പിന്നാക്ക സമുദായങ്ങളെ ചേർത്ത് നിർത്താൻ ഒബിസി സമിതിയുമായി കോൺഗ്രസ്

ബെംഗളൂരു : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പിന്നാക്ക സമുദായങ്ങളെ ലക്ഷ്യം വെച്ചുള്ള ചർച്ചകൾക്ക് തുടക്കമിടുകയാണ് എഐസിസി രൂപം നൽകിയ ഒബിസി ഉപദേശക സമിതി. ജാതി സെൻസസിനെ അടിസ്ഥാനമാക്കിയുള്ള ആനുപാതിക പ്രാതിനിധ്യത്തിനുവേണ്ടി പോരാടാൻ പിന്നാക്ക വിഭാഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുകായണ്‌ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ . ബെംഗളൂരുവിൽ ചേർന്ന സമിതിയുടെ ആദ്യ യോഗത്തിലാണ് നിദേശം. 75 ശതമാനം സംവരണത്തിനുവേണ്ടി ശബ്ദമുയർത്തണമെന്നും ന്യൂനപക്ഷ, പിന്നാക്ക, ദളിത് സമുദായങ്ങൾ ഉൾപ്പെടുന്ന ‘അഹിന്ദ’ വിഭാഗം വെറും വോട്ടുബാങ്കല്ലെന്നും സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. പിന്നാക്ക വിഭാഗത്തിൻ്റെ രാഷ്ട്രീയ പ്രാതിനിധ്യത്തിനുവേണ്ടി ആവശ്യമുയർത്താനും നയരൂപവത്‌കരണ സമിതികളിലെല്ലാം ആനുപാതികമായി…

Read More

രാഷ്ട്രപതി ഭവനിൽ കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി സിദ്ധരാമയ്യയും ബോളിവുഡ് നടൻ ആമിർ ഖാനും

ബെംഗളൂരു : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ബോളിവുഡ് നടൻ ആമിർ ഖാനും ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ കൂടിക്കാഴ്ച നടത്തി. ആമിർഖാനെ കണ്ടപ്പോൾ മുഖ്യമന്ത്രി സിദ്ധരാമയ്യ അദ്ദേഹത്തിന് നേരെ കൈവീശി. അമീർ ഖാൻ ഓടിവന്ന് കൈകൂപ്പി മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. പിന്നാലെ ഇരുവരും ഹസ്തദാനം ചെയ്ത് സന്തോഷകരമായ സംഭാഷണങ്ങളിൽ ഏർപ്പെട്ടു. ഔദോഗികമല്ലാത്തൊരു കൂടിക്കാഴ്ചയാണ് ഇതെന്നാണ് ഇരുവരും പ്രതികരിച്ചത്. അതെസമയം മുഖ്യമന്ത്രി സിദ്ധരാമയ്യയും ആമിർ ഖാനും പരസ്പരം ആശംസകൾ അർപ്പിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങനിമിഷൻ നേരത്തിനുള്ളിൽ തന്നെ വൈറലായി.

Read More

പിആർആർ പദ്ധതി ; കർഷകാരുമായി ഉപമുഖ്യമന്ത്രിയുടെ കൂടി കാഴ്ച 31 ന് 

ബെംഗളൂരു: പെരിഫറൽ റിങ് റോഡ് പദ്ധതിക്കായി വിജ്ഞാപനം ചെയ്ത ഭൂമിയുള്ള കർഷകരുമായി ഉപമുഖ്യമന്ത്രി ഡി. കെ ശിവകുമാർ ജൂലൈ 31 ന് പരിഹാര യോഗം നടത്തും. അംബേദ്കർ വീഥിയിലെ പാലസ് റോഡിലുള്ള ജ്ഞാനജ്യോതി ഓഡിറ്റോറിയത്തിൽ രാവിലെ 11 മണിക്ക് യോഗം തുടങ്ങും. കർഷകർ യോഗത്തിൽ പങ്കെടുത്ത് തങ്ങളുടെ ആശങ്കകൾ അറിയിക്കണമെന്ന് ഡിവൈസിഎമ്മിന്റെ ഓഫീസ് അറിയിച്ചു.

Read More

മന്ത്രിമാരുമായി രാഹുൽ ഗാന്ധിയുടെ കൂടികാഴ്ച്ച 19 ന്

ബെംഗളൂരു: സംസ്ഥാനത്തെ മന്ത്രിമാരുമായി രാഹുൽ ഗാന്ധിയുടെ കൂടിക്കാഴ്ച ജൂലൈ 19ന് രാവിലെ നടക്കും. ജൂലൈ 17,18 തിയ്യതികളിൽ പ്രതിപക്ഷ സഖ്യത്തിന്റെ രണ്ടാമത്തെ യോഗത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി നഗരത്തിൽ എത്തുന്നുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ എന്നിവർക്കൊപ്പം കെസി വേണുഗോപാൽ രൺദീപ് സുർജ്ജേവാല എന്നിവർ യോഗത്തിൽ പങ്കെടുക്കും. സംസ്ഥാന ലോക്സഭാ തിരഞ്ഞെടുപ്പൊരുക്കങ്ങൾ ചർച്ച ചെയ്യലായിരിക്കും പ്രധാന അജണ്ട. സർക്കാരിന്റെ പ്രശസ്തി വർധിപ്പിക്കുന്ന തരത്തിൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെക്കാൻ മന്ത്രിമാർക്ക് നിർദ്ദേശം നൽകും. പ്രതിപക്ഷ പാർട്ടി യോഗത്തിൽ സോണിയ…

Read More

പ്രതിപക്ഷ നേതാക്കളുടെ രണ്ടാമത്തെ യോഗത്തിൽ 24 പാർട്ടികൾ പങ്കെടുക്കും

ബെംഗളൂരു: 2024ലെ പാർലമന്റെ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായ ഐക്യത്തിനുള്ള പ്രതിപക്ഷ നേതാക്കളുടെ രണ്ടാമത്തെ യോഗത്തിൽ 24 പാർട്ടികൾ പങ്കെടുക്കുമെന്ന് അറിയിച്ചു. ജൂലൈ 17, 18 തീയതികളിലാണ് പ്രതിപക്ഷ നേതാക്കളുടെ രണ്ടാമത്തെ യോഗം നടക്കുക. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐ.യു.എം.എൽ) അടക്കം എട്ട് പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പുതിയതായി പങ്കെടുക്കും. മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എം.ഡി.എം.കെ), കൊങ്കുദേശ മക്കൾ കക്ഷി (കെ.ഡി.എം.കെ), വിടുതലൈ ചിരുതൈകൾ കക്ഷി (വി.സി.കെ), റെവല്യുഷനറി സോഷ്യലിസ്റ്റ് പാർട്ടി (ആർ.എസ്.പി), ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്…

Read More

സത്യപ്രതിജ്ഞയ്ക്ക് മുൻപ് ഇന്ന് നിർണ്ണായക ചർച്ചകൾ

ബെംഗളൂരു: കര്‍ണാടക മന്ത്രിസഭാ രൂപീകരണത്തിന്റെ നിര്‍ണായക ചര്‍ച്ചകള്‍ക്ക് തലസ്ഥാനം ഇന്ന് വീണ്ടും വേദിയാകും. മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ സമവായമായതോടെ മന്ത്രിസഭാ രൂപീകരണമാണ് ഹൈക്കമാന്‍ഡിന് മുന്നിലുള്ള അടുത്ത വെല്ലുവിളി. നാളെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കാനിരിക്കെ കര്‍ണാടകയില്‍ ആരൊക്കെ മന്ത്രിമാരാവും എന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായില്ല. ചര്‍ച്ചകള്‍ക്കായി സിദ്ധരാമയ്യയും ശിവകുമാറും വീണ്ടും ഡല്‍ഹിയിലെത്തിച്ചേര്‍ന്നിട്ടുണ്ട്. ഇന്ന് ഹൈക്കമാന്‍ഡിന്‍റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയിലാവും അന്തിമ തീരുമാനം. മന്ത്രിസഭയില്‍ പരമാവധി 34 പേരെയാണ് അംഗമാക്കാന്‍ കഴിയുന്നതെങ്കില്‍ ഇരട്ടിയോളം പേരാണ് മന്ത്രി സ്ഥാനം മോഹിച്ച്‌ നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. അതേസമയം…

Read More

ജെ ഡി എസ് ദേശീയ മീറ്റിംഗ്, ദേവഗൗഡയെ തന്നെ അധ്യക്ഷനായി തെരഞ്ഞെടുത്തു

ബെംഗളൂരു: ജനതാദള്‍ സെക്കുലര്‍ ദേശീയ അധ്യക്ഷനായി എച്ച്‌.ഡി. ദേവഗൗഡയെ വീണ്ടും തിരഞ്ഞെടുത്തു. ബെംഗളൂരുവില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗമാണ്,  ദേവഗൗഡയെ തിരഞ്ഞെടുത്തത്. 1999ല്‍ പാര്‍ട്ടി രൂപവത്കരിച്ചതു മുതല്‍ അധ്യക്ഷസ്ഥാനം അലങ്കരിച്ചുവരുകയാണ് അദ്ദേഹം. ദേവഗൗഡയുടെയും, മകനും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്‌.ഡി. കുമാരസ്വാമിയുടെയും സാന്നിധ്യത്തില്‍ വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള നിര്‍വാഹക സമിതി അംഗങ്ങള്‍ ദേവഗൗഡയെ ദേശീയ അധ്യക്ഷനായി ഐകകണ്ഠ്യനെ തിരഞ്ഞെടുത്തതായി പാര്‍ട്ടി നേതാവ് പറഞ്ഞു. കേരളത്തില്‍നിന്നും കര്‍ണാടകയില്‍നിന്നുമടക്കം 13 സംസ്ഥാനങ്ങളില്‍നിന്നായി 200 ഓളം പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. പ്രതിനിധി സമ്മേളനവും പാര്‍ലമെന്ററി ബോര്‍ഡ്…

Read More

പാഠപുസ്തക വിവാദം: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇന്ന് യോഗം ചേരും

ബെംഗളൂരു: സ്‌കൂൾ പാഠപുസ്തകങ്ങളുടെ പരിഷ്‌കരണത്തിലെ അപാകതകളെക്കുറിച്ച് മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡ പ്രകടിപ്പിച്ച ആശങ്കകൾ പരിശോധിക്കാൻ പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും ബുധനാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. എന്നാൽ ടെക്‌സ്‌റ്റ് റിവിഷൻ കമ്മിറ്റി ചെയർമാൻ രോഹിത് ചക്രതീർത്ഥ പരിഷ്‌കരിച്ച പുസ്തകങ്ങളിലെ തെറ്റുകൾ ഈ ഘട്ടത്തിൽ തിരുത്താൻ കഴിയില്ലെന്നും അതിനാൽ അവ തള്ളിക്കളയണമെന്നും ആവശ്യപ്പെട്ട് ജൂൺ 20ന് മുഖ്യമന്ത്രിക്ക് കത്തയസിച്ചിരുന്നു. “പാഠപുസ്തകങ്ങളിലെ എണ്ണിയാലൊടുങ്ങാത്ത തെറ്റുകളും അതുവഴിയുള്ള അനീതിയും കേവലം തെറ്റുതീര്‍ക്കാവുന്ന വഴിയോ പ്രത്യേക പേജുകൾ അച്ചടിച്ചോ തിരുത്താനോ…

Read More

അമിത് ഷായുമായി കൂടിക്കാഴ്ച നടത്താതെ മടങ്ങിയെത്തി മുഖ്യമന്ത്രി

ബെംഗളൂരു: ബിജെപി ഹൈക്കമാൻഡ് ഡൽഹിയിലേക്ക് അടിയന്തരമായി വിളിപ്പിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാതെ മടങ്ങി. ഇത് വിവിധ ഊഹാപോഹങ്ങൾക്ക് വഴി വെച്ചിട്ടുണ്ട്. പകരം ബിജെപി കർണാടക ചുമതലയുള്ള അരുൺ സിങ്ങുമായി സംസാരിക്കാനാണ് അമിത് ഷാ മുഖ്യമന്ത്രിയോട് നിർദേശിച്ചതെന്ന് റിപ്പോർട്ട്. ബി.ജെ.പി ദേശീയ ഭാരവാഹി യോഗത്തിൽ ഷാ പങ്കെടുത്തതും അരുണാചൽ പ്രദേശിലേക്ക് പോയതുമാണ് ബൊമ്മായിയെ കാണാൻ കഴിയാതെ പോയതിന് കാരണമെന്ന് പാർട്ടി ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ആഭ്യന്തരമന്ത്രി അമിത്ഷാ ഡൽഹിയിൽ തന്നെയാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ബൊമ്മൈയുടെ രണ്ടാമത്തെ ഡൽഹി സന്ദർശനമാണിത്.…

Read More

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്ന കാര്യം സർക്കാർ ഇന്ന് തീരുമാനിക്കും.

BASAWARAJ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മുതിർന്ന മന്ത്രിമാരുമായി ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് സുപ്രധാന യോഗം വിളിച്ചിട്ടുണ്ട്. നിലവിലുള്ള നിയന്ത്രണങ്ങളും കേന്ദ്രത്തിന്റെ മാർഗനിർദ്ദേശങ്ങളും സംബന്ധിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും നേതാക്കൾ പ്രകടിപ്പിച്ച അഭിപ്രായങ്ങളും ഇന്ന് പരിഗണിക്കും. എന്നാൽ സാങ്കേതിക ഉപദേശക സമിതിയിലെ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ വിവേകമുള്ളൊരു തീരുമാനം എടുക്കൂ എന്ന് ബസവരാജ് ബൊമ്മൈ അറിയിച്ചു.

Read More
Click Here to Follow Us