വിവാദ കവി കരീപ്പുഴ ശ്രീകുമാറിനെ വലിച്ചു വാരി നിലത്തടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ പ്രദീപ്‌ എസ് വി.

കുറച്ചു ദിവസമായ വാര്‍ത്ത‍ താളുകളില്‍ നിറഞ്ഞു നില്‍ക്കുന്ന പേരാണ് കവി കരീപ്പുഴ ശ്രീകുമാറിന്റെത്,ഒരു പൊതു വേദിയില്‍ അഭിപ്രായം തുറന്നു പ്രകടിപ്പിച്ചതിന്റെ പേരില്‍ ആര്‍ എസ് എസ്സുകാര്‍ അദ്ധേഹത്തെ കയ്യേറ്റം ചെയ്തു എന്നാണ് ആദ്യ വാര്‍ത്ത വന്നത്,പിന്നീടു അത് കയ്യേറ്റ ശ്രമമായി മാറുകയും ചെയ്തു,ബി ജെ പി നേതാക്കള്‍ അടക്കമുള്ള പല രാഷ്ട്രീയ നേതാക്കളും കവിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുവന്നു,ഇതേ വിഷയത്തില്‍ വ്യത്യസ്തമായ ഒരു അഭിപ്രയവുമായാണ് മാധ്യമ പ്രവര്‍ത്തകനായ പ്രദീപ്‌ എസ് വി മുന്നോട്ട് വന്നിരിക്കുന്നത് .

  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍

“കുരീപ്പുഴ ശ്രീകുമാർ,, താങ്കൾ ഇത്രമേൽ അധപതിച്ചോ?? എന്താണ് കാരണം??”

എന്ന് തുടങ്ങുന്ന ഫേസ്ബുക്ക്‌ പോസ്റ്റില്‍ ഒരു ഘട്ടത്തില്‍ പ്രദീപ്‌ എസ് വി ഒരു കവിത കൂടി ചേര്‍ക്കുന്നുണ്ട്.

അഭിപ്രായസ്വാതന്ത്ര്യം താങ്കൾക്ക് മാത്രമായി തീറെഴുതി തന്ന അവകാശമല്ലെൻ കുരീപ്പുഴേ….

ജനാധിപത്യത്തിൽ ചോദ്യങ്ങൾ ചോദിക്കുന്നതും അഭിപ്രായ സ്വാതന്ത്ര്യമാണെൻ കുരീപ്പുഴേ, അവകാശമാണെൻ കുരീപ്പുഴേ…

പീറപിള്ളേരുടെ പീറ ചോദ്യങ്ങൾ ഉണ്ടായത് കുരീപ്പുഴയിലെ ശ്രീകുമാറിൻറെ അടുക്കളയിലെത്തിയല്ലെൻ കുരീപ്പുഴേ…

വിയോജിപ്പിവിടെയാണെൻ വിപ്ലവ കുരീപ്പുഴേ,,,…

  കുംഭമേളയിൽ 'വൈറലായ' ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം

പീറ പിള്ളേരുടെ പീറ ചോദ്യങ്ങൾക്ക് മുന്നിൽ മുളളി പോലീസ് സ്റ്റേഷനിലേക്കോടി കരഞ്ഞുവിളിച്ച് പിള്ളേരെ ജയിലിലടച്ച വിപ്ലവ ഊളത്തരത്തോടെൻ കുരീപ്പുഴേ..

കഷ്ടമെന്നേ ചൊല്ലേണ്ടൂ മഹാകഷ്ടമെന്നേ ചൊല്ലേണ്ടൂ പരിതാപകരമെൻ കുരീപ്പുഴേ…”

എന്നാണ് പ്രദീപിന്റെ കവിത,മാധ്യമ പ്രവര്‍ത്തകന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ താഴെ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി
[masterslider id="10"]

Related posts