിയന്ത്രണങ്ങളോടെയെങ്കിലും അനുകൂല നിലപാടെടുത്ത സർക്കാറിൽ നിന്നും ജിം തുറക്കുന്ന കാര്യത്തിൽ ഇനിയും ഒരു അനുകൂല നിലപാട് ഉണ്ടാകാത്തത് നഗരത്തിലെ ജിം ഉടമകളെയും ഫിറ്റ്നസ് ട്രൈനേഴ്‌സിനേയും ആശങ്കയിലാക്കുന്നു .
കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച അൺലോക്ക് പ്ലാൻ പ്രകാരം ഫേസ് 3 ഇൽ ആണ് ജിമ്മുകളും ഫിറ്റ്നസ് സെന്ററുകളും സ്വിമ്മിങ് പൂളുകളും മറ്റും തുറക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക.
ഏകദേശം മൂന്ന് മാസത്തോളമായി അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ് ജിം ഓണർമാരും ട്രൈനേഴ്സും .
വാടക കൊടുക്കാനും ട്രൈനേഴ്‌സ് നു ശമ്പളം കൊടുക്കുവാനും ബുദ്ധിമുട്ടുകയാണിവർ .
” ഒരു വരുമാനവുമില്ല , സാറിനു ഒരു മാസത്തെ ശമ്പളം തരാൻ കഴിയും എങ്കിലും വാടകയും മറ്റും അടക്കേണ്ടതിനാൽ അദ്ദേഹത്തിനും ബുദ്ധിമുട്ടാണ് . കുടുംബത്തിൽ വരുമാനമുള്ള ഒരേ ഒരു ആൾ ഞാനാണ് . ശെരിയായ ഭക്ഷണത്തിനും ജിം ഡൈറ്റിനും ഉള്ള പണം പോലും ഇല്ല . എല്ലാ ട്രൈനെർമാരും ഇതേ അവസ്‌ഥയിലൂടെ അണിപ്പോൾ കടന്നു പോകുന്നത് ” അക്രം ( ട്രൈനെർ ) പറഞ്ഞു .
“ജോലികാർക് ശമ്പളം കൊടുക്കാൻ ഞങ്ങൾക്ക് കഴിയുന്നില്ല . വാടകയും മെയ്ന്റനൻസും ചാർജും കൊടുക്കാൻ പോലും സാധിക്കുന്നില്ല” എന്നും നഗരത്തിലെ ഒരു ജിം ഓണർ പറഞ്ഞു . “ലക്ഷങ്ങൾ ആണ് ഞങ്ങൾ ജിമ്മിൽ മുതൽ മുടക്കിയിരിക്കുന്നത്” എന്നും അദ്ദേഹം കൂട്ടി ചേർത്തു .
മാർച്ച് 13 മുതൽ നഗരത്തിലെ ജിം ആൻഡ് ഫിറ്റ്നസ് സെന്റേഴ്സ് എല്ലാം അടഞ്ഞു കിടക്കുകയാണ് . ലോക്ക് ഡൗണിന്റെ മൂന്നാം ഫേസ് അവസാനത്തിൽ മെയ് 17 ഓടെ ജിമ്മുകളും ഫിറ്റ്നസ് സെന്ററുകളും തുറക്കാനുള്ള ആലോചനകൾ സംസ്ഥാന സർക്കാരിൻറെ ഔദ്യോഗിക തലത്തിൽ ഉണ്ടായി എങ്കിലും കേന്ദ്ര നിർദേശപ്രകാരം എല്ലാം ഇപ്പോഴും അടഞ്ഞു തന്നെ കിടക്കുകയാണ്
Related posts
-
കാമുകന്റെ വിവാഹ ചടങ്ങിനിടെ വരന്റെ മുഖത്ത് ടോയ്ലറ്റ് ക്ലിനർ ഒഴിച്ച് യുവതി
ലഖ്നോ: മുൻ കാമുകന്റെ വിവാഹ ചടങ്ങുകള്‍ക്കിടെ വരന്റെ മുഖത്ത് ടോയ്ലറ്റ് ക്ലീനർ... -
സഹോദരിക്ക് വിവാഹ സമ്മാനം നൽകി; യുവാവിനെ ഭാര്യ അടിച്ചു കൊന്നു
ലഖ്നൗ: സഹോദരിക്ക് വിവാഹസമ്മാനം നൽകിയതിൽ തർക്കം. യുവാവിനെ ഭാര്യയും ഭാര്യാസഹോദരന്മാരും ചേർന്ന്... -
റൊട്ടി തീർന്നതിനെ ചൊല്ലി തർക്കം; യുവതിയുമായി വഴക്കിട്ട ആളെ സഹോദരനും സുഹൃത്തും കൊലപ്പെടുത്തി
ബെംഗളൂരു: റൊട്ടി തീർന്നതിന്റെ പേരില്‍ സഹോദരിയുമായി വഴക്കിട്ടയാളെ യുവാവും സുഹൃത്തും ചേർന്ന്...