കർണാടകയിൽ ആരോഗ്യസേവനം സ്തംഭിച്ചേക്കും; നാളെ മുതൽ സർക്കാർ ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

ബെംഗളൂരു: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ മാർച്ച് 11 മുതൽ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തു. ഇതോടെ ബെംഗളൂരു ഉൾപ്പെടെയുള്ള കർണാടകയിലെ സർക്കാർ ആശുപത്രികളിൽ നാളെ മുതൽ ഒപി സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്. ചികിത്സയ്ക്കായി സർക്കാർ സംവിധാനങ്ങളെ മാത്രം ആശ്രയിക്കുന്ന സാധാരണക്കാരായ രോഗികളെ സമരം വല്ലാതെ ദുരിതത്തിലാഴ്ത്തും.

കർണാടക ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷന്റെ (KGMOA) നേതൃത്വത്തിലാണ് പ്രതിഷേധം. പ്രധാനമായും 15 ആവശ്യങ്ങളാണ് സംഘടന മുന്നോട്ട് വെച്ചിരിക്കുന്നത്. കഴിഞ്ഞ നാല് വർഷമായി മുടങ്ങിക്കിടക്കുന്ന കേഡർ നിയമന പ്രക്രിയ പുനരാരംഭിക്കുക.
13 വർഷമായി പരിഷ്കരിക്കാത്ത സീനിയോറിറ്റി ലിസ്റ്റ് പുതുക്കുക. സർക്കാർ ആശുപത്രികളിലെ മരുന്നുകളുടെ രൂക്ഷമായ ക്ഷാമം പരിഹരിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.

  മരിച്ച മുത്തശ്ശിയുടെ അന്ത്യയാത്രയിൽ കൂട്ടിരുന്ന് ആഞ്ജനേയ ക്ഷേത്രത്തിൽ നിന്നെത്തുന്ന കുരങ്ങൻ; കണ്ണീരണിഞ്ഞ് നാട്

ചർച്ചകൾ പരാജയം; സമരം തീവ്രമാക്കാൻ തീരുമാനം
പ്രശ്നപരിഹാരത്തിനായി ആരോഗ്യവകുപ്പ് ഇതുവരെ ഏഴ് ഘട്ടങ്ങളിലായി ചർച്ചകൾ നടത്തിയെങ്കിലും തീരുമാനമായില്ല. മാർച്ച് 2-ന് ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗവും ഫലപ്രദമായില്ലെന്ന് അസോസിയേഷൻ അറിയിച്ചു. ആവശ്യങ്ങൾ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിൽ നിന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് യൂണിയൻ നേതാക്കൾ വ്യക്തമാക്കി.

സമരപരിപാടിയുടെ ഭാ​ഗമായി മാർച്ച് 11 മുതൽ ഡോക്ടർമാർ കറുത്ത ആം ബാൻഡ് ധരിച്ച് പ്രതിഷേധിക്കും. ഒപി സേവനങ്ങൾ പൂർണ്ണമായും നിർത്തിവെക്കും. മാർച്ച് 16 മുതൽ ഒപി ബഹിഷ്കരണത്തിന് പുറമെ കൂട്ടായ ജോലി ഉപേക്ഷിക്കൽ (Walkout) ഉൾപ്പെടെയുള്ള തീവ്രമായ സമരമുറകളിലേക്ക് നീങ്ങും.

  വീണാ നായർക്കും പണികിട്ടി; വീണാ നായരുടെ സ്ഥാനാർഥിത്വത്തിന് 'ബിഗ് ബോസ്' ട്വിസ്റ്റ്

സംസ്ഥാന പ്രസിഡന്റ് ഡോ. രവീന്ദ്രനാഥ് മേട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ബാംഗ്ലൂർ ജില്ലാ മജിസ്‌ട്രേറ്റിന് ഇതുസംബന്ധിച്ച നിവേദനം സമർപ്പിച്ചു. പനി, മറ്റ് നിസ്സാര അസുഖങ്ങൾ, രക്തപരിശോധന എന്നിവയ്ക്കായി എത്തുന്ന ദരിദ്ര-ഇടത്തര വിഭാഗങ്ങളെയാണ് സമരം നേരിട്ട് ബാധിക്കുക. അടിയന്തര സാഹചര്യത്തിൽ സർക്കാർ ഇടപെട്ടില്ലെങ്കിൽ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം ഉണ്ടായേക്കാമെന്ന് സാമ്പത്തിക-സാമൂഹിക വിദഗ്ധർ ആശങ്കപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൃശൂർ വെടിക്കെട്ടുപുരയിലെ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ, പരുക്കേറ്റവർക്ക് 2 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us