ആറ്‌ റോഡുകൾ ദേശീയപാതയാക്കണമെന്ന് ആവശ്യം: മൂന്ന് റോഡുകൾ കേരളത്തിലേക്കുള്ളവ

മൈസൂരു : സംസ്ഥാനത്ത് നിന്നും കേരളത്തിലേക്കുള്ള മൂന്ന് റോഡുകളുൾപ്പെടെ സംസ്ഥാനത്തെ ആറ് റോഡുകൾ ദേശീയപാതകളാക്കണമെന്ന് കേന്ദ്രസർക്കാരിനുമുമ്പാകെ ആവശ്യം.

മൈസൂരു, മാണ്ഡ്യ, കുടക്, ഹാസൻ ജില്ലകളിലെ സംസ്ഥാനപാതകളെ ദേശീയപാതകളാക്കി ഉയർത്താൻ ആവശ്യപ്പെട്ടുകൊണ്ട് മൈസൂരു-കുടക് എം.പി. പ്രതാപസിംഹ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്ക് നിവേദനം നൽകി. 118 കിലോമീറ്റർ ദൈർഘ്യമുള്ള ചന്നരായപട്ടണ-ഹോളെനർസിപുർ-അർകൽഗുഡ്-കൊട്‌ലിപേട്ട്-മടിക്കേരി-വീരാജ്പേട്ട്-മാക്കൂട്ടം റോഡാണ് ആദ്യത്തേത്. തുടർന്ന് കേരള അതിർത്തിയാണ് മാക്കൂട്ടത്തിനുശേഷം വരുന്നത്.

  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത

ഹാസൻ, കുടക് എന്നിവിടങ്ങളിൽനിന്ന് കണ്ണൂരിലേക്ക് പോകേണ്ട മലയാളിയാത്രക്കാർ ആശ്രയിക്കുന്ന പ്രധാനപാതയാണിത്. 180 കിലോമീറ്റർ ദൈർഘ്യമുള്ള മൈസൂരു-ഹുൻസൂർ-ഗോണിക്കുപ്പ-കണ്ണൂർ റോഡാണ് രണ്ടാമത്തേത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പാതകളാണ് ഈ രണ്ട് റോഡുകളെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 122 കിലോമീറ്റർ ദൈർഘ്യംവരുന്ന ജയപുര-എച്ച്.ഡി. കോട്ട-മാനന്തവാടി-കല്പറ്റ റോഡാണ് കേരളത്തിലേക്കുള്ള മൂന്നാമത്തെ പാത.

കൂടാതെ ശ്രീരംഗപട്ടണ-കെ.ആർ. പേട്ട്-ചന്നരായപട്ടണ പാത (56 കിലോമീറ്റർ), പാണ്ഡവപുര-അർസികെര പാത (110 കിലോമീറ്റർ), മലവള്ളി-മൈസൂരു പാത (50 കിലോമീറ്റർ) എന്നിവയാണ് മറ്റുറോഡുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്: ഈ റോഡിൽ യാത്ര ചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക; ഒരു മണിക്കൂർ യാത്ര ഇനി 2 മണിക്കൂറായിരിക്കും! ബദൽ വഴികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി നിർണ്ണയം നിർണ്ണായക ഘട്ടത്തിൽ; പ്രഖ്യാപനത്തിന് കാത്തിരിക്കണം; ഗ്രൂപ്പ് പോര് അവസാനിപ്പിക്കാൻ കർശന നിർദ്ദേശവുമായി ഹൈക്കമാൻഡ്
[masterslider id="10"]

Related posts