ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ ബി.എസ്. യെഡിയൂരപ്പ സജീവ രാഷ്ട്രീയത്തിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ ആഘോഷങ്ങളിലേക്ക് സംസ്ഥാന ബി.ജെ.പി. ‘യെഡിയൂരപ്പ അഭിമാനോത്സവ’ എന്ന പേരിൽ മെയ് ഒൻപതിന് ചിത്രദുർഗയിലാണ് കൂറ്റൻ ജനസമ്മേളനം സംഘടിപ്പിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരിപാടി ഉദ്ഘാടനം ചെയ്യും. ലിംഗായത്ത് സമുദായത്തിന്റെ കരുത്തനായ നേതാവായ യെഡിയൂരപ്പയോടുള്ള ആദരസൂചകമായി നടത്തുന്ന പരിപാടിയുടെ ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം നടന്നു. പത്ത് ലക്ഷത്തോളം പ്രവർത്തകരെ അണിനിരത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത്. മുൻ മുഖ്യമന്ത്രിമാർ, വിവിധ മഠാധിപതികൾ, കർഷക നേതാക്കൾ…
Read MoreYear: 2026
വിനോദസഞ്ചാരികൾ ജാഗ്രതൈ! ഇവിടെയുളളത് രണ്ടായിരത്തോളം അനധികൃത ഹോംസ്റ്റേകൾ; കർശന നടപടിക്ക് ആവശ്യം
ബെംഗളൂരു : കൊടഗ് ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഭീഷണിയായി രണ്ടായിരത്തോളം അനധികൃത ഹോംസ്റ്റേകൾ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. യുഎസ് സ്വദേശിനിയായ വിനോദസഞ്ചാരി ഹോംസ്റ്റേയിൽ പീഡനത്തിനിരയായ സംഭവത്തിന് പിന്നാലെ, ഇത്തരം അനധികൃത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യവുമായി അംഗീകൃത ഹോംസ്റ്റേ ഉടമകളുടെ സംഘടന രംഗത്തെത്തി. നിലവിൽ ജില്ലയിൽ 2,470 ഹോംസ്റ്റേകൾ മാത്രമാണ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് അസോസിയേഷൻ അംഗം കെ.എം. കരുമ്പയ്യ അറിയിച്ചു. എന്നാൽ ഇതിന് പുറമെ രണ്ടായിരത്തിലധികം സ്ഥാപനങ്ങൾ യാതൊരു അനുമതിയും കൂടാതെ പ്രവർത്തിക്കുന്നുണ്ട്. ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ തമ്പടിക്കുന്ന ഇടനിലക്കാർ വിനോദസഞ്ചാരികളെ തെറ്റിദ്ധരിപ്പിച്ച്…
Read Moreപരീക്ഷ കഴിഞ്ഞോ? പുസ്തകങ്ങൾ വലിച്ചെറിയാതെ മറ്റൊരാൾക്ക് നൽകാം; ബെംഗളൂരുവിൽ വിദ്യാർഥികൾക്കായി പുസ്തക കൈമാറ്റത്തിന് പുതിയ തുടക്കം
ബെംഗളൂരു: പരീക്ഷകൾക്ക് ശേഷം കുട്ടികളുടെ പഴയ പാഠപുസ്തകങ്ങൾ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുന്ന രക്ഷിതാക്കൾക്കായി പുതിയ പരിഹാരമാർഗ്ഗവുമായി ‘സംറക്സ്’ (Sumrux) എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം. കുട്ടികളുടെ പുസ്തകങ്ങൾ വിൽക്കാനും കൈമാറാനും കടം നൽകാനുമായി സൗജന്യ ഓൺലൈൻ സേവനമാണ് ഇവർ ഒരുക്കുന്നത്. വിഭവങ്ങൾ പാഴാക്കാതെ പുനരുപയോഗം ഉറപ്പാക്കി പരിസ്ഥിതി സംരക്ഷിക്കുക എന്നതാണ് ഈ ഉദ്യമത്തിന് പിന്നിലെ ലക്ഷ്യം. ബെംഗളൂരുവിലെ എല്ലാ വിദ്യാർത്ഥികളും പാഠപുസ്തകങ്ങൾ പുനരുപയോഗിക്കാൻ തയ്യാറായാൽ ബന്നാർഗട്ട നാഷണൽ പാർക്ക് നിറയ്ക്കാനാവശ്യമായ അത്രയും മരങ്ങൾ സംരക്ഷിക്കാൻ നമുക്ക് സാധിക്കുമെന്ന് സംറക്സ് സ്ഥാപക കൃപ ടി.എസ്. പറഞ്ഞു. www.sumrux.com എന്ന…
Read Moreകർണാടകയിൽ കുടിവെള്ളക്ഷാമം രൂക്ഷം; ആയിരത്തിലേറെ കുഴൽക്കിണറുകൾ വറ്റിവരണ്ടു
ബെംഗളൂരു: വേനൽ കടുത്തതോടെ കർണാടകയിലെ വിവിധ ജില്ലകളിൽ കുടിവെള്ള പ്രതിസന്ധി രൂക്ഷമാകുന്നു. സംസ്ഥാനത്തെ 1,010 കുഴൽക്കിണറുകളിലെ ജലനിരപ്പ് താഴ്ന്നതായും ഇതിൽ വലിയൊരു ഭാഗം വറ്റിവരണ്ടതായും ഗ്രാമവികസന-പഞ്ചായത്ത് രാജ് വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ സംസ്ഥാനത്തുള്ള 1.23 ലക്ഷത്തിലധികം കുഴൽക്കിണറുകളിൽ പലതും പ്രവർത്തനരഹിതമായത് ഗ്രാമീണ മേഖലയെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. റായ്ച്ചൂർ, ശിവമൊഗ്ഗ ജില്ലകളിലാണ് ഏറ്റവും രൂക്ഷമായ വരൾച്ച അനുഭവപ്പെടുന്നത്. റായ്ച്ചൂരിലെ 198 ഗ്രാമങ്ങളും ശിവമൊഗ്ഗയിലെ 196 ഗ്രാമങ്ങളും കടുത്ത ജലക്ഷാമത്തിന്റെ പിടിയിലാണ്. കൂടാതെ ഉത്തര കന്നഡ (184 ഗ്രാമങ്ങൾ), തുമകുരു (152), വിജയപുര (148)…
Read Moreഗതാഗത ഏജൻസിയുടെ മറവിൽ തട്ടിപ്പ്; ബെംഗളൂരുവിൽ നിന്ന് കാണാതായ സ്‌കൂട്ടർ വർഷങ്ങൾക്ക് ശേഷം തിരിച്ചുകിട്ടിയത് ഇങ്ങനെ
ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് പട്‌നയിലേക്ക് കൊണ്ടുപോകുന്നതിനിടെ കാണാതായ സ്‌കൂട്ടർ വർഷങ്ങൾക്ക് ശേഷം ട്രാഫിക് ചെല്ലാനിലൂടെ കണ്ടെത്തി. 2023-ൽ ഗതാഗത സേവനത്തിനായി കൈമാറിയ തന്റെ സുസുക്കി സ്വിഷ് 125 സ്‌കൂട്ടർ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കാട്ടി ബീഹാർ സ്വദേശിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ അഭിഷേക് കുമാർ ഝാ പോലീസിൽ പരാതി നൽകി. അടുത്തിടെ വാഹനത്തിന്റെ ട്രാഫിക് നിയമലംഘനങ്ങൾ പരിശോധിച്ചപ്പോഴാണ് അജ്ഞാതനായ ഒരാൾ തന്റെ സ്കൂട്ടർ ബെംഗളൂരു നഗരത്തിൽ ഉപയോഗിക്കുന്നതായി ഇയാൾ കണ്ടെത്തിയത്. 2021-ലാണ് അഭിഷേക് ബെംഗളൂരുവിൽ നിന്ന് പുണെയിലേക്ക് താമസം മാറിയത്. അന്ന് തന്റെ സ്കൂട്ടർ കുന്ദലഹള്ളിയിലുള്ള സുഹൃത്തിന്റെ…
Read Moreകർഷകർക്ക് ആശ്വാസം; തക്കാളി വില കുതിച്ചുയരുന്നു
ബെംഗളൂരു : മാസങ്ങളോളം നീണ്ട വിലയിടിവിനും പ്രതിസന്ധികൾക്കും ശേഷം തക്കാളി വിപണിയിൽ വൻ തിരിച്ചുവരവ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് 15 കിലോയുടെ ഒരു പെട്ടി തക്കാളിക്ക് വെറും 100-150 രൂപ മാത്രം ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ വില 500 രൂപ കടന്നിരിക്കുകയാണ്. വേനൽ കടുത്തതോടെ വരും ദിവസങ്ങളിൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിപണിയിൽ നിന്നുള്ള സൂചനകൾ. കടുത്ത ചൂട് കാരണം ഉൽപ്പാദനം കുറഞ്ഞതും കൃഷിയിടങ്ങളിലെ ഈർപ്പമില്ലായ്മയുമാണ് പെട്ടെന്നുള്ള വിലവർധനവിന് പ്രധാന കാരണമായത്. കുറഞ്ഞ വില കാരണം കൃഷിയിൽ നിന്ന് പിന്തിരിഞ്ഞ കർഷകരുടെ എണ്ണം…
Read Moreഇനി ലൈസൻസും പോകും! മിനിറ്റുകൾ ലാഭിക്കാൻ ജീവൻ പണയം വെക്കണോ? ബെംഗളൂരുവിനെ ഞെട്ടിച്ച് ഈ കണക്കുകൾ!
ബെംഗളൂരു: ട്രാഫിക് നിയമങ്ങൾ കർശനമാക്കിയിട്ടും നഗരത്തിൽ വൺവേ ലംഘനങ്ങൾ തുടരുന്നതായി കണക്കുകൾ. 2026-ന്റെ ആദ്യ മൂന്നു മാസങ്ങൾ പിന്നിടുമ്പോൾ നഗരത്തിൽ 1.15 ലക്ഷത്തിലധികം വാഹനങ്ങളാണ് വൺവേ തെറ്റിച്ചതിന് ട്രാഫിക് പോലീസിന്റെ പിടിയിലായത്. നഗരത്തിലെ റോഡുകളിൽ വൺവേ നിയമങ്ങൾ പാലിക്കുന്നത് പലർക്കും ഇപ്പോൾ ഒരു ഐച്ഛികമായ കാര്യമായി മാറിയിരിക്കുകയാണെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ജനുവരി 21 മുതൽ ഏപ്രിൽ 26 വരെയുള്ള കാലയളവിൽ 1,15,048 കേസുകളാണ് വൺവേ ലംഘനത്തിന് മാത്രമായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതായത് ശരാശരി ഒരു ദിവസം 1,200-ലധികം നിയമലംഘനങ്ങൾ നഗരത്തിൽ നടക്കുന്നു. ഏപ്രിൽ…
Read Moreദേശീയപാത പദ്ധതിയിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ ഉത്തരവിട്ട മന്ത്രാലയം തന്നെ പദ്ധതിക്ക് പച്ചക്കൊടി കാട്ടി; പ്രതിഷേധം
ബെംഗളൂരു : ദേശീയപാത 766C (ബൈന്ദൂർ-റാണെബെന്നൂർ)പദ്ധതിയി ൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ, പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകിയത് വിവാദമാകുന്നു. മന്ത്രാലയത്തിൽ പുതുതായി ചുമതലയേറ്റ ഉദ്യോഗസ്ഥയാണ് പദ്ധതിക്ക് സ്റ്റേജ്-1 ക്ലിയറൻസ് നൽകിയത്. ഇതോടെ കേന്ദ്ര മന്ത്രാലയത്തിന്റെ മുൻ നിലപാടിനെതിരെ പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തി. മണിപ്പാൽ ബേർഡിംഗ് ആൻഡ് കൺസർവേഷൻ ട്രസ്റ്റ് (MBCT) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, കഴിഞ്ഞ നവംബറിലാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സംസ്ഥാന സർക്കാരിനോട് അന്വേഷണത്തിന് ആവശ്യപ്പെട്ടത്. പദ്ധതിയുടെ ഒരു ഭാഗം മൂകാംബിക വന്യജീവി…
Read Moreഓട്ടോ സീറ്റിനെച്ചൊല്ലിയുള്ള തർക്കം ഓട്ടോ ഡ്രൈവറിന്റെ കൊലപാതകത്തിൽ കലാശിച്ചു; പ്രതി അറസ്റ്റിൽ
ബെംഗളൂരു: വെസ്റ്റ് ബെംഗളൂരുവിലെ പദരായനപുരയിൽ സുഹൃത്തിന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. പദരായനപുര സെവൻത് ക്രോസ് നിവാസി മുബാറക് (26) ആണ് ശനിയാഴ്ച പുലർച്ചെ മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ പദരായനപുര സ്വദേശിയായ തബ്രേസിനെ (46) പോലീസ് അറസ്റ്റ് ചെയ്തു. മെയ് ഒന്നിനാണ് കൊലപാതകത്തിന് ആസ്പദമായ സംഭവം നടന്നത്. മുബാറക്കിന്റെ ഓട്ടോറിക്ഷയുടെ സീറ്റ് തബ്രേസ് എടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. അന്ന് രാവിലെ 10 മണിയോടെ ഇരുവരും തമ്മിൽ നടുറോഡിൽ വാക്കുതർക്കവും കൈയാങ്കളിയും ഉണ്ടായി. നാട്ടുകാർ ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു വിട്ടെങ്കിലും പക…
Read Moreബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട കെഎസ്ആർടിസി ബസിന് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു
ബെംഗളൂരു: കർണാടകയിലെ ഹാവേരി ജില്ലയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ഡ്രൈവറുടെ കൃത്യസമയത്തുള്ള ഇടപെടലും മനസ്സാന്നിധ്യവും കാരണം ബസിലുണ്ടായിരുന്ന 17 യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ റാണെബെന്നൂർ താലൂക്കിലെ ദേവരുദ്ദയ്ക്ക് സമീപം ദേശീയപാതയിലാണ് അപകടം നടന്നത്. ബെംഗളൂരുവിൽ നിന്ന് ഗഡാഗിലേക്ക് പോകുകയായിരുന്ന ബസിൻ്റെ എഞ്ചിൻ ഭാഗത്തുനിന്നാണ് തീ പടർന്നത്. എഞ്ചിൻ കമ്പാർട്ടുമെന്റിൽ നിന്ന് കട്ടിയുള്ള പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഡ്രൈവർ ബസ് റോഡരികിൽ ഒതുക്കി നിർത്തി. തുടർന്ന് പരിഭ്രാന്തരായ യാത്രക്കാരോട് വേഗത്തിൽ പുറത്തിറങ്ങാൻ നിർദ്ദേശം നൽകുകയായിരുന്നു. യാത്രക്കാർ പുറത്തിറങ്ങി നിമിഷങ്ങൾക്കകം…
Read More