കാവേരി നദിയിൽ 4 വിദ്യാർത്ഥിനികൾ മുങ്ങി മരിച്ചു

ചെന്നൈ: സ്കൂളില്‍ നിന്ന് യാത്ര പോയ സംഘത്തിലെ നാല് വിദ്യാര്‍ഥിനികള്‍ കാവേരി നദിയില്‍ മുങ്ങിമരിച്ചു.

തമിഴ്നാട് കാരൂര്‍ ജില്ലയിലെ മായനൂരിലാണ് സംഭവം. നാലുപേരുടെയും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. തമിഴരസി, സോഫിയ, ഇനിയ, ലാവണ്യ എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്.

പുതുക്കോട്ടൈ ജില്ലയിലെ വിരലിമലൈ ഗവ. മിഡില്‍ സ്കൂള്‍ വിദ്യാര്‍ഥിനികളാണ് മരിച്ചത്. രണ്ട് പേര്‍ ഏഴാം ക്ലാസിലും ഒരാള്‍ ആറിലും മറ്റൊരാള്‍ എട്ടിലുമാണ് പഠിച്ചിരുന്നത്. ട്രിച്ചിയില്‍ നടക്കുന്ന ഫുട്ബാള്‍ മത്സരങ്ങളില്‍ പങ്കെടുക്കാനായി പോയതായിരുന്നു സ്കൂളില്‍ നിന്ന് 50ലേറെ വിദ്യാര്‍ഥിനികള്‍. മത്സരം കഴിഞ്ഞ് മടങ്ങിവരും വഴിയാണ് ഇവര്‍ മായനൂരില്‍ കാവേരി തീരത്ത് ഇറങ്ങിയത്.പുഴയിലിറങ്ങിയ ഒരു കുട്ടി ആദ്യം മുങ്ങിപ്പോവുകയായിരുന്നു.ഈ കുട്ടിയെ രക്ഷിക്കാന്‍ ഇറങ്ങിയ മറ്റ് മൂന്ന് കുട്ടികളും പിന്നാലെ മുങ്ങിപ്പോയി. നാട്ടുകാരുടെയും ഫയര്‍ഫോഴ്സിന്‍റെയും നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം
[masterslider id="10"]

Related posts