ബെംഗളൂരു: കാഠ്മണ്ഡുവിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മോശം കാലാവസ്ഥയെത്തുടർന്ന് വൈകിയതോടെ ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (KIA) നാടകീയ രംഗങ്ങൾ. 30 മണിക്കൂറിലധികം വിമാനത്തിനുള്ളിലും വിമാനത്താവളത്തിലുമായി കുടുങ്ങിയ യാത്രക്കാർ വിമാനക്കമ്പനിക്കെതിരെ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു.
വ്യാഴാഴ്ച രാവിലെ 10:30-ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട വിമാനം ഉച്ചയ്ക്ക് 1:25-ന് കാഠ്മണ്ഡുവിൽ എത്തേണ്ടതായിരുന്നു. എന്നാൽ നേപ്പാളിലെ മോശം കാലാവസ്ഥയും കാഴ്ചപരിധി കുറഞ്ഞതും കാരണം വിമാനം ആദ്യം വാരാണസിയിലേക്കും പിന്നീട് ലഖ്‌നൗവിലേക്കും തിരിച്ചുവിട്ടു.
30 മണിക്കൂറിലധികം വിമാനത്തിനുള്ളിൽ കഴിയേണ്ടി വന്നതായും കൃത്യമായ ഭക്ഷണവും വെള്ളവും ലഭിച്ചില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു.വെള്ളിയാഴ്ച വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഏരിയയിൽ ഒത്തുകൂടിയ യാത്രക്കാർ എയർലൈനിനെതിരെ പ്രതിഷേധിച്ചു. ഇതിൽ 40-ഓളം പേർ കർണാടകയിൽ നിന്നുള്ളവരാണ്. വിമാനം വൈകിയത് മൂലം നേപ്പാളിലെ ഹോട്ടൽ ബുക്കിംഗുകളും മറ്റ് യാത്രാ പ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]