ബെംഗളൂരു: പ്രാഥമിക വിദ്യാലയങ്ങളിലെ അധ്യാപകരെ കൊവിഡ് അനുബന്ധ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഉടൻതന്നെ ഒഴിവാക്കണമെന്ന വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ ബൃഹത് ബംഗളൂരു മഹാ നഗരപാലികക്ക് എഴുതിയ കത്തിൽ ബിബിഎംപി കമ്മീഷണർ ഗൗരവ് ഗുപ്ത യോട് ആവശ്യപ്പെട്ടു. അധ്യാപകർക്ക് ദൈനംദിന പാഠ്യ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും അടുത്തമാസം നടക്കാനിരിക്കുന്ന എസ്എസ്എൽസി പരീക്ഷയ്ക്ക് പ്രവർത്തന സജ്ജമാക്കുന്നതിനും കൂടി വേണ്ടിയാണ് നടപടി. ഇക്കാര്യം നേരത്തെ തന്നെ നഗരപാലിക യെ അറിയിച്ചിരുന്നുവെങ്കിലും കാര്യമായ നടപടി ഉണ്ടായില്ലെന്ന് മാത്രമല്ല , വീടുകൾ തോറുമുള്ള പ്രതിരോധ കുത്തിവയ്പ്പ് നടപടിക്രമങ്ങളുടെ ഭാഗമായ…
Read MoreAuthor: തെക്കിനേഴൻ
കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച അച്ഛനും രണ്ടാനമ്മയും അയൽക്കാരുടെ പരാതിയെ തുടർന്ന് അറസ്റ്റിലായി.
ബെംഗളൂരു: സൗത്ത് ബെംഗളൂരുവിലെ ജെപി നഗർ കെഎസ്ആർടിസി ലേയൗട്ട് താമസക്കാരായ 45 കാരനും രണ്ടാം ഭാര്യയും ആണ് ജെപി നഗർ പോലീസിന്റെ പിടിയിലായത്. ആറും നാലും മൂന്നും വയസ്സുള്ള കുട്ടികൾ മൂന്നുപേരും വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളുടെ ദേഹത്ത് നിരവധി മുറിവുകളും പൊള്ളലേറ്റതുൾപ്പെടെയുള്ള പീഡനങ്ങളുടെ പാടുകളും ഉണ്ട്. കഴിഞ്ഞദിവസം അർദ്ധരാത്രിയോടെ അസഹ്യമായ വേദനയോടെ കുട്ടികളുടെ നിലവിളി കേട്ടാണ് അയൽക്കാർ പോലീസിനെ വിവരം അറിയിച്ചത്. പോലീസ് എത്തിയപ്പോഴും കുട്ടികളെ നേരെയുള്ള ദേഹോപദ്രവം തുടരുകയായിരുന്നു എന്നും മുറിയിലാകെ രക്തം വീണിരുന്നു എന്നും ദൃക്സാക്ഷികൾ പറഞ്ഞു. കുട്ടികളുടെ അമ്മ…
Read Moreനഗര ജനസംഖ്യയുടെ പകുതി കടന്ന് വാക്സിനേഷൻ.
ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ 78 ലക്ഷത്തോളം വരുന്ന ആകെ ജനസംഖ്യയിൽ 50 ലക്ഷത്തോളം പേർ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചതായി ആരോഗ്യമന്ത്രി ഡോ: സുധാകർ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ബെംഗളൂരു സൗത്ത്, നോർത്ത്, ഈസ്റ്റ്, യലഹങ്ക, ആനേക്കൽ എന്നീ അഞ്ചു താലൂക്കുകൾ ഉൾപ്പെടുന്നതാണ് ബെംഗളൂരു നഗരപരിധി. കണക്കുകൾ പ്രകാരം കോടക്, കോളാർ, രാമനഗര, ഉടുപ്പി എന്നീ താലൂക്കുകളും പ്രതിരോധ മരുന്നുകൾ സ്വീകരിച്ചതിൽ മുൻപന്തിയിലാണ്. ബുധനാഴ്ച വൈകീട്ട് എട്ടുമണിയോടെ പുറത്തുവന്ന കണക്കുകൾ പ്രകാരം കർണാടകയിൽ 3,68,360 ബുധനാഴ്ച മാത്രം കുത്തിവെപ്പ് സ്വീകരിച്ചു. How are districts performing…
Read Moreമൈസൂരു റോഡ്-കെങ്കേരി മെട്രോ;സുരക്ഷാ പരിശോധനയ്ക്ക് സജ്ജമാക്കാൻ 4 ദിവസം കൂടി.
ബെംഗളൂരു: നിർമ്മാണത്തിലിരിക്കുന്ന മൈസൂരു റോഡ് – കെങ്കേരി മെട്രോ റെയിൽ പാത, സുരക്ഷാ പരിശോധനകൾക്കു സജ്ജമാക്കാൻ ജൂൺ 27 അവസാന തീയതി ആയി മെട്രോ റെയിൽ കോർപറേഷൻ സ്വയം പ്രഖ്യാപിച്ചു. ഇതുപ്രകാരം ജൂൺ 27 ഓടുകൂടി സുരക്ഷാ പരിശോധനകൾക്ക് വേണ്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയാകുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചു. റെയിൽവേ സുരക്ഷാ ചുമതലയുള്ള കമ്മീഷണർ ആണ് സുരക്ഷാ മാനദണ്ഡങ്ങളുടെ പരിശോധന നടത്തി അനുമതിപത്രം നൽകേണ്ടത്. പ്രാഥമിക അപേക്ഷ മെട്രോ റെയിൽ കോർപറേഷൻ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ, പരിശോധനയിൽ കണ്ടെത്തിയ എല്ലാ പോരായ്മകളും നികത്തി…
Read Moreഡ്രൈവിംഗ് ലൈസൻസ് അപേക്ഷകരുടെ കുത്തൊഴുക്ക് പ്രതീക്ഷിച്ച് ആർടിഒ ഉദ്യോഗസ്ഥർ
ബെംഗളൂരു: ഇന്നുമുതൽ അനുവദിച്ചിരിക്കുന്ന കൂടുതൽ ഇളവുകളുടെ പശ്ചാത്തലത്തിൽ നഗരത്തിലെ സർക്കാർ, സർക്കാർ -ഇതര സ്ഥാപനങ്ങൾ പൂർണ്ണമായി പ്രവർത്തന സജ്ജമാകുന്നു. കഴിഞ്ഞ രണ്ടു മാസക്കാലമായി പൂർണമായി അടഞ്ഞു കിടന്നിരുന്ന സ്ഥാപനങ്ങൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചു തുടങ്ങും. പുതിയതായി ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകരുടെയും പുതുക്കുന്നവരുടെയും ഒരു കുത്തൊഴുക്ക് തന്നെ ആർടിഒ ഓഫീസുകൾ പ്രതീക്ഷിക്കുന്നു. ഏകദേശം 70,000 ത്തോളം അപേക്ഷകരാണ് സാധാരണ മാസങ്ങളിൽ ലൈസൻസിന് വേണ്ടി അപേക്ഷ സമർപ്പിക്കുക എങ്കിൽ രണ്ടുമാസത്തെ പൂർണമായി അടച്ചിടലിന് ശേഷം ആർ ടി ഓ ഓഫീസുകൾ ഇന്നുമുതൽ പ്രവർത്തനം തുടങ്ങുമ്പോൾ ഏകദേശം…
Read Moreആശുപത്രി കിടക്കകൾ തടഞ്ഞുവെച്ച് വൻതുകയ്ക്ക് മറിച്ചുവിറ്റ കേസിൽ കുറ്റപത്രം സമർപ്പിച്ചു.
ബെംഗളൂരു: മഹാമാരിയുടെ വ്യാപനം അനിയന്ത്രിതമായി പെരുകിയ സമയത്ത്, ആശുപത്രി കിടക്കകൾ തടഞ്ഞുവെച്ച് വൻതുക കൈപ്പറ്റി മറിച്ചുവിറ്റ കേസിലെ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. കേസിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിന് ശേഷം നടത്തിയ അന്വേഷണത്തിൽ രാഷ്ട്രീയ പ്രമുഖരുടെ കൂട്ടാളികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. രോഗികൾക്ക് അടിയന്തര സാഹചര്യത്തിൽ ആശുപത്രിയിൽ കിടക്കകൾ കിട്ടാതെ വന്നപ്പോൾ ബിജെപി എംപി തേജസ്വി സൂര്യയും ചില എംഎൽഎമാരും നടത്തിയ അപ്രതീക്ഷിത ഇടപെടലുകളാണ് വൻ കുറ്റകൃത്യം പുറത്തുകൊണ്ടുവന്നത്. ഈ നീക്കത്തിൽ പങ്കാളിയായിരുന്ന ഒരു എംഎൽഎയുടെ തന്നെ അടുത്ത അനുയായിയും കേസിലെ പ്രതിയായി മാറിയത് തികച്ചും വിരോധാഭാസമായി…
Read Moreനഗര മാലിന്യ സംസ്കരണം;പുതിയ കമ്പനി ജൂലൈ ഒന്ന് മുതൽ പ്രവർത്തനം ആരംഭിക്കും.
ബെംഗളൂരു: ഇതുവരെ കരാറടിസ്ഥാനത്തിൽ നൽകി പോന്നിരുന്ന മാലിന്യസംസ്കരണം ഒരു സ്ഥിരം തലവേദനയായി മാറിയതിനെ തുടർന്ന് മാലിന്യ നിർമാർജനത്തിനും സംസ്കരണത്തിനും ആയി ഒരു കമ്പനി രൂപീകരിക്കുക എന്ന സർക്കാർ തീരുമാനം ജൂലൈ ഒന്നുമുതൽ പ്രാവർത്തികമാക്കുന്നു. അർബൻ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി രാകേഷ് സിംഗിന്റെ അധ്യക്ഷതയിൽ ജൂൺ 16ന് ചേർന്ന കമ്പനിയുടെ ബോർഡ് മീറ്റിങ്ങിൽ കമ്പനിയുടെ ഇൻ – ചാർജ് സിഇഒ ആയി ബിബിഎംപി കമ്മീഷണർ ഗൗരവ് ഗുപ്തയെ നിയമിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. ബോർഡ് മീറ്റിങ്ങിന് ദേശം ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിൽ ജൂലൈ ഒന്നുമുതൽ കമ്പനി…
Read Moreബെംഗളൂരു-മൈസൂരു മെമു സർവ്വീസുകൾ പുനരാരംഭിക്കുന്നു.
ബെംഗളൂരു: യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവിനെ തുടർന്ന് നിർത്തിവച്ചിരുന്ന ബെംഗളൂരു- മൈസൂരു മെമു സർവീസ് പുനരാരംഭിക്കുന്നു എന്ന് സൗത്ത് വെസ്റ്റ് റെയിൽവേ (എസ് ഡബ്ലിയു ആർ) അറിയിക്കുന്നു. തൊഴിലാളികൾ ജോലിക്ക് എത്താൻ തുടങ്ങിയതും ബസ് സർവീസുകൾ പുനരാരംഭിക്കാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്ന സാഹചര്യത്തിൽ വലിയൊരു ആശ്വാസമായിരിക്കുകയാണ് മെമു സർവീസുകൾ. ബെംഗളൂരു- മൈസൂരു, ബെംഗളൂരു- ബംഗാർപേട്ട, ബാനസവാടി -ബെംഗളൂരു എന്നിവയാണ് ഇപ്പോൾ സർവീസുകൾ നടത്തുന്നത്. ഇതിനുപുറമേ മുൻപ് ഉണ്ടായിരുന്ന എഴുപതോളം സംസ്ഥാനാന്തര സ്പെഷ്യൽ ട്രെയിനുകളും ഉടൻ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ ഡിവിഷണൽ മാനേജർ അശോക് കുമാർ വർമ്മ അറിയിച്ചു
Read Moreസ്വകാര്യ ആശുപത്രികൾ സ്റ്റാർ ഹോട്ടലുകളിൽ തുടങ്ങിയ കോവിഡ് കെയർ സെന്ററുകൾ അടച്ചുപൂട്ടുന്നു..
ബെംഗളൂരു: 2021 മാർച്ചിൽ തുടങ്ങിയ കോവിഡിന്റെ രണ്ടാം തരംഗത്തിൽ സംസ്ഥാനം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി ആശുപത്രി സംവിധാനങ്ങളുടെ കുറവായിരുന്നു. മെയ് മാസത്തോടുകൂടി അടിയന്തര വൈദ്യസഹായ ത്തിന്റെ ആവശ്യകതയുള്ള രോഗികളുടെ എണ്ണം 4 ലക്ഷത്തിന് മുകളിൽ എത്തിയപ്പോൾ കർണാടക സർക്കാർ ഹോട്ടൽ ശൃംഖലകൾ ആശുപത്രി സംവിധാനങ്ങൾ ആക്കിമാറ്റാൻ സ്വകാര്യ ആശുപത്രികളോട് നിർദ്ദേശിക്കുകയായിരുന്നു. ഇതുപ്രകാരം സ്വകാര്യ ആശുപത്രികളുടെ നേതൃത്വത്തിൽ സ്റ്റാർ ഹോട്ടലുകളിൽ ആശുപത്രി സൗകര്യം ഒരുക്കിയിരുന്നത് രോഗികളുടെ എണ്ണത്തിലെ ഗണ്യമായ കുറവിനെ തുടർന്ന് നിർത്തലാക്കുകയാണ് എന്ന് സ്വകാര്യ ആശുപത്രി വക്താക്കൾ അറിയിച്ചു. 1300 ഓളം കിടക്കകൾ…
Read Moreകോവിഡ് രണ്ടാം തരംഗത്തിൽ 40 ലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു.
ബെംഗളൂരു: 2020 -ൽ പൊട്ടിപ്പുറപ്പെട്ട മഹാമാരിയെ തുടർന്ന്ഏകദേശം ഒമ്പത് മാസത്തോളം നീണ്ടുനിന്ന അടച്ചിടൽ ഉണ്ടാക്കിയ സാമ്പത്തിക നഷ്ടം തിരിച്ചുപിടിക്കാൻ ആകുമെന്ന പ്രതീക്ഷയിൽ തുടങ്ങിയ 2021, രണ്ടാം തരംഗത്തിൽ പാടെ തകർന്നടിഞ്ഞു എന്ന് കർണാടക ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സ് അഭിപ്രായപ്പെട്ടു. രണ്ടാം തരംഗത്തിൽ മാത്രം 75,000 കോടിയുടെ നഷ്ടമാണ് വ്യവസായമേഖല രേഖപ്പെടുത്തുന്നത്. മാത്രവുമല്ല മഹാമാരിയുടെ ആദ്യ വ്യാപനത്തെ തുടർന്ന് അവശേഷിച്ചിരുന്ന തൊഴിലാളി വിഭാഗത്തിലെ പകുതിയോളം പേർക്ക് രണ്ടാംതരംഗതോടുകൂടി ജോലി നഷ്ടപ്പെടുകയും ചെയ്തു എന്ന് എഫ് കെ സി സി ഐ പ്രസിഡണ്ട്…
Read More