കൊല്ലാനും മടിയില്ല; നഗരത്തിൽ രാത്രി പുറത്തിറങ്ങുന്നവർക്ക് നേരെ ആക്രമണം പതിവാകുന്നു; കവർച്ചസംഘത്തെ ഭയന്ന് മലയാളികൾ ഭീതിയിൽ

ബെംഗളൂരു: രാത്രി ഇരുചക്ര വാഹനങ്ങളിലെത്തി മാരകായുധങ്ങൾ കൊണ്ട് ആക്രമിച്ച് പണവും മൊബൈൽ ഫോണും തട്ടിയെടുക്കുന്ന സംഘങ്ങൾ വീണ്ടും തലപൊക്കിത്തുടങ്ങി.

മുൻപു വിജനമായ സ്ഥലങ്ങളിലും ആൾത്തിരക്കില്ലാത്ത സ്ഥലങ്ങളിലുമായിരുന്നു ഇത്തരം ആക്രമണങ്ങൾ കൂടുതലെങ്കിൽ, ഇപ്പോൾ തിരക്കുള്ള റോഡുകളിലും അക്രമികൾ വിലസുകയാണ്.

പേയിങ് ഗെസ്റ്റ് (പിജി) സ്ഥാപനങ്ങളിലും മറ്റും താമസിച്ച് രാത്രി ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങുന്ന കോളജ് വിദ്യാർഥികളാണ് പലപ്പോഴും കവർച്ചയ്ക്കിരയാകുന്ന‍ത്.

  പഴങ്ങളിലെ ആകർഷകമായ സ്റ്റിക്കറുകൾ അപകടകാരി; കർശന മുന്നറിയിപ്പുമായി എഫ്.എസ്.എസ്.എ.ഐ

പലരും പരാതിപ്പെടാൻ തയാറാകാത്തത് കവർച്ചസംഘത്തിന് സഹായവുമാണ്. പൊലീസ് രാത്രി പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യം ശക്തമാണ്.

കെങ്കേരി, ആർആർ നഗർ, ജ്ഞാനഭാരതി മെട്രോ സ്റ്റേഷൻ, ശാന്തിനഗർ, എച്ച്എസ്ആർ ലേഔട്ട്, എന്നിവിടങ്ങളിലെല്ലാം അടുത്തയിടെ ഇത്തരം ആക്രമണങ്ങൾ നടന്നു. കവർച്ചശ്രമത്തിനിടെ കൊല്ലാനും സംഘം മടിക്കാറില്ല. 2 വർഷം മുൻപ് മലയാളി യുവാവ് കുത്തേറ്റു മരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറുമൊരു ഓഫീസല്ല, ഇതൊരു 'മിനി നഗരം'; വൈറ്റ്ഫീൽഡിലേക്ക് പ്രവർത്തനം മാറ്റിയ സ്വിഗ്ഗി മാജിക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us