അനധികൃത സ്വത്ത് സമ്പാദനക്കേസ്; സർക്കാരുദ്യോഗസ്ഥരുടെ വസതികളിൽനിന്ന് നിന്ന് പിടിച്ചെടുത്തത്തത് 18 കോടിയുടെ സ്വത്ത്

raid police ed

ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കർണാടകത്തിൽ ഏഴ് സർക്കാരുദ്യോഗസ്ഥരുടെ വസതികളിലും ഓഫീസുകളിലും ലോകായുക്ത നടത്തിയ റെയ്ഡിൽ 18.45 കോടിയുടെ അനധികൃത സ്വത്ത് പിടിച്ചെടുത്തു.

ബെംഗളൂരു, ബെലഗാവി, ചിത്രദുർഗ, റായ്ചൂരു, ബാഗൽകോട്ട് എന്നീ ജില്ലകളിലായി 25 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ചിത്രദുർഗ ജില്ലാ പിന്നാക്കവകുപ്പ് അസിസ്റ്റന്റ് ഗവ. ഓഫീസർ ശശിധർ,

ബാഗൽകോട്ട് ഹൊളഗേരി ഗ്രാമപ്പഞ്ചായത്ത് വികസന ഓഫീസർ ശിവലിംഗയ്യ ഹിരെമത്ത്, ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ മാധവ് റാവു, റൂറൽ ഡിവലപ്മെന്റ് ആൻഡ് പഞ്ചായത്തീരാജ് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ടി.കെ. രമേഷ്, റായ്ചൂരു ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ്

  കക്ക ശേഖരിക്കാനിറങ്ങിയ എട്ടുപേർ പുഴയിൽ മുങ്ങിമരിച്ചു; അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധാരമയ്യ

അക്കൗണ്ട്‌സ് ഓഫീസർ നരസിംഹ റാവു ഗുജ്ജർ, ആനിമൽ ഹസ്ബൻഡറി വകുപ്പ് സൂപ്പർവൈസർ സഞ്ജയ് അമ്മ ദുർഗവാർ, രജിസ്‌ട്രേഷൻ ആൻഡ് സ്റ്റാമ്പ്‌സ് വകുപ്പ് സബ് രജിസ്ട്രാർ ഇൻ ചാർജ് സച്ചിൻ മന്ദേദ് എന്നിവരുടെ വസതികളിലും ഓഫീസുകളിലുമായിരുന്നു റെയ്ഡ്.

  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്കായി ഏകീകൃത ആപ്പ്: 'യൂണിഫൈഡ് ഭാരത് ഇ-ചാർജ്' ബെംഗളൂരുവിൽ ലോഞ്ച് ചെയ്യുന്നു
[masterslider id="10"]

Related posts