ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു; രാജ്യത്ത് പെട്രോളിന് അഞ്ചു രൂപ വരെ ഉടൻ വർദ്ധിപ്പിച്ചേക്കും

ഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു. ഇതിന്റെ ആഘാതം കുറയ്ക്കുന്നതിനായി ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകൾ ഉടൻ വർദ്ധിപ്പിക്കാൻ എണ്ണ വിതരണ കമ്പനികൾ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവ് കമ്പനികളുടെ ലാഭവിഹിതത്തെ സാരമായി ബാധിക്കുന്നതിനാൽ മെയ് 15-ന് മുമ്പ് തന്നെ വില പുതുക്കി നിശ്ചയിക്കാനാണ് സാധ്യത.

അമേരിക്ക-ഇറാൻ സംഘർഷവും ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇതോടെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 105 ഡോളറിന് മുകളിലെത്തി. നിലവിൽ ചെലവിനേക്കാൾ കുറഞ്ഞ നിരക്കിൽ ഇന്ധനം വിൽക്കുന്നതിലൂടെ പൊതുമേഖലാ എണ്ണ കമ്പനികൾക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ഈ സാഹചര്യത്തിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 4 മുതൽ 5 രൂപ വരെയും, പാചകവാതക സിലിണ്ടറിന് 40 മുതൽ 50 രൂപ വരെയും വർദ്ധനവുണ്ടായേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല

ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആവശ്യകതയുടെ 85 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്നതിനാൽ ആഗോള വിപണിയിലെ ചലനങ്ങൾ ആഭ്യന്തര വിപണിയെ നേരിട്ട് ബാധിക്കും. ഇന്ധനവില വർദ്ധന അനിവാര്യമാണെങ്കിലും ഉപഭോക്താക്കൾക്ക് വലിയ ആഘാതം ഉണ്ടാക്കാത്ത രീതിയിൽ ഘട്ടം ഘട്ടമായുള്ള വർദ്ധനയ്ക്കാണ് സാധ്യത. ആഗോള വിപണിയിൽ എണ്ണവില ഉയർന്നതോടെ ഇന്ത്യയുടെ ഇറക്കുമതി ബില്ലും വലിയ തോതിൽ ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇന്ധനവിലയിൽ മാറ്റമുണ്ടാകുന്നത് രാജ്യത്തെ അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമായേക്കാം.

  നിയന്ത്രണം വിട്ട കാർ യുവതിയെ ഇടിച്ചുതെറിപ്പിച്ചു; ഡാഷ്‌ബോർഡ് ദൃശ്യങ്ങൾ പുറത്ത്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
[masterslider id="10"]

Related posts