ന്യൂയോർക്ക്: കന്നഡ സിനിമാ ലോകത്തെ ഇതിഹാസ താരം ഡോ. രാജ്കുമാറിനോടുള്ള തന്റെ ആരാധന ഒരിക്കൽ കൂടി വെളിപ്പെടുത്തി മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ. അമേരിക്കയിൽ നടന്ന ഒരു സാംസ്‌കാരിക പരിപാടിക്കിടെ രാജ്കുമാറിന്റെ നിത്യഹരിത ഗാനം ആലപിച്ചാണ് മോഹൻലാൽ കാണികളെയും സോഷ്യൽ മീഡിയയെയും ഒരുപോലെ അമ്പരപ്പിച്ചത്. https://www.facebook.com/share/r/1dBo9tmz9Y/ 1974-ൽ പുറത്തിറങ്ങിയ ‘എരഡു കനസു’ എന്ന ചിത്രത്തിലെ ‘എന്തെന്ദൂ നിനന്നു മറെതു…’ എന്ന് തുടങ്ങുന്ന ഗാനമാണ് താരം വേദിയിൽ അവതരിപ്പിച്ചത്. വരികൾ നോക്കാതെ, ഒരു കന്നഡുകാരന്റെ സ്വാഭാവികതയോടെ മോഹൻലാൽ പാടുന്നത് കണ്ട് പ്രവാസി മലയാളികളും കന്നഡ ആരാധകരും ഒരേപോലെ…
Read MoreYear: 2026
ഓഫീസിൽ വരാൻ ഉൾപ്പടെ മെട്രോ എടുത്തോളൂ;, പകരം 2,000 രൂപ ലഭിക്കും; ഐടി നഗരത്തിൽ പുതിയ തരംഗം
ബെംഗളൂരു: വാഹനപ്പെരുപ്പം കൊണ്ട് വീർപ്പുമുട്ടുന്ന സിലിക്കൺ സിറ്റിയെ ഗതാഗതക്കുരുക്കിൽ നിന്ന് മോചിപ്പിക്കാൻ വിപ്ലവകരമായ പദ്ധതിയുമായി സ്വകാര്യ കമ്പനികൾ രംഗത്ത്. ആഴ്ചയിൽ ചുരുങ്ങിയത് രണ്ട് ദിവസമെങ്കിലും പൊതുഗതാഗതം ഉപയോഗിക്കുന്ന ജീവനക്കാർക്ക് പ്രതിമാസം 2,000 രൂപ അധിക ഇൻസെന്റീവ് നൽകുമെന്ന് പ്രമുഖ കമ്പനിയായ ബയോകോൺ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ നഗരമെന്ന ബെംഗളൂരുവിന്റെ ദുഷ്പേര് മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ആദ്യഘട്ടത്തിൽ 1,000 ജീവനക്കാർക്ക് പ്രയോജനം ജീവനക്കാർ കൃത്യസമയത്ത് ഓഫീസിൽ എത്തുന്നുവെന്ന് ഉറപ്പാക്കാനും റോഡിലെ വാഹനസാന്ദ്രത കുറയ്ക്കാനുമാണ് ബയോകോൺ തങ്ങളുടെ ടെക്‌നീഷ്യൻമാർക്ക് ഈ ഓഫർ…
Read Moreബെംഗളൂരുവിൽ വീണ്ടും തീപിടുത്തം: 10 കി.മീ ദൂരത്തിൽ കനത്ത പുക; പരിഭ്രാന്തിയിലായി ജനങ്ങൾ; വീഡിയോ കാണാം
ബെംഗളൂരു: നഗരത്തിന് സമീപം റാംപൂരിലെ മാലിന്യ സംഭരണശാലയിലുണ്ടായ വൻ തീപിടുത്തം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. ദൊഡ്ഡഗുബ്ബി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന റാംപൂർ ഗ്രാമത്തിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിലാണ് വ്യാഴാഴ്ച തീപിടുത്തമുണ്ടായത്. പത്തു കിലോമീറ്ററോളം ദൂരത്തിൽ കനത്ത പുക ദൃശ്യമാകുന്ന രീതിയിൽ തീ അതിവേഗം പടർന്നത് പ്രദേശത്ത് വലിയ ആശങ്കയ്ക്ക് കാരണമായി. അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാൻ മണിക്കൂറുകളോളം പരിശ്രമിച്ചു. വായുവിൽ പടരുന്ന കനത്ത പുക കാരണം സമീപവാസികൾക്ക് ശ്വസനതടസ്സവും കാഴ്ചമറയുന്ന സാഹചര്യവും നേരിടേണ്ടി വന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെങ്കിലും വൻതോതിലുള്ള പ്ലാസ്റ്റിക് അടക്കമുള്ള…
Read Moreനേരിട്ടത് ക്രൂര പീഡനം; എല്ലാം കാണാനും മനസിലാക്കാനും സാധിച്ചു; പക്ഷേ അനങ്ങാൻ ആയില്ല; നാലുദിവസം ഹോംസ്റ്റേയിൽ തടവിലാക്കപ്പെട്ട വിദേശവനിതയുടെ ഞെട്ടിക്കുന്ന മൊഴി
ബെംഗളൂരു: കർണാടകയിലെ കൊടഗിലുള്ള ഹോംസ്റ്റേയിൽ അമേരിക്കൻ യുവതി പീഡനത്തിനിരയായ സംഭവത്തിൽ പ്രതികൾക്കെതിരെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. കുടകിനടുത്തുള്ള കുട്ടയിലെ ‘ദേവി വില്ല’ ഹോംസ്റ്റേയിൽ വെച്ച് ഏപ്രിൽ 12-നാണ് മിഷിഗണിൽ നിന്നുള്ള യുവതി ക്രൂരമായ പീഡനത്തിന് ഇരയായത്. സംഭവത്തിൽ ഹോംസ്റ്റേയിലെ പാചകക്കാരനും സഹായിയുമായ ബ്രിജേഷ് കുമാർ, ഉടമ വിശാൽ പൊന്നപ്പ എന്നിവരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിക്ക് നൽകിയ വെൽക്കം ഡ്രിങ്കിൽ മയക്കുമരുന്ന് കലർത്തിയാണ് പീഡനം നടത്തിയത്. സംഭവത്തിന് ശേഷം നാല് ദിവസത്തോളം യുവതിയെ ഹോംസ്റ്റേയിൽ തടഞ്ഞുവെച്ചതായും വിവരങ്ങൾ പുറത്തുവന്നു. പോലീസിനെ വിവരമറിയിക്കാനോ…
Read Moreഅധിക നിരക്ക് ഈടാക്കിയ ബെംഗളൂരു വിമാനത്താവള ടാക്സി ഡ്രൈവറിൽ നിന്ന് എങ്ങനെ പണം തിരികെ ലഭിക്കും? വായിക്കാം
ബെംഗളൂരു: വിമാനത്താവളത്തിൽ നിന്നുള്ള ടാക്സി യാത്രയ്ക്ക് അമിത ചാർജ് ഈടാക്കിയെന്ന പരാതിയെത്തുടർന്ന് യാത്രക്കാരന് മുഴുവൻ തുകയും തിരികെ ലഭിച്ചു. മാർച്ച് 24-ന് രാത്രി ബെംഗളൂരു വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് യാത്ര ചെയ്ത സാത്വിക് എന്ന യാത്രക്കാരനാണ് താൻ നൽകിയ 1,916 രൂപ ഡ്രൈവർ ഏപ്രിൽ 10-ന് പൂർണ്ണമായും മടക്കി നൽകിയത്. 41 കിലോമീറ്റർ ദൂരമുള്ള ഏകപക്ഷീയമായ യാത്രയ്ക്ക് ഈടാക്കിയ തുക അമിതമാണെന്ന് ചൂണ്ടിക്കാട്ടി സാത്വിക് ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് (BIAL) പരാതി നൽകിയിരുന്നു. മെഗാ ക്യാബ് ഡ്രൈവറാണ് തുക മടക്കി നൽകിയത്. കെംപെഗൗഡ…
Read Moreനഗരത്തിൽ ബാഗിലാക്കി ഉപേക്ഷിച്ച അജ്ഞാത മൃതദേഹം നായ്ക്കൾ വലിച്ചിഴച്ചു; നടുക്കുന്ന ദൃശ്യം കണ്ടത് പ്രഭാത സവാരിക്കാർ; പ്രതികൾക്കായി വലവിരിച്ച് പോലീസ്
ബെംഗളൂരു: നഗരത്തെ നടുക്കി ലക്ഷ്മിപൂർ ബി.ഡി.എ ലേഔട്ടിൽ ബാഗിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഗംഗമ്മഗുഡി പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന വിജനമായ സ്ഥലത്താണ് സംഭവം. കൊലപാതകത്തിന് ശേഷം മൃതദേഹം ബാഗിലാക്കി ഇവിടെ തള്ളിയതാണെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച പുലർച്ചെ പ്രഭാത സവാരിക്കിറങ്ങിയ പ്രദേശവാസിയാണ് നായ്ക്കൾ ബാഗ് വലിച്ചു കൊണ്ടുപോകുന്നത് കണ്ട് സംശയം തോന്നി പോലീസിനെ വിവരമറിയിച്ചത്. ബെംഗളൂരു നോർത്ത് വെസ്റ്റ് ഡിവിഷനിലെ ഗംഗമ്മഗുഡി പോലീസ് ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഒരു പുരുഷന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഥലത്തെത്തിയ സീൻ ഓഫ് ക്രൈം…
Read Moreമയിലുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; വില്ലൻ ചൂടോ അതോ പക്ഷിപ്പനിയോ?
ബെംഗളൂരു: തുംകൂർ ജില്ലയിലെ വിവിധയിടങ്ങളിൽ മുപ്പത്തഞ്ചോളം മയിലുകളെ ചത്ത നിലയിൽ കണ്ടെത്തിയത് പരിഭ്രാന്തി പരത്തുന്നു. ഈ ആഴ്ച മാത്രം ബൊമ്മനഹള്ളി, മച്ചേനഹള്ളി ഗ്രാമങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ് ഇത്രയധികം മയിലുകൾ ചത്തൊടുങ്ങിയത്. കടുത്ത ചൂടും നിർജ്ജലീകരണവുമാണ് മരണത്തിന് പ്രാഥമിക കാരണമായി സംശയിക്കുന്നതെങ്കിലും, സംസ്ഥാനത്ത് പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് വനംവകുപ്പ്. സംഭവസ്ഥലം സന്ദർശിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരും മൃഗഡോക്ടർമാരും മയിലുകളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചു. മയിലുകളുടെ ശ്വാസകോശത്തെ അണുബാധ സാരമായി ബാധിച്ചതായാണ് പ്രാഥമിക നിഗമനം. മരണകാരണം പക്ഷിപ്പനിയാണോ…
Read Moreഅപകടവും ശസ്ത്രക്രിയയും തളർത്തിയില്ല; സ്‌ട്രെച്ചറിൽ കിടന്ന് പരീക്ഷയെഴുതിയ കുസുമയ്ക്ക് ഉജ്ജ്വല വിജയം
ബെംഗളൂരു: കഠിനമായ ശാരീരിക വെല്ലുവിളികളെയും വേദനയെയും അതിജീവിച്ച് സ്‌ട്രെച്ചറിൽ കിടന്ന് എസ്എസ്എൽസി പരീക്ഷയെഴുതിയ കുസുമയ്ക്ക് ഒന്നാം ക്ലാസ് വിജയം. അപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന കുസുമ ആംബുലൻസിലെത്തി പരീക്ഷാ ഹാളിൽ സ്ട്രെച്ചറിൽ കിടന്നാണ് പരീക്ഷ പൂർത്തിയാക്കിയത്. ഫലം വന്നപ്പോൾ 625-ൽ 374 മാർക്ക് നേടിയാണ് ഈ മിടുക്കി എല്ലാവർക്കും മാതൃകയായത്. കോലാർ ജില്ലയിലെ കെ.ജി.എഫ് താലൂക്ക് ചിന്നനാഗഹള്ളി സ്വദേശിനിയായ കുസുമ നിലവിൽ ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരീക്ഷയ്ക്ക് തൊട്ടുമുൻപ് അപകടത്തിൽപ്പെട്ട കുസുമയ്ക്ക് ശസ്ത്രക്രിയ ആവശ്യമായിരുന്നു. എന്നാൽ വിദ്യാഭ്യാസം മുടങ്ങരുതെന്ന ഉറച്ച തീരുമാനത്തിൽ അധികൃതരുടെ പ്രത്യേക…
Read Moreകർണാടക എസ്എസ്എൽസി; 94.1% ശതമാനം റെക്കോർഡ് വിജയം
ബെംഗളൂരു: കർണാടക പത്താം ക്ലാസ് പരീക്ഷാ വ്യാഴാഴ്ച ഫലം പ്രഖ്യാപിച്ചു. കർണാടക സ്കൂൾ പരീക്ഷാ വിലയിരുത്തൽ ബോർഡ് ആണ് സ്കോറുകൾ പുറത്തുവിട്ടത്. 94.1 ശതമാനം എന്ന റെക്കോർഡ് വിജയമാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ ആകെ വിജയശതമാനമായ 80.04-ൽ നിന്ന് 14.06 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ ലഭിച്ചത്. പരീക്ഷ എഴുതിയ 7,70,209 വിദ്യാർഥികളിൽ 7,24,794 പേർ വിജയിച്ചു. ഏഴ് വിദ്യാർത്ഥികൾ 625-ൽ 625 മാർക്കും നേടി. ബെലഗാവി ജില്ലയിലെ അതാനി താലൂക്കിലെ സർക്കാർ സ്കൂൾ വിദ്യാർഥിയും ഇതിൽ ഉൾപ്പെടുന്നു. ഇത്തവണയും പെൺകുട്ടികളാണ് മുന്നിൽ (96.18%).…
Read Moreസിനിമയിൽ നിന്നും വിട്ടുനിൽക്കുന്നതോ? നയൻതാരയുടെ പുതിയ തീരുമാനങ്ങൾക്ക് പിന്നിൽ; വിഘ്‌നേഷ്
ചെന്നൈ: ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്‌ക്കൊപ്പം സ്ക്രീൻ പങ്കിടാൻ തനിക്ക് ആഗ്രഹമില്ലെന്ന് ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവൻ. നയൻതാരയുടെ നായകനായി അഭിനയിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ലെന്നും അത്തരമൊരു കാര്യത്തിന് താരം സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൽമാൻ ഖാൻ ചിത്രത്തിന്റെ ഷൂട്ടിംഗിനായി നയൻതാര പുറപ്പെടാനിരിക്കെ, കരിയറിൽ താൻ തടസ്സമാകാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ നയൻതാര തനിക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാണെന്നും വിഘ്‌നേഷ് പറഞ്ഞു. തന്റെ ഹിറ്റ് ചിത്രമായ ‘നാനും റൗഡി താൻ’ എന്ന സിനിമയുടെ കഥ ആദ്യം പറഞ്ഞപ്പോൾ പലരും അത് തള്ളിക്കളഞ്ഞെങ്കിലും കഥ കേട്ട് ആദ്യം ചിരിക്കുകയും…
Read More