ബെംഗളൂരുവിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി സ്കാനിയ ബസിന്റെ ലഗേജ് വാതിലിൽ തട്ടി സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം.

ബെംഗളൂരു : കേരള എസ് ആർ ടി സി സ്കാനിയ ബസിന്റെ ലഗേജ് വാതിൽ തട്ടി യുവതി മരിച്ചു. കല്ലൂർ നാഗരംചാൽ വാഴക്കണ്ടിയിൽ പ്രവീണിന്റെ ഭാര്യ മിഥു (22) ആണ് മരിച്ചത്.

കോഴിക്കോട് മൈസൂർ ദേശീയപാത കടന്നു പോകുന്ന നാഗരംചാലിൽ രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്

കോഴിക്കോട് ഭാഗത്ത് നിന്ന് ബാംഗ്ലൂരിലേക്ക് വരികയായിരുന്ന ബസിന്റെ വാതിൽ തുറന്ന് വശത്തേക്ക് തള്ളിനിൽക്കുകയായിരുന്നു.

വാതിൽ തട്ടി തെറിച്ചു വീണ യുവതിയെ ആദ്യം സുൽത്താൻ ബത്തേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.

ബസ് ജീവനക്കാരുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. രണ്ട് വയസുള്ള അങ്കിത് മിഥു വിന്റെ മകനാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കല്യാൺ സ്റ്റേഷൻ ഫ്ലൈഓവർ നിർമാണത്തിൽ നിർണായക പുരോഗതി; ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts