സ്കൂളിന് 14 കോടി സംഭാവന നൽകി പൂർവവിദ്യാർത്ഥിയായ ഡോക്ടർ; അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്ന് സർക്കാർ സ്കൂൾ

ബെംഗളൂരു: അടിസ്ഥാന സൗകര്യങ്ങളുടെയും കാര്യത്തിൽ സർക്കാർ സ്കൂളുകൾ സ്വകാര്യ സ്കൂളുകളേക്കാൾ താഴ്ന്നതാണെന്ന് വിശ്വസിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ബെംഗളൂരു സൗത്ത് ജില്ലയിലെ ചന്നപട്ടണ താലൂക്കിലെ ഹൊങ്കനുരു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ കർണാടക പബ്ലിക് സ്കൂൾ (കെപിഎസ്) കണ്ടാൽ നമ്മുടെയെല്ലാം അഭിപ്രായം മാറും.

ബെംഗളൂരുവിലെ ഏതൊരു അന്താരാഷ്ട്ര സ്കൂളിനും തുല്യമാണ് ഈ സർക്കാർ സ്കൂൾ. 50 മുറികളുള്ള സ്കൂളിൽ ഏകദേശം 40 കമ്പ്യൂട്ടറുകൾ, ഗണിതം, ശാസ്ത്ര ലാബുകൾ, ഡിജിറ്റൽ ടീച്ചിംഗ് ബോർഡുകൾ, സുസജ്ജമായ ലൈബ്രറി, കായിക സൗകര്യങ്ങൾ എന്നിവയുണ്ട്.

മുമ്പ്, ഗ്രാമപ്രദേശങ്ങളിലെ മറ്റ് സർക്കാർ സ്കൂളുകളിൽ നിന്ന് ഈ സ്കൂൾ വ്യത്യസ്തമായിരുന്നില്ല. എന്നാൽ ഈ പരിവർത്തനം സാധ്യമായത് ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഡോക്ടറുമായ എച്ച്.എം. വെങ്കടപ്പയുടെ മുൻകൈയിലാണ്, അദ്ദേഹം ഒരു പുതിയ കെട്ടിടം നിർമ്മിക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ₹14 കോടി സംഭാവന ചെയ്തതോടെയാണ് സ്കൂളിന്റെ തലവര മാറിയത്.

  ബെംഗളൂരുവിൽ വീണ്ടും പ്രളയഭീതി; എച്ച്.ബി.ആർ ലേഔട്ടിൽ പരിഹാരമില്ലാതെ ദുരിതം തുടരുന്നു

“1949 നും 1957 നും ഇടയിൽ ഞാൻ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ഈ സ്കൂളിലാണ് പഠിച്ചത്. എന്റെ വിദ്യാഭ്യാസ ജീവിതത്തിന്റെ അടിത്തറ രൂപപ്പെടുത്തുന്നതിൽ ഈ സ്കൂളിലെ അധ്യാപകർ നിർണായക പങ്കുവഹിച്ചു. കൃഷിയുമായി ബന്ധപ്പെട്ട ഒരു സാധാരണ കുടുംബത്തിൽ നിന്നാണ് ഞാൻ ജനിച്ചതെങ്കിലും, എംബിബിഎസും എംഡിയും പൂർത്തിയാക്കി.

ഗ്രാമപ്രദേശങ്ങളിലെ ദരിദ്ര വിദ്യാർത്ഥികൾക്ക് സൗജന്യമായി ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഈ സ്കൂൾ പുനർനിർമ്മിക്കാനും നവീകരിക്കാനും ഞാൻ തീരുമാനിച്ചുവെന്ന് ഡോക്ടർ പറഞ്ഞു.

  വീടിനുളളില്‍ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു

പുതിയ സ്കൂൾ ഇതിനകം തന്നെ വളരെ ജനപ്രിയമായിക്കഴിഞ്ഞതിനാൽ ഈ വർഷം വിദ്യാർത്ഥികളുടെ എണ്ണം 150 മുതൽ 200 വരെ വർദ്ധിച്ചു, സർക്കാർ സ്കൂളുകൾ പൊതുവെ പ്രവേശനത്തിൽ വൻ ഇടിവ് റിപ്പോർട്ട് ചെയ്യുന്ന സമയത്ത് മൊത്തം വിദ്യാർത്ഥികളുടെ എണ്ണം 800 ആയി.
ഒറ്റത്തവണ സംഭാവനയായി നൽകുന്ന ₹14 കോടിക്ക് പുറമേ, സ്കൂളിന്റെ അറ്റകുറ്റപ്പണികൾക്കായി ഏകദേശം ₹10 ലക്ഷം വാർഷിക സംഭാവന നൽകാനും ഡോ. വെങ്കടപ്പ തീരുമാനിച്ചു. സ്കൂളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കേണ്ടിവരുമെന്നതിനാൽ, സർക്കാർ നൽകുന്ന ₹12,500 പ്രതിമാസ ഓണറേറിയത്തിന് പുറമേ, ഒരാൾക്ക് ₹5,000 കൂടി നൽകാൻ അദ്ദേഹം തീരുമാനിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ കുടിവെള്ളക്ഷാമം രൂക്ഷം; ആയിരത്തിലേറെ കുഴൽക്കിണറുകൾ വറ്റിവരണ്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us