ബെംഗളൂരു: മാസങ്ങളായി തുടരുന്ന കൊടും വെയിലിൽ വലഞ്ഞ ഐടി നഗരത്തിന് ആശ്വാസമായും അതേസമയം ജനജീവിതം ദുസ്സഹമാക്കിയും ബെംഗളൂരുവിൽ കനത്ത മഴ. തിങ്കളാഴ്ച വൈകുന്നേരത്തോടെ തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളിൽ പെയ്തിറങ്ങിയ ശക്തമായ മഴയിൽ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായി. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് കനത്ത ഗതാഗതക്കുരുക്കാണ് നഗരത്തിൽ അനുഭവപ്പെടുന്നത്. വൈകുന്നേരത്തോടെ തന്നെ നഗരത്തിന് മുകളിൽ കറുത്ത ഇരുണ്ട മേഘങ്ങൾ രൂപപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ മജസ്റ്റിക്, കെ.ആർ. മാർക്കറ്റ്, ചാമരാജ്പേട്ട്, മല്ലേശ്വരം, ശേഷാദ്രിപുരം, ഹെബ്ബാൾ, യശ്വന്ത്പൂർ, രാജാജിനഗർ, വിധാന സൗധ, ശിവാജിനഗർ തുടങ്ങിയ നഗരത്തിലെ പ്രധാന…
Read MoreCategory: KARNATAKA
ആഡംബര കാറുകളും കോടികളുടെ ജോലിയും ഉപേക്ഷിച്ചു; ബെംഗളൂരുവിലെ ഈ എഞ്ചിനീയർ ഇപ്പോൾ താമസിക്കുന്നത് 700 നായ്ക്കൾക്കൊപ്പം!
ബെംഗളൂരു: ലക്ഷങ്ങൾ ശമ്പളം ലഭിച്ചിരുന്ന കോർപ്പറേറ്റ് ജോലിയും ആഡംബര ജീവിതവും ഉപേക്ഷിച്ച്, തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന നൂറുകണക്കിന് നായ്ക്കളുടെ സംരക്ഷകനായി മാറി ഒരു മലയാളിക്ക് മാതൃകയാക്കാവുന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയർ. ഐടി നഗരത്തിലെ ആഡംബരങ്ങളിൽ നിന്ന് മാറി ദൊഡ്ഡബല്ലാപൂരിലെ ഒരു ഫാം ഹൗസിൽ നാനൂറിലധികം നായ്ക്കൾക്കൊപ്പമാണ് രാകേഷ് ശുക്ല എന്ന ഈ സംരംഭകൻ ഇപ്പോൾ ജീവിക്കുന്നത്. നായ്ക്കളുടെ ആവശ്യങ്ങൾക്കായി മാത്രം പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ ഫാം ഹൗസിൽ അവയ്ക്ക് സ്വതന്ത്രമായി ഓടിനടക്കാനുള്ള തുറസ്സായ സ്ഥലങ്ങളും നീന്താൻ കുളങ്ങളും ഒരുക്കിയിട്ടുണ്ട്. ഡൽഹിയിലും യു.എസിലും ജോലി ചെയ്ത പരിചയമുള്ള…
Read Moreദുരഭിമാനക്കൊല; പ്രണയത്തിന്റെ പേരിൽ പതിനേഴുകാരിയായ മകളെ അച്ഛൻ കൊലപ്പെടുത്തി
ബെംഗളൂരു : പ്രണയത്തെ എതിർത്ത പിതാവ് പതിനേഴുകാരിയായ മകളെ കൊലപ്പെടുത്തി കുഴിച്ചുമൂടി. കർണാടകയിലെ തുംകൂരു ജില്ലയിലുള്ള ശിര താലൂക്കിലെ ലിങ്കമരദഹള്ളി ഗ്രാമത്തിലാണ് സംഭവം. ക്രൂരമായ ഈ ദുരഭിമാനക്കൊലയ്ക്ക് ഇരയായത് മേഘന (17) എന്ന പെൺകുട്ടിയാണ്. സംഭവത്തിൽ പിതാവ് തിമ്മരായപ്പയെ (48) പോലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ ബന്ധുവായ യുവാവുമായി മേഘന പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധത്തെ തിമ്മരായപ്പ ശക്തമായി എതിർത്തു. ഇതുമായി ബന്ധപ്പെട്ട് വീട്ടിൽ നിരന്തരം തർക്കങ്ങൾ പതിവായിരുന്നു. മകൾ പ്രണയത്തിൽ നിന്ന് പിന്മാറാൻ തയ്യാറാകാത്തതിനെത്തുടർന്ന്, ഏപ്രിൽ 16-ന് തിമ്മരായപ്പ മകളെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.…
Read Moreബെംഗളൂരുവിൽ പരക്കെ കനത്ത മഴയും കാറ്റും; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്, ജനജീവിതം സ്തംഭിച്ചു
ബെംഗളൂരു: കഴിഞ്ഞ കുറേ ദിവസങ്ങളായി തുടർച്ചയായ കൊടുംചൂടിൽ വലഞ്ഞിരുന്ന സിലിക്കൺ സിറ്റിക്ക് ആശ്വാസമായി പരക്കെ കനത്ത മഴയും കാറ്റും. എന്നാൽ പെട്ടെന്നുണ്ടായ ശക്തമായ മഴ നഗരത്തിൽ വൻ യാത്രാദുരിതത്തിനും ഗതാഗതക്കുരുക്കിനുമാണ് വഴിവെച്ചത്. ഓഫിസ് സമയത്തിന് ശേഷം വീട്ടിലേക്ക് മടങ്ങാനിറങ്ങിയ ജീവനക്കാരും വാഹനമോടിക്കുന്നവരും റോഡുകളിൽ മണിക്കൂറുകളോളം കുടുങ്ങി വലഞ്ഞു. പെട്ടെന്ന് പെയ്ത കനത്ത മഴയെത്തുടർന്ന് ഇരുചക്രവാഹന യാത്രക്കാർ റോഡരികുകളിലും ബസ് സ്റ്റോപ്പുകളിലും കടത്തിണ്ണകളിലും ബൈക്കുകൾ പാർക്ക് ചെയ്ത് അഭയം തേടിയത് പലയിടങ്ങളിലും ഗതാഗതം കൂടുതൽ സങ്കീർണ്ണമാക്കി. നഗരത്തിലെ ഭൂരിഭാഗം പ്രധാന റോഡുകളും വെള്ളത്തിനടിയിലായി. ശാസ്ത്രീയമായ ഓവുചാൽ…
Read Moreനടൻ ദർശൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു ? പരപ്പന അഗ്രഹാര ജയിൽ പരിസരത്ത് സംഘർഷാവസ്ഥ
ബെംഗളൂരു: കൊലക്കേസ് പ്രതിയും കന്നഡ സൂപ്പർതാരവുമായ ദർശൻ തൂഗുദീപ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന അഭ്യൂഹങ്ങളെ തുടർന്ന് ജയിൽ പരിസരത്ത് കനത്ത സംഘർഷാവസ്ഥ. തിങ്കളാഴ്ച രാവിലെയാണ് ജയിലിന് മുന്നിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. എന്നാൽ വാർത്തകൾ തീർത്തും വ്യാജമാണെന്ന് ജയിൽ അധികൃതർ അറിയിച്ചതോടെയാണ് ആശങ്കകൾക്ക് വിരാമമായത്. ഞായറാഴ്ച രാത്രിയോടെയാണ് ദർശൻ ജയിലിനുള്ളിൽ ആത്മഹത്യാശ്രമം നടത്തിയെന്ന രീതിയിലുള്ള വാർത്തകൾ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചു തുടങ്ങിയത്. ഇതോടെ പരപ്പന അഗ്രഹാര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ജയിൽ അധികൃതരുമായി ലാൻഡ്‌ലൈൻ വഴി ബന്ധപ്പെടുകയും വിവരങ്ങൾ തേടുകയും…
Read Moreസംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയും ആലിപ്പഴ വീഴ്ചയും; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്! കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം;
ബെംഗളൂരു: കർണാടകയിലെ വിവിധ ജില്ലകളിൽ അടുത്ത ഏതാനും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാലവർഷത്തിന് മുന്നോടിയായുള്ള പ്രീ-മൺസൂൺ പ്രതിഭാസങ്ങൾ ശക്തമായതിനെത്തുടർന്ന് സംസ്ഥാനത്തെ പല ജില്ലകളിലും ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനോടകം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത ശക്തമായ മഴയിലും ഇടിമിന്നലിലും രണ്ട് പേർ മരണപ്പെടുകയും ശിവമോഗയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. വടക്കൻ ഉൾനാടൻ ജില്ലകളായ ധാർവാഡ്, ഗഡാഗ്, ഹാവേരി, കൊപ്പൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ…
Read Moreആകാശപ്പരപ്പിലെ ആധിപത്യം; വൻ നേട്ടങ്ങളുമായി ബംഗളൂരു വിമാനത്താവളം ചരിത്രത്തിലേക്ക്!
ബെംഗളൂരു: ബംഗളൂരുവിലെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (KIA) പ്രവർത്തനമാരംഭിച്ച ശേഷമുള്ള ആകെ യാത്രക്കാരുടെ എണ്ണത്തിൽ 400 മില്യൺ (40 കോടി) എന്ന നാഴികക്കല്ല് പിന്നിട്ടു. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമായ ഇവിടെ 2025-26 സാമ്പത്തിക വർഷത്തിൽ അന്താരാഷ്ട്ര യാത്രാക്ലേശത്തിലും ചരക്കുനീക്കത്തിലും വൻ വളർച്ചയാണ് രേഖപ്പെടുത്തിയത്. വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (BIAL) ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. കർണാടക ചീഫ് സെക്രട്ടറി ശാലിനി രജനീഷിന്റെ അധ്യക്ഷതയിൽ ചേർന്ന ബി.ഐ.എ.എൽ. ഡയറക്ടർ ബോർഡിന്റെ 134-ാമത് യോഗത്തിൽ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളും ഭാവി വികസന…
Read Moreലക്ഷ്യം ബക്കിങ്ഹാം കൊട്ടാരം; 20 രാജ്യങ്ങൾ താണ്ടാൻ മൈസൂരുവിൽനിന്ന് ഒരു ബൈക്ക് യാത്രികൻ
ബെംഗളൂരു: മൈസൂരു കൊട്ടാരത്തിൽനിന്ന് റോഡുമാർഗം ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് അപൂർവ ബൈക്ക് യാത്രയുമായി ഒരു ഇന്ത്യൻ യുവാവ്. മൈസൂരുവിലെ ബിസിനസുകാരനും കർണാടക ബൈക്ക് റൈഡ് ക്ലബ് അംഗവുമായ നാഗാർജുൻ അനന്ത ഭഗവാനാണ് ഇരുപതിനായിരത്തിലധികം കിലോമീറ്റർ ദൂരം പിന്നിടുന്ന ഈ സാഹസിക സോളോ ബൈക്ക് റൈഡിന് തുടക്കം കുറിച്ചത്. നേപ്പാൾ, ടിബറ്റ്, ചൈന, കസാഖ്‌സ്താൻ, റഷ്യ, എസ്‌തോണിയ, ലാത്വിയ, ലിത്വാനിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ഓസ്ട്രിയ, ഹംഗറി, ക്രൊയേഷ്യ, സ്ലൊവേനിയ, ഇറ്റലി, സ്വിറ്റ്‌സർലൻഡ്, ജർമനി, നെതർലാൻഡ്, ബെൽജിയം, ഫ്രാൻസ് തുടങ്ങി ഇരുപതോളം രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് നാഗാർജുൻ…
Read Moreപെരുന്നാൾ തീയതിയിൽ മാറ്റം; ബെംഗളൂരുവിൽ ബലി പെരുന്നാളും അറഫ നോമ്പും പ്രഖ്യാപിച്ചു
ബെംഗളൂരു: ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ദുല്‍ഖഅദ് മുപ്പത് പൂര്‍ത്തിയാക്കി ചൊവ്വാഴ്ച്ച മുതല്‍ ദുല്‍ഹിജ്ജ ആരംഭിക്കുമെന്ന് മലബാര്‍ മുസ്ലിം അസോസിയേഷന്‍ ഖത്തീബ് ഉമര്‍ അബ്ദുല്ല ഫൈസി അറിയിച്ചു. കര്‍ണാടക ഹിലാല്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണിത്. മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ മാസം മുപ്പത് പൂര്‍ത്തിയാക്കിയാണ് പുതിയ മാസം കണക്കാക്കുന്നത്. അതനുസരിച്ച് വരാനിരിക്കുന്ന വലിയ പെരുന്നാള്‍ (ബലി പെരുന്നാള്‍) മെയ് 28-ന് ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പെരുന്നാളിന് മുന്നോടിയായുള്ള പുണ്യദിനമായ അറഫ നോമ്പ് മെയ് 27 ബുധനാഴ്ച്ച ആയിരിക്കുമെന്നും ഖത്തീബ് ഉമര്‍ അബ്ദുല്ല ഫൈസി അറിയിച്ചിട്ടുണ്ട്.
Read Moreബെംഗളൂരുവിൽ നിന്നും പുറപ്പെട്ട സ്വകാര്യ ബസിന് തീപിടിച്ചു;
ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും മംഗളൂരുവിലേക്ക് സർവീസ് നടത്തുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസിന് തീപിടിച്ചു. ഹാസൻ താലൂക്കിലെ ശാന്തിഗ്രാമയ്ക്ക് സമീപം ദേശീയപാത 75-ൽ വെള്ളിയാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. ബസിലുണ്ടായിരുന്ന 36 യാത്രക്കാരും പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രയ്ക്കിടയിൽ ബസിന്റെ ടയറുകളിലൊന്ന് പഞ്ചറായതിനെത്തുടർന്ന് വാഹനത്തിനുള്ളിൽ കനത്ത പുക പടരുകയായിരുന്നു. അപകടം മണത്ത ഡ്രൈവർ ഉടൻ തന്നെ വാഹനം റോഡരികിലേക്ക് നിർത്തി യാത്രക്കാരോട് അടിയന്തരമായി പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. ബസിനുള്ളിൽ പുക നിറഞ്ഞതോടെ പരിഭ്രാന്തരായ യാത്രക്കാർ കൈവശമുണ്ടായിരുന്ന ഹാൻഡ് ബാഗുകളുമായി…
Read More