ഉത്സവ സീസണിൽ പൂക്കൾക്ക് വിലകൂടി

ബെംഗളൂരു: ദസറ ആഘോഷങ്ങൾക്കൊപ്പം ആയുധം പൂജിക്കുന്ന പതിവിന് ഉപയോഗിക്കുന്ന മുല്ലപ്പൂവ്, താമരപ്പൂവ്, ജമന്തിപ്പൂവ് എന്നിവയുടെ വില വർധിച്ചതായി പൂക്കച്ചവടക്കാർ. ഒരു കിലോ മുല്ലപ്പൂവിന് ഇപ്പോൾ 1000 രൂപയും ലില്ലിപ്പൂവിന് 300 രൂപയും ജമന്തിപ്പൂവിന് 120 രൂപയുമാണ് വില. ഈ വർഷം കനത്ത മഴയിൽ വിളകൾ നശിച്ചതിനാൽ പൂക്കളുടെ നിരക്ക് ഇരട്ടിയായി വർധിച്ചതായി കെആർ മാർക്കറ്റ് ഫ്‌ളവർ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ജിഎൻ ദിവാകർ പറഞ്ഞു.

  പുതിയ അമ്മയാണോ? ഒറ്റയ്ക്കല്ല ഈ യാത്ര; ആകുലതകൾ മാറ്റാൻ ബെംഗളൂരുവിൽ ഇങ്ങനെയൊരു ലോകമുണ്ടെന്ന് അറിയാമോ?

മാലൂർ, ഹൊസ്‌കോട്ട്, ബഗലുരു, ആനേക്കൽ, നെലമംഗല, കോലാർ, ഹൊസുരു, ദാവണഗരെ എന്നിവിടങ്ങളിൽ നിന്നാണ് നഗരത്തിലെ മാർക്കറ്റുകളിലേക്ക് പൂക്കൾ എത്തുന്നത്. ഒരു ചെറിയ മുല്ലപ്പൂമാലയുടെ ഏറ്റവും കുറഞ്ഞ വില 600 മുതൽ 800 രൂപ വരെയാണ് ഇപ്പോൾ. അതുപോലെ, വാഹനങ്ങൾക്കും ഓഫീസ് ഉപകരണങ്ങൾക്കും പൂജകൾ അർപ്പിക്കാൻ, ജമന്തിയും താമരപ്പൂവും ഉപയോഗിക്കുന്നു.

ജമന്തിപ്പൂവിന്റെ വില കഴിഞ്ഞയാഴ്ച കിലോയ്ക്ക് 20 രൂപയിൽ നിന്ന് 100 രൂപയായി ഉയർന്നപ്പോൾ കഴിഞ്ഞയാഴ്ച 150 രൂപയ്ക്ക് വിറ്റിരുന്ന ഒരു കിലോ ലില്ലി ഇപ്പോൾ 300 രൂപയായി. ടൺ കണക്കിന് ഡിമാൻഡ് വർധിച്ചതും ലഭ്യതക്കുറവുമാണ് പണപ്പെരുപ്പത്തിന് കാരണം. മഴക്കെടുതിയിൽ പൂക്കൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്നും ദിവാകർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആര് കേരളത്തിന്റെ അമരക്കാരൻ? വേണുഗോപാലിന്റെ അംഗബലം, സതീശന്റെ ജനപ്രീതി, ചെന്നിത്തലയുടെ പരിചയസമ്പത്ത്; ഇന്നും ചര്‍ച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ അനുമതി നൽകിയ സുപ്രീം കോടതി വിധിക്കെതിരെ ന​ഗരത്തിലെ മൃഗസ്നേഹികൾ
[masterslider id="10"]

Related posts

Click Here to Follow Us