കടലിലിറങ്ങാതെ കടൽ കാണാം; ബന്നാർഘട്ടയിലും മൈസൂരുവിലും ഇനി ‘സ്കൂബ വാക്ക്’; മൃഗശാലകൾ മാറുന്നു, സന്ദർശകരെ കാത്തിരിക്കുന്നത് സമുദ്ര വിസ്മയം

ബെംഗളൂരു: കർണാടകയിലെ പ്രശസ്തമായ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലും മൈസൂരു മൃഗശാലയിലും സന്ദർശകർക്ക് സമുദ്രാന്തർഭാഗത്തെ അനുഭവം നേരിട്ടറിയാൻ സാധിക്കുന്ന ലോകോത്തര നിലവാരത്തിലുള്ള അക്വേറിയങ്ങൾ വരുന്നു. കടലിൽ ഇറങ്ങാതെ തന്നെ സ്കൂബ ഡൈവിംഗ് നടത്തുന്ന പ്രതീതി സന്ദർശകർക്ക് നൽകുന്ന വിധത്തിലാണ് ഈ ഇമ്മേഴ്‌സീവ് അക്വേറിയങ്ങൾ രൂപകൽപ്പന ചെയ്യുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പി.പി.പി മാതൃക) നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ വിനോദസഞ്ചാര രംഗത്ത് വലിയൊരു കുതിച്ചുചാട്ടമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.

ബന്നാർഘട്ടയിൽ ഏകദേശം 224 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതിൽ 144 കോടി രൂപ ചിലവഴിക്കുന്നത് അത്യാധുനിക അക്വേറിയം സമുച്ചയത്തിനാണ്. പശ്ചിമഘട്ടത്തിലെയും മറ്റ് ഏഷ്യൻ തീരങ്ങളിലെയും വൈവിധ്യമാർന്ന ശുദ്ധജല-കടൽ മത്സ്യങ്ങളെ ഇവിടെ പ്രദർശിപ്പിക്കും. ടണൽ ടാങ്കുകൾ, 360 ഡിഗ്രി വ്യൂവിംഗ് ഗാലറികൾ എന്നിവയ്‌ക്കൊപ്പം ‘സ്കൂബ വാക്ക്’ എന്ന പ്രത്യേക സോണും ഇവിടെ ഒരുക്കുന്നുണ്ട്. സുതാര്യമായ ഇടനാഴികളിലൂടെ നടക്കുമ്പോൾ സന്ദർശകർക്ക് ചുറ്റും സ്രാവുകളും തിരണ്ടികളും മറ്റ് അപൂർവ മത്സ്യങ്ങളും നീന്തിത്തുടിക്കുന്നത് സ്കൂബ ഡൈവിംഗിന്റെ സമാനമായ അനുഭവം സമ്മാനിക്കും. കുട്ടികൾക്കും ആദ്യമായി ഇത്തരം കാഴ്ചകൾ കാണുന്നവർക്കും സുരക്ഷിതമായ രീതിയിൽ കടൽലോകം പരിചയപ്പെടുത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

  സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ലെന്ന് കരുതി; പക്ഷേ പുസ്തകത്തിൽ ഒളിപ്പിച്ച 6 പവൻ എത്തിയത് ആക്രിക്കടയിൽ! സംഭവം ഇങ്ങനെ

മൈസൂരു മൃഗശാലയോട് ചേർന്നുള്ള അക്വേറിയം പദ്ധതിയും സമാനമായ രീതിയിലായിരിക്കും സജ്ജീകരിക്കുക. പവിഴപ്പുറ്റുകളുടെയും ആഴക്കടലിന്റെയും അന്തരീക്ഷം പുനഃസൃഷ്ടിക്കുന്ന പ്രത്യേക തീം സോണുകൾ ഇവിടെയുണ്ടാകും. വിനോദത്തിനപ്പുറം പരിസ്ഥിതി സംരക്ഷണം, ഉത്തരവാദിത്ത വിനോദസഞ്ചാരം, ജലാശയങ്ങൾ നേരിടുന്ന ഭീഷണികൾ എന്നിവയെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്താനും ഈ പദ്ധതി വിഭാവനം ചെയ്യുന്നു. ഇത്തരം നൂതന സംവിധാനങ്ങൾ വരുന്നതോടെ പാർക്കുകളിൽ സന്ദർശകർ ചെലവഴിക്കുന്ന സമയം വർദ്ധിക്കുമെന്നും അതുവഴി ടൂറിസം വരുമാനത്തിൽ വലിയ വർദ്ധനയുണ്ടാകുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു. ലോകമെമ്പാടുമുള്ള നഗരങ്ങളിൽ പ്രചാരത്തിലുള്ള ‘ട്രൈ സ്കൂബ’ മാതൃകയിലുള്ള ആകർഷണങ്ങൾ കർണാടകയിലെ ടൂറിസം ഭൂപടത്തിലും ഇനി ഇടംപിടിക്കും.

  'മകൻ ആത്മഹത്യ ചെയ്യില്ല';'കോളേജ് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ ബന്ധുവിൻ്റെ, ബെംഗളൂരു പൊലീസ് അനങ്ങുന്നില്ല'; നിയമപോരാട്ടത്തിന് ആദിത്യന്റെ കുടുംബം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ട് സ്ഫോടനാത്മക വീഡിയോകൾ കൂടി പുറത്ത്! ബ്ലാക്ക്‌മെയിലിംഗിന് പിന്നിൽ കോൺഗ്രസ് നേതാവെന്ന് യുവതിയുടെ വെളിപ്പെടുത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us