ബെംഗളൂരു: ആശയവിനിമയ ബന്ധം നഷ്ടമായ ചന്ദ്രയാൻ-2 ലാന്‍ഡര്‍ കണ്ടെത്തി!! ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനിടെ അവസാനനിമിഷത്തിൽ ആശയവിനിമയ ബന്ധം നഷ്ടമായ ലാൻഡറിനെ ഓർബിറ്റർ കണ്ടെത്തിയെന്ന് ഐ.എസ്.ആർ.ഒ. ചന്ദ്രന്റെ ഭ്രമണപഥത്തിൽ ചുറ്റുന്ന ഓർബിറ്റർ ഉപയോഗിച്ച് ലാൻഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ് ഐ.എസ്.ആർ.ഒ. ലാൻഡറിന്റെ തെർമൽ ചിത്രം ലഭിച്ചിട്ടുണ്ടെന്നും ആശയവിനിമയം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. ശിവൻ പറഞ്ഞു. ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയെന്നാണു കരുതുന്നത്. ഇടിച്ചിറങ്ങിയതിലൂടെ ലാൻഡറിലെ ഉപകരണങ്ങൾക്ക് കേടുപാടുകൾ പറ്റിയിട്ടുണ്ടോയെന്ന കാര്യത്തിൽ കൂടുതൽ വിശകലനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രന്റെ ഇരുണ്ട ദക്ഷിണധ്രുവത്തിൽ ചിത്രം കിട്ടാൻ…
Read MoreMonth: September 2019
ഇലക്ട്രോണിക് സിറ്റി നിവാസികൾക്ക് സന്തോഷ വാർത്ത;മെട്രോ അടുത്ത വർഷം മുതൽ ഓടിത്തുടങ്ങും;2021ൽ വൈറ്റ് ഫീൽഡ് ലൈനും തയ്യാറാകും;ഇത് മുഖ്യമന്ത്രിയുടെ ഉറപ്പ്;നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ.
ബെംഗളൂരു: സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ കൊണ്ട് ശ്രദ്ധ ലഭിക്കാതെ പോയതിനാൽ നിർമ്മാണ വേഗത കുറഞ്ഞ ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള മെട്രോ ട്രെയിൻ സർവീസ് അടുത്തവർഷത്തോടെ യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ. മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ നിർദേശം നൽകിയിട്ടുണ്ട്. ഇലക്ട്രോണിക്സ് സിറ്റിയിലേക്ക് അടുത്തവർഷവും വൈറ്റ് ഫീൽഡിലേക്ക് 2021 ഓടെയും മെട്രോ യാഥാർഥ്യമാക്കും. രണ്ടാഴ്ചയ്ക്കിടെ ഒരു തവണയെങ്കിലും ബാംഗ്ലൂരിൽ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുമെന്ന് യെദ്യൂരപ്പ പറഞ്ഞു. നിലവിൽ മൈസൂർ റോഡ് – ബയപ്പനഹള്ളി (പർപ്പിൾ ലൈൻ), യെലച്ചനഹള്ളി-നാഗസാന്ദ്ര (ഗ്രീൻ ലൈൻ)…
Read Moreബെംഗളൂരുവിൽ നിന്ന് പിറവത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറി, ഒഴിവായത് വൻ ദുരന്തം
ബെംഗളൂരു: നഗരത്തിൽ നിന്ന് പിറവത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറി, ഒഴിവായത് വൻ ദുരന്തം. കെ.എസ്.ആർ.ടി.സി. സൂപ്പർ ഡീലക്സ് ബസ്സാണ് നിയന്ത്രണംവിട്ട് ഡിെൈവഡിറിലേക്ക് ഇടിച്ചുകയറിയത്. പിറവം ഡിപ്പോയിലെ കണ്ടക്ടർ എൽദോ പി. ബാബുവിന് (40) പരിക്കേറ്റു. യാത്രക്കാർക്ക് പരിക്കില്ല. ബസിന്റെ ഗ്ലാസിൽ തലയിടിച്ചാണ് എൽദോക്ക് പരിക്കേറ്റത്. ഉടൻതന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ബസിലുണ്ടായിരുന്ന യാത്രക്കാരെ മറ്റു കെ.എസ്.ആർ.ടി.സി. ബസുകളിൽ ബത്തേരിയിലും അവിടെനിന്ന് പ്രത്യേക ബസിൽ പിറവത്തുമെത്തിച്ചു. ശനിയാഴ്ച വൈകീട്ട് 7.15-ഓടെ നഞ്ചൻകോടിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. ബെംഗളൂരുവിൽ നിന്ന് പിറവത്തേക്ക് പോകുകയായിരുന്ന…
Read Moreബെംഗളൂരുവിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി സ്കാനിയ ബസിന്റെ ലഗേജ് വാതിലിൽ തട്ടി സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം.
ബെംഗളൂരു : കേരള എസ് ആർ ടി സി സ്കാനിയ ബസിന്റെ ലഗേജ് വാതിൽ തട്ടി യുവതി മരിച്ചു. കല്ലൂർ നാഗരംചാൽ വാഴക്കണ്ടിയിൽ പ്രവീണിന്റെ ഭാര്യ മിഥു (22) ആണ് മരിച്ചത്. കോഴിക്കോട് മൈസൂർ ദേശീയപാത കടന്നു പോകുന്ന നാഗരംചാലിൽ രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്ത് നിന്ന് ബാംഗ്ലൂരിലേക്ക് വരികയായിരുന്ന ബസിന്റെ വാതിൽ തുറന്ന് വശത്തേക്ക് തള്ളിനിൽക്കുകയായിരുന്നു. വാതിൽ തട്ടി തെറിച്ചു വീണ യുവതിയെ ആദ്യം സുൽത്താൻ ബത്തേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ബസ് ജീവനക്കാരുടെ…
Read Moreഓൺലൈൻ വഴി മദ്യവിൽപ്പനക്ക് അനുമതി നൽകുമെന്ന വാർത്ത തെറ്റ്!
ബെംഗളൂരു: ഓൺലൈൻ വഴി സംസ്ഥാനത്ത് മദ്യവില്പന അനുമതി നൽകാൻ സർക്കാരിന് പദ്ധതി ഇല്ലെന്ന് എക്സൈസ് മന്ത്രി എച്ച് നാഗേഷ്. അനുമതി നൽകുമെന്ന് പ്രചാരണം തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് വനാതിർത്തി ഗ്രാമങ്ങളിൽ മൊബൈൽ മദ്യ വിൽപ്പന നടത്താൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. മദ്യവില്പന അനുമതി നൽകുമെന്ന് മന്ത്രി യുടെ പ്രസ്താവനയ്ക്കെതിരെ വിവിധ സംഘടനകൾ പ്രതിഷേധവുമായി എത്തിയതോടെയാണ് മന്ത്രി നേരിട്ട് വിശദീകരണം നൽകിയത്. സംഭവത്തിൽ മുഖ്യമന്ത്രി വിശദീകരണം ആവശ്യപ്പെട്ടിരുന്നു ഇത്തരമൊരു പദ്ധതി സർക്കാരിന് അജണ്ടയിലില്ലെന്ന് മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.
Read Moreഡെപ്യൂട്ടി കമ്മിഷണർ ശശികാന്ത് സെന്തിൽ രാജിവെച്ച സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം
ബെംഗളൂരു: ഡെപ്യൂട്ടി കമ്മിഷണർ ശശികാന്ത് സെന്തിൽ രാജിവെച്ച സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ബി.ജെ.പി.ക്കെതിരേ ആരോപണമുന്നയിച്ചായിരുന്നു പ്രതിഷേധം. സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള സർക്കാരിൽനിന്നുള്ള സമ്മർദം കാരണമാണ് ശശികാന്ത് രാജിവെച്ചതെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. ബി.ജെ.പി. അധികാരത്തിലിരിക്കുമ്പോൾ ഐ.എ.എസ്. ഉദ്യോഗസ്ഥരെ സമൂഹവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ നിർബന്ധിക്കുകയാണ്. അതുകാരണമാണ് ശശികാന്ത് സെന്തിൽ രാജിവെച്ചതെന്ന് കോൺഗ്രസ് എം.എൽ.സി. ഇവാൻ ഡിസൂസ പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് ശശികാന്ത് സെന്തിൽ വിശദീകരണം നൽകിയെങ്കിലും സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ബി.ജെ.പി. സർക്കാരിനെയാണ് കോൺഗ്രസ് കുറ്റപ്പെടുത്തുന്നത്. പാർട്ടി കൊടികളുമായി ബി.ജെ.പി.ക്കെതിരേ മുദ്രാവാക്യം…
Read Moreനഗരത്തിലെ മാലിന്യം 15 ദിവസത്തിനകം വെടിപ്പാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി
ബെംഗളൂരു: നഗരത്തിൽ മാലിന്യപ്രശ്നം രൂക്ഷമായി വരുന്നതിൽ യെദ്യൂരപ്പ അതൃപ്തി പ്രകടിപ്പിച്ചു. 15 ദിവസത്തിനകം മാലിന്യപ്രശ്നം പരിഹരിച്ച് നഗരം വെടിപ്പാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നഗരത്തിലെ വികസനപ്രവർത്തനങ്ങൾ സംബന്ധിച്ച് എം.എൽ.എ. മാരുമായും എം.പി.മാരുമായും നടത്തിയ അവലോകന യോഗത്തിലാണ് യെദ്യൂരപ്പ മാലിന്യപ്രശ്നത്തിൽ കടുത്ത നിലപാടെടുത്തത്. മാലിന്യം മറവുചെയ്യുന്നതാണ് നഗരവാസികൾ നേരിടുന്ന പ്രധാന പ്രശ്‌നമെന്നും ആദ്യം ഈ പ്രശ്നം പരിഹരിക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
Read Moreമുൻ നിയമമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ രാംജത് മലാനി അന്തരിച്ചു.
ന്യൂഡൽഹി : മുതിർന്ന അഭിഭാഷകൻ രാംജഠ് മലാനി അന്തരിച്ചു. 96 വയസായിരുന്നു.ദില്ലിയിലെ വസതിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. നിയമ രംഗത്തെയും രാഷ്ട്രീയ രംഗത്തെയും അധികായകൻ എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ഒരു വ്യക്തിത്വമായിരുന്നു രാംജഠ് മലാനി. നിയമ രംഗത്തും അദ്ദേഹത്തിന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. വാജ്പേയ് മന്ത്രി സഭയിൽ നിയമ മന്ത്രിയായിരുന്നു അദ്ദേഹം.
Read Moreനഗരത്തിൽ എ.ടി.എം.യന്ത്രം തകർത്ത് 3 ലക്ഷത്തോളം രൂപ കവർന്നു.
ബെംഗളൂരു : നഗരത്തിൽ എടിഎം കൗണ്ടറുകളിൽ സുരക്ഷാസംവിധാനങ്ങൾ വീണ്ടും നോക്കുകുത്തിയാകുന്നു. ബനശങ്കരി ശാസ്ത്രി നഗർ ആക്സിസ് ബാങ്ക് എടിഎം തകർത്ത് 2.8 ലക്ഷം രൂപ കവർന്നു. സുരക്ഷാ ജീവനക്കാർ ഇല്ലാത്ത എടിഎം കൗണ്ടറിൽ സിസിടിവി പ്രവർത്തിച്ചിരുന്നില്ല. തിങ്കളാഴ്ച രാത്രിയാണ് കവർച്ച നടന്നത്, പണമെടുക്കാനെത്തിയ ഒരാൾ കസ്റ്റമർ കെയറിൽ വിളിച്ചപ്പോഴാണ് ബാങ്ക് വിവരമറിയുന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് യന്ത്രം തകർത്തതായി കണ്ടെത്തി. വൈകിട്ടാണ് എടിഎമ്മിൽ നാല് ലക്ഷം രൂപ നിറച്ചത് സ്ഥാപനങ്ങളിൽ സിസിടിവി പരിശോധിച്ചതിൽ മോഷ്ടാക്കളുടെ സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു.
Read Moreനിക്ഷേപകരിൽ നിന്ന് 20 കോടി രൂപ തട്ടിച്ചു;മലയാളികൾ അറസ്റ്റിൽ.
ബെംഗളൂരു : നിക്ഷേപതട്ടിപ്പുകേസിലെ 20 കോടിയോളം രൂപ തട്ടിയെടുത്ത മലയാളികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി. കണ്ണൂർ സ്വദേശികളായ രാജേഷ് (41) റിജേഷ് (36) ഹരിയാന സ്വദേശി സുനിൽ കുമാർ ചൗധരി (36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് വിമുക്തഭടന്മാർ ഉൾപ്പെടെ 2500 പേരിൽനിന്നാണ് 20 കോടിയോളം രൂപ പിരിച്ചെടുത്ത് ഇവർ പറ്റിച്ചതായാണ് പരാതി.
Read More