ബെംഗളൂരു: സംസ്ഥാനത്തിന്റെ ഓക്സിജൻ ക്വാട്ട വർധിപ്പിക്കുന്നതിൽ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസർക്കാരിന് ഹൈക്കോടതി നോട്ടീസ് നൽകി. പ്രതിദിനം 1700 മെട്രിക് ടൺ ഓക്സിജൻ ആവശ്യമായിട്ടും കേന്ദ്രം 863 മെട്രിക് ടണ്ണായിമാത്രമാണ് ക്വാട്ട ഉയർത്തിയത്.
സംസ്ഥാനത്തിന് അനുവദിച്ച ഓക്സിജൻ ക്വാട്ട വർധിപ്പിക്കാൻ കഴിയുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇന്ന് രാവിലെ 10.30-നകം കേന്ദ്രസർക്കാർ തീരുമാനമറിയിക്കമെന്നും കോടതി ആവശ്യപ്പെട്ടു.
നടപടിക്രമങ്ങളെക്കുറിച്ച് മറന്നേക്കൂവെന്നും നിങ്ങൾക്ക് ജനങ്ങൾ മരിച്ചുകാണണോയെന്നും ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക, ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആരാഞ്ഞു.
ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താത്ത സംസ്ഥാനസർക്കാരിൽനിന്നും ഹൈക്കോടതി
വിശദീകരണം ആവശ്യപ്പെട്ടു.