മലയാളികൾക്കെതിരെ ആരോപണമുന്നയിച്ച് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ!

ബെംഗളൂരു: സംസ്ഥാനത്തെ പ്രതിഷേധങ്ങളില്‍ മലയാളികളാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്നു കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ.

മംഗളുരുവില്‍ പ്രശ്നങ്ങളുണ്ടാക്കിയതു മലയാളികളാണ്, അവര്‍ പൊതുമുതല്‍ നശിപ്പിച്ചുവെന്നും പോലീസ് സ്റ്റേഷനു തീവയ്ക്കാന്‍ ശ്രമിച്ചെന്നും ബൊമ്മെ ആരോപിച്ചു.

മംഗളുരുവില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധം അക്രമാസക്തമാവാന്‍ കാരണം പുറത്തുനിന്നു വന്നവരാണ്. അതില്‍ കൂടുതലും കേരളത്തില്‍ നിന്നുള്ളവരാണ്. അയല്‍ സംസ്ഥാനത്തുനിന്നുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

പൗരത്വ നിയമ ഭേദഗതി പ്രതിഷേധക്കാര്‍ അക്രമാസക്തരായതോടെ ഇവർക്ക് നേരെ മംഗളുരുവില്‍ പോലീസ് നടത്തിയ വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു

അതേസമയം കേരളത്തിലെ വടക്കൻ ജില്ലകളിൽ പ്രതിഷേധം നടന്നു. ക്യാംപസ് ഫ്രണ്ടിന്റെ നേതൃത്വത്തിൽ കർണ്ണാടക ബസുകൾ തടയുകയും കർണ്ണാടക മുഖ്യമന്ത്രി യെദിയൂരപ്പയുടെ കോലം കത്തിക്കുകയും ചെയ്തു.

രാത്രി കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസാണ് കാംപസ് ഫ്രണ്ടിന്റെയും ഡിവൈഎഫ്‌ഐയുടെയും നേതൃത്വത്തില്‍ തടഞ്ഞത്.കാംപസ് ഫ്രണ്ട് ദേശീയ സമിതി അംഗം ടി അബ്ദുല്‍നാസറിന്റെ നേതൃത്വത്തില്‍ രാത്രിയില്‍ റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള പ്രതിഷേധപരിപാടികള്‍ നടന്നു.

  ബെംഗളൂരുവിൽ കൊടുങ്കാറ്റും കനത്ത പേമാരിയും; സിലിക്കൺ സിറ്റിയിൽ യെല്ലോ അലേർട്ട്, ഓഫീസ് ജീവനക്കാർ ജാഗ്രത പാലിക്കണം

ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി നിജില്‍, ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ് എന്നവരുടെ നേതൃത്വത്തിലും യുവജനങ്ങള്‍ നഗരത്തില്‍ പ്രതിഷേധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ സാധാരണക്കാരനായി മെട്രോയിൽ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയുടെ യാത്ര;
[masterslider id="10"]

Related posts