കനത്തമഴയിൽ നഗരത്തിലെ പലയിടങ്ങളും വെള്ളത്തിലായി; വാഹനഗതാഗതം തടസ്സപ്പെട്ടു

ബെംഗളൂരു : കനത്തമഴയിൽ ബെംഗളൂരുവിന്റെ പലയിടങ്ങളും വെള്ളത്തിലായി.

ഞായറാഴ്ച രാത്രി വൈകിയും തിങ്കളാഴ്ച പുലർച്ചെയുമായി പെയ്ത മഴയിൽ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.

ഇതേത്തുടർന്ന് തിങ്കളാഴ്ച രാവിലെ ജോലിസ്ഥലത്തേക്ക് പോകാൻ വാഹനവുമായി ഇറങ്ങിയവർ കുടുങ്ങി.

റോഡ് തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലായിരുന്നു വെള്ളക്കെട്ട്.

ബെംഗളൂരുവിന്റെ കിഴക്കൻമേഖലയിലും വടക്കൻ മേഖലയിലുമാണ് കൂടുതൽ മഴപെയ്തത്.

ഞായറാഴ്ച രാവിലെ 8.30 മുതൽ തിങ്കളാഴ്ച രാവിലെ 8.30 വരെ ബെംഗളൂരുവിൽ 74 മില്ലിമീറ്റർ മഴപെയ്തു.

  വാർഷിക കലണ്ടർ പ്രഖ്യാപിച്ചു; സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇത്തവണ 19 ദിവസത്തെ ദസറ അവധി; വിശദാംശങ്ങൾ

വെള്ളിയാഴ്ചവരെ ബെംഗളൂരുവിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.

കിഴക്കൻ ബെംഗളൂരുവിൽ റോഡിൽ വെള്ളക്കെട്ട് കാരണം പലർക്കും രാവിലെ ഓഫീസിലെത്താൻ സാധിച്ചില്ല.

ഒട്ടേറെപ്പേർ തിങ്കളാഴ്ച വർക്ക് ഫ്രം ഹോം തിരഞ്ഞെടുത്തു. താഴ്ന്ന പ്രദേശങ്ങളിലെ ഒട്ടേറെ വീടുകളിൽ വെള്ളം കയറി.

തിങ്കളാഴ്ച രാവിലെതന്നെ ട്രാഫിക് പോലീസ് വെള്ളക്കെട്ടിനെക്കുറിച്ച് നഗരവാസികൾക്ക് എക്സിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "സ്കാനിംഗ് നടക്കില്ല സഖാവേ... ചില്ലറയുണ്ടോ വരാൻ? ബെവ്‌കോ വീണ്ടും പഴയ പടി!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാലിന് ലിറ്ററിന് ഒന്നര രൂപ വർദ്ധിപ്പിച്ചു; കർഷകർക്ക് സന്തോഷവാർത്തയുമായി 'ചിമുൽ'
[masterslider id="10"]

Related posts

Click Here to Follow Us