ബെംഗളൂരു: കാണാതായ വിക്രം ലാൻഡറിന്‍റെ സ്ഥാനം ഓർബിറ്റർ നിർണയിച്ചതായി ഐ.എസ്.ആർ.ഓ. ചന്ദ്രയാൻ രണ്ട് ഓർബിറ്ററിന് വിക്രമിനെ കണ്ടെത്താനായെന്നും ബന്ധം പുനസ്ഥാപിക്കാനായിട്ടില്ലെന്നും ഇസ്രൊ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അതേസമയം, വിക്രമുമായി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണെന്നും ഇസ്രൊ വ്യക്തമാക്കി. നേരത്തെ വിക്രമിന്‍റെ ചിത്രങ്ങൾ കിട്ടിയെന്ന് ഇസ്രൊ ചെയർമാൻ ഡോ കെ ശിവൻ അറിയച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്ത വിവരം മാത്രമാണ് ഉണ്ടായിരുന്നത്. സോഫ്റ്റ് ലാൻഡിംഗ് ശ്രമം പാളിയതിന് ശേഷം വിക്രമിന് എന്ത് പറ്റി എന്ന കാര്യത്തിൽ ഇതാദ്യമായാണ് ഇസ്രൊയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പ് വരുന്നത്.
Read MoreMonth: September 2019
രാജി വച്ച കളക്ടർ പാക്കിസ്ഥാനിൽ പോയി ഇന്ത്യക്കെതിരെ പോരാടട്ടെ :അനന്ത് കുമാർ ഹെഗ്ഡെ.
ബെംഗളൂരു : കേന്ദ്ര സർക്കാരിൻറെ നിലപാടുകളോട് വിയോജിച്ച് കഴിഞ്ഞദിവസം രാജിവെച്ച ദക്ഷിണ കന്നഡ കളക്ടർ ശശികാന്ത് സെൻട്രലിന് പാകിസ്ഥാനിലേക്ക് കുടിയേറാൻ ആവശ്യപ്പെട്ട് ഉത്തര കന്നഡ ബിജെപി എംപി മുൻ കേന്ദ്രമന്ത്രിയുമായ അനന്ത്കുമാർ ഹെഗ്ഡെ. കാശ്മീർ മുത്തലാഖ് പോലുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാടുകൾ മുൻനിർത്തി സിവിൽ സർവീസിൽ നിന്നും പുറത്തു പോവുകയാണ് ഉത്തമമെന്ന് ശശികാന്ത് കഴിഞ്ഞദിവസം വിശദീകരിച്ചിരുന്നു. ഇതാണ് അനന്തകുമാർ ഹെഗഡ് യെ ചൊടിപ്പിച്ചത്.കളക്ടറും അനുയായികളും പാകിസ്ഥാനിലേക്ക് പോകുന്നതാണ് പ്രായോഗികമായ പോംവഴിയെന്ന് ട്വിറ്ററിൽ കുറിച്ചു. പാകിസ്താനിൽനിന്ന് കേന്ദ്രസർക്കാരിനെതിരെ അനായാസം പോരാടാൻ സൗകര്യമുണ്ടാകും. സർക്കാരിനെ ഫാസിസ്റ്റ്…
Read Moreഗുരുതരമായ അസുഖങ്ങളുള്ള അഞ്ചു കുരുന്നുകൾ ഒരുദിവസത്തേക്ക് സിറ്റി പോലീസ് കമ്മിഷണർമാരായി!
ബെംഗളൂരു: ഭാവിയിൽ പോലീസാകണമെന്ന് ആഗ്രഹമുണ്ടെങ്കിലും ശാരീരികാവസ്ഥ ഇതിന് അനുവദിക്കാത്ത ഗുരുതരമായ അസുഖങ്ങളുള്ള അഞ്ചു കുരുന്നുകൾ ഒരുദിവസത്തേക്ക് സിറ്റി പോലീസ് കമ്മിഷണർമാരായി! ബെംഗളൂരു സിറ്റി പോലീസുമായി സഹകരിച്ച് ‘മേക്ക് എ വിഷ് ഫൗണ്ടേഷനാണ്’ കുട്ടികൾക്ക് ഒരുദിവസത്തേക്ക് സിറ്റി പോലീസ് കമ്മിഷണർമാരാകാൻ അവസരം ഒരുക്കിയത്. ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരിൽനിന്ന് ഈ കുരുന്നുകൾ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. റൂഥൻ കുമാർ (8), മുഹമ്മദ് സാഹിബ് (11), അർഷാദ് പാഷ (8), ശ്രാവണി ബട്ടാല (8), സയ്യദ് ഇമാൻ (4) എന്നിവർക്കാണ് അവസരം ലഭിച്ചത്. അഞ്ചുപേർക്കും പോലീസ്…
Read Moreഐ.ടി.ജീവനക്കാരൻ കാറിൽ വെടിയേറ്റ് മരിച്ച നിലയിൽ!
ബെംഗളൂരു : ഐ.ടി. ജീവനക്കാരനെ കാറിനുള്ളിൽ വെടിയേറ്റ നിലയിൽ കണ്ടെത്തി. ബിഹാർ സ്വദേശി മഹാദേവ പുരയിൽ താമസിക്കുന്ന പ്രശാന്ത് കുമാറിന്റെ മൃതദേഹമാണ് കോലാർ ജില്ലയിലേക്ക് കെഞ്ചനഹള്ളി ഗേറ്റ് ബസ് സ്റ്റാൻഡിന് സമീപത്ത് കണ്ടെത്തിയത്. കാറിനുള്ളിൽ തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയിൽ ആയിരുന്നു. ഓഹരി വിപണിയിൽ കനത്ത നഷ്ടം നേരിട്ട ജീവിതം അവസാനിപ്പിക്കുകയാണെന്ന് സൂചിപ്പിച്ച എഴുതിയ കുറിപ്പ് കാറിൽ നിന്ന് കണ്ടെടുത്തു. പോലീസ് ഇൻക്വസ്റ്റ് നടത്തി.
Read Moreമൊബൈൽ ഗെയിം വിലക്കിയ പിതാവിനെ യുവാവ് തലയറുത്ത് കൊന്നു;അമ്മയെ മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷമാണ് കൃത്യം നടത്തിയത്.
ബെംഗളൂരു : മൊബൈലിൽ പബ്ജി കളിക്കുന്നത് തടഞ്ഞതിന് 21 വയസ്സുകാരൻ സ്വന്തം പിതാവിനെ തലയറുത്ത് കൊലപ്പെടുത്തി. ഇന്നലെ പുലർച്ചെ 4 30ന് ബെളഗാവിയിലെ ഘട്ടഗിയിലെ സിദ്ധേശ്വർ നഗറിലാണ് സംഭവം. ശങ്കറിനെ (61) കൊലപ്പെടുത്തിയതിന് മകൻ രഘുവീർ കുംഭാറിനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. മൊബൈൽ ഗെയിമിൽ മുഴുകിയിരുന്ന മകനെ പിന്തിരിപ്പിക്കാൻ ഇൻറർനെറ്റ് ബന്ധം വിച്ഛേദിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. അമ്മയെ മുറിയിൽ പൂട്ടിയിട്ട ശേഷം ശങ്കർനെ തല്ലിച്ചതച്ച അവശനാക്കി തുടർന്നാണ് കറിക്കത്തി ഉപയോഗിച്ച് വക വരുത്തിയത്.
Read Moreകാക്ക വന്നിരുന്നതിനാൽ”നിരീശ്വരവാദി”യായ സിദ്ധരാമയ്യ ഒഴിവാക്കിയ കാർ ഉപമുഖ്യമന്ത്രി അശ്വഥ് നാരായണന്.
ബെംഗളൂരു : കർണാടകയിലെ നിരീശ്വരവാദിയായ രാഷ്ട്രീയ പ്രവർത്തകൻ ആണ് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. എന്നാൽ കാക്ക വന്നിരുന്നതിനെത്തുടർന്ന് സിദ്ധരാമയ്യ ഉപേക്ഷിച്ച കാർ ഉപമുഖ്യമന്ത്രി ആർ അശ്വഥ് നാരായണൻ സ്വന്തമാക്കികിയതാണ് ഏറ്റവും പുതിയ വാർത്ത. 2016 ജൂണിൽ കാറിനു മുന്നിൽ കാക്ക വന്നിരുന്നത് അശുഭസൂചനയാണ് എന്നസഹപ്രവർത്തകരുടെ മുന്നറിയിപ്പിനെ തുടർന്നാണ് സിദ്ധരാമയ്യ കാർ മാറ്റിയത്. പഴയ കാറിന് കേടുപാടുകൾ സംഭവിച്ചതിനാലാണ് പുതിയ കാർ വാങ്ങിയതെന്ന് സിദ്ധരാമയ്യ മറുപടി നൽകിയിരുന്നു. പകരം പുതിയ കാർ ഭരണ വകുപ്പ് നൽകി. ഇത്തരം കാര്യങ്ങളിൽ താൻ വിശ്വസിക്കുന്നില്ലെന്നും സുഖ യാത്ര പരിഗണിച്ചാണ് ഈ…
Read Moreഒരു ഇല സദ്യക്ക് 200 രൂപ മുതൽ 1350 രൂപ വരെ! നഗരത്തിൽ ഓണസദ്യ ലഭിക്കുന്ന ഹോട്ടലുകളുടെ പട്ടിക ഇവിടെ വായിക്കാം.
ബെംഗളൂരു : ഓണത്തിന് നാട്ടില്‍ പോകാന്‍ കഴിയാത്തവര്‍ക്കും ഓണസദ്യ വീട്ടില്‍ ഉണ്ടാക്കാന്‍ കഴിയാത്തവര്‍ക്കും ഒരു അനുഗ്രഹമാണ് ഹോട്ടലുകളില്‍ നടത്തുന്ന ഓണസദ്യകള്‍. ഈ വർഷം 200 രൂപ മുതൽ 1350 രൂപ വരെ ഒരില ഓണസദ്യക്ക് വിവിധ ഭക്ഷണ ശാലകൾ ഈടാക്കുന്നുണ്ട്. മലയാളികളുടെ എണ്ണം നഗരത്തിൽ കൂടിയ തോട് കൂടി മലയാളികളുടെ മാത്രമായ ഉൽസവത്തിന്, ഓണത്തിന് നഗരത്തിൽ കൂടുതൽ ജന ശ്രദ്ധ ലഭിച്ചു തുടങ്ങിയതായി ആണ് മനസ്സിലാക്കാൻ കഴിയുന്നത്. മലയാളികളുടെ ഉടമസ്ഥതയിൽ അല്ലാത്ത ഹോട്ടലുകളും ഓണസദ്യ ഒരുക്കിത്തടങ്ങിയതിനോടൊപ്പം ഗരുഡ മാളും, ബിഗ് ബസാറും അടക്കമുള്ളവർ പ്രത്യേക…
Read Moreദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാദ്ധ്യത! മുൻകരുതൽ എടുത്തതായി സൈന്യം.
ന്യൂഡൽഹി : ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യത എന്ന് സൈന്യം. കരസേനാ ദക്ഷിണേന്ത്യൻ കമാന്‍ഡന്‍റ് ലഫ്. ജനറൽ എസ് കെ സൈനി ആണ് ഭീകരാക്രമണ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഗുജറാത്തിലെ സിർ ക്രിക്കിൽ നിന്ന് ഉപേക്ഷിച്ച ബോട്ടുകൾ കണ്ടെത്തിയെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും സൈന്യം വ്യക്തമാക്കി. ജയ്ഷെ മുഹമ്മദ് തലവനും ആഗോളഭീകരനുമായ മസൂദ് അസറിനെ പാകിസ്ഥാൻ രഹസ്യമായി ജയിൽമോചിതനാക്കിയെന്നും രാജ്യമെമ്പാടും പാകിസ്ഥാൻ വൻഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുകയാണെന്നും ഇന്‍റലിജൻസ് ബ്യൂറോ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ജമ്മു കശ്മീരിന്‍റെ പ്രത്യേകപദവിയും അധികാരങ്ങളും എടുത്തു കളഞ്ഞതിന് പിന്നാലെയാണ് പാകിസ്ഥാൻ വൻ ആക്രമണത്തിന് ലക്ഷ്യമിടുന്നത്.…
Read Moreവിക്രം ലാന്‍ഡര്‍ തകര്‍ന്നിട്ടില്ല, വാര്‍ത്താ വിനിമയ ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു; ഐഎസ്ആര്‍ഒ
ബെംഗളൂരു: പ്രതീക്ഷ കൈവിടാതെ ഐഎസ്ആര്‍ഒ. വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്നും ചന്ദ്രനില്‍ ഇടച്ചിറങ്ങിയ ലാന്‍ഡര്‍ ചരിഞ്ഞുവീണ നിലയിലാണ് എന്നും ഐഎസ്ആര്‍ഒയുടെ വക്താവ് പറഞ്ഞു. ഓര്‍ബിറ്ററിലെ കാമറ എടുത്ത ചിത്രങ്ങളില്‍ നിന്നാണ് ഇടിച്ചിറങ്ങിയതാണെന്ന് മനസ്സിലാക്കാനായത് എന്നും ഐഎസ്ആര്‍ഒ വക്താവ് പറഞ്ഞു. വിക്രം ലാന്‍ഡര്‍ അതേപോലെ തന്നെയാണുള്ളത്. അത് തകര്‍ന്നിട്ടില്ല. വിക്രം ലാന്‍ഡറുമായുള്ള വാര്‍ത്താ വിനിമയ ബന്ധം പുന:സ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ് എന്നും ഐഎസ്ആര്‍ഒ പറയുന്നു. രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡര്‍ നടത്തേണ്ടിയിരുന്ന സോഫ്റ്റ് ലാൻഡി൦ഗ്. എന്നാല്‍ നിര്‍ണായകമായ സോഫ്റ്റ് ലാൻഡി൦ഗ് തുടങ്ങി 10…
Read Moreകശ്മീരിൽ ടൂറിസം കേന്ദ്രം തുടങ്ങാൻ കർണാടക സർക്കാർ തീരുമാനം!!
ബെംഗളൂരു: ജമ്മുകശ്മീരിൽ സ്ഥലംവാങ്ങി ടൂറിസം കേന്ദ്രം തുടങ്ങാൻ കർണാടക സർക്കാർ തീരുമാനം. യോഗയും വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുന്നതിനായാണ് ടൂറിസം കേന്ദ്രം തുടങ്ങാൻ തീരുമാനിച്ചതെന്ന് ടൂറിസം മന്ത്രി സി.ടി. രവി പറഞ്ഞു. കശ്മീരി ജനതയ്ക്ക് കർണാടകത്തെക്കുറിച്ചറിയാനും കശ്മീരിലേക്കുള്ള വിനോദസഞ്ചാരത്തിന് കന്നഡക്കാർക്ക് അവസരമൊരുക്കാനുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. കശ്മീരിൽ വിനോദസഞ്ചാരകേന്ദ്രം ആരംഭിക്കാൻ മഹാരാഷ്ട്ര തീരുമാനിച്ചതിനുപിന്നാലെയാണ് കർണാടകവും ഇതേ മാതൃക സ്വീകരിക്കുന്നത്.
Read More