കോഴിക്കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ വിജിലന്‍സ് നിയമോപദേശകന്‍ മുരളീകൃഷ്ണ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന വിജിലന്‍സിന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: കോഴിക്കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ വിജിലന്‍സ് നിയമോപദേശകന്‍ മുരളീകൃഷ്ണ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന വിജിലന്‍സിന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്. വ്യക്തിപരമായ ആനുകൂല്യങ്ങള്‍ കൈപ്പറ്റി മുരളീകൃഷ്ണ കേസ് അട്ടിമറിച്ചുവെന്നാണ് പരാതി.

മുരളീകൃഷ്ണ നേരത്തെ രണ്ടര വര്‍ഷത്തോളം സസ്‌പെന്‍ഷനില്‍ കഴിഞ്ഞിരുന്നു. അതിനുശേഷം കോട്ടയം വിജിലന്‍സ് കോടതിയില്‍ അഭിഭാഷകനായി തിരിച്ചെത്തിയിരുന്നു. ഈ സമയത്താണ് കേരള കോൺഗ്രസ് മുൻ നേതാവും ഇപ്പോൾ ബിജെപി സംസ്ഥാന സമിതിയംഗവുമായ അഡ്വ. നോബിള്‍ മാത്യു കോട്ടയത്തുള്ള ഒരു കോഴിവ്യാപാരിക്ക് ധനമന്ത്രിയായ കെ.എം മാണി നികുതിയിളവ് നല്‍കിയതില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഒരു പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത്.

  13വയസുകാരിയുടെ കൊട്ടേഷൻ; മുത്തച്ഛനെ കൊന്ന് പ്രായപൂർത്തിയാകാത്തവർ; നാല് പേര്‍ പിടിയില്‍.

കേസ് പരിഗണിച്ച കോടതി ഇതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ ഫയലുകള്‍ ഡയറക്ടര്‍ മുഖേന വിളിച്ചുവരുത്തി ഹാജരാക്കുന്നതിന് പകരം മാണിക്ക് അനുകൂലമായ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് കേസ് കോടതി തള്ളുകയായിരുന്നു. പിന്നീട് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ സമയത്താണ് കോട്ടയം കോടതിയില്‍ നല്‍കിയ തെറ്റായ റിപ്പോര്‍ട്ട് വിജിലന്‍സിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഈ വിവരം വിജിലന്‍സ് ഡയറക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. ഈ സംഭവത്തെക്കുറിച്ച് പ്രത്യേകം അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

  എന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി'; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ 'അഗ്നിപരീക്ഷ'യെക്കുറിച്ച് ദിലീപ്

വിജിലന്‍സിന്റെ അഡീഷണല്‍ ലീഗല്‍ അഡ്‌വൈസറായി ഇപ്പോള്‍ തൃശൂരില്‍ ജോലി ചെയ്യുന്ന മുരളീകൃഷ്ണയ്ക്ക് എതിരെ നേരത്തെയും ഇത്തരങ്ങള്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മലബാര്‍ സിമന്റ്സ് കേസില്‍ വി.എം രാധാകൃഷ്ണന്റെ പക്കല്‍ നിന്നും കൈക്കൂലി ആവശ്യപ്പെട്ടതിന് ഇയാള്‍ക്കെതിരെ കേസുണ്ട്. മറ്റൊരു കേസില്‍ ഇപ്പോള്‍ ഇയാള്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയുമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
[masterslider id="10"]

Related posts