ജന്മനാട്ടിൽനിന്നു പലായനം ചെയ്യേണ്ടി വന്ന ടിബറ്റൻ വംശജർക്ക് അഭയമൊരുക്കിയതിനു കർണാടകയ്ക്കുനന്ദി പറഞ്ഞ് ആത്മീയാചാര്യൻ ദലൈലാമ.

ബെംഗളൂരു : ജന്മനാട്ടിൽനിന്നു പലായനം ചെയ്യേണ്ടി വന്ന ടിബറ്റൻ വംശജർക്ക് അഭയമൊരുക്കിയതിനു കർണാടകയ്ക്കുനന്ദി പറഞ്ഞ് ആത്മീയാചാര്യൻ ദലൈലാമ. കർണാടകയ്ക്കു നന്ദി പറയേണ്ടത് തങ്ങളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.പലായനത്തിന്റെ അറുപതാം വാർഷികത്തോടനുബന്ധിച്ച് സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷൻ സംഘടിപ്പിച്ച ‘താങ്ക് യൂ കർണാടക’ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് എത്തിയ ഒരു ലക്ഷത്തോളം ടിബറ്റൻ അഭയാർഥികൾക്ക് കർണാടക, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പ്രധാനമായും അഭയമൊരുക്കിയത്.

  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"

മുൻ പ്രധാനമന്ത്രി നെഹ്റുവിനു പുറമെ കർണാടക മുൻ മുഖ്യമന്ത്രി എസ്. നിജലിംഗപ്പയും ഭൂമി നൽകാൻ മുന്നിലുണ്ടായിരുന്നതായി ദലൈലാന്ദിയോടെ ഓർത്തു. കുടക് വിരാജ്പേട്ടിലെ ബൈലക്കുപ്പ, മൈസൂരിലെ ഹുൻസൂരു, ചാമരാജനഗറിലെ കൊല്ലേഗൽ, ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് എന്നിവിടങ്ങളിലാണ് കർണാടകയിൽ ഇവർക്കു താവളം ലഭിച്ചത്. കർണാടകയിലെ ടിബറ്റ് വംശജർ സംസ്ഥാനത്തിന്റെ വികസനത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയതായി ചടങ്ങിൽ മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. ഈ ജനവിഭാഗത്തിന് കർണാടക എല്ലാ പിന്തുണയും തുടർന്നും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ തെരുവ് നായ്ക്കൾക്കായുള്ള ഫീഡിങ് സ്പോട്ടുകൾ പരാജയത്തിലേക്ക്; പ്രതിഷേധിച്ച് മൃഗസ്നേഹികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചിന്നസ്വാമി സ്റ്റേഡിയം തിക്കും തിരക്കും: പ്രതികളായ കമ്പനി ഭാരവാഹികൾക്ക് ബ്രസീലിലേക്ക് യാത്ര നടത്താൻ അനുമതി
[masterslider id="10"]

Related posts