ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു

ബെംഗളൂരു: നാടകീയ നീക്കങ്ങൾക്കും രാഷ്ട്രീയ കോളിളക്കങ്ങൾക്കും ഒടുവിൽ കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ സ്പീക്കർ സ്ഥാനത്ത് നിന്ന് ബസവരാജ് ഹൊറാട്ടി രാജിവച്ചു. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും കെ.പി.സി.സി പ്രസിഡന്റിന്റെയും നിരന്തര ആവശ്യങ്ങളെ തുടർന്നാണ് നീക്കമെങ്കിലും സ്വമേധയാ രാജി സമർപ്പിക്കുകയാണെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതുവരെ അദ്ദേഹത്തെ താൽക്കാലിക സ്പീക്കറായി നിലനിർത്താൻ സാധ്യതയുണ്ടെന്നാണ് സൂചന.

വഴങ്ങിയത് ദീർഘനേരത്തെ ചർച്ചകൾക്ക് ഒടുവിൽ

കൗൺസിൽ അംഗമായി ഗായത്രി ശാന്തെഗൗഡ സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം, വിധാൻ സൗധയിലെ സ്പീക്കറുടെ ഓഫീസിൽ വെച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കെ.പി.സി.സി പ്രസിഡന്റ് ഹരിപ്രസാദ് എന്നിവരുമായി അവർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് മുന്നോടിയായി ബസവരാജ് ഹൊറാട്ടി മുഖ്യമന്ത്രിയുടെ വസതിയിലെത്തി ചർച്ച നടത്തി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കടുത്ത അമർഷത്തോടെയാണ് അദ്ദേഹം മടങ്ങിയത്.

  ബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ടെന്ന് മുഖ്യമന്ത്രി

ബസവരാജ് ഹൊറാട്ടിയുടെ രാജിയോട് പ്രതികരിച്ച മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, രാഷ്ട്രീയത്തിന്റെ യാഥാർത്ഥ്യങ്ങളെക്കുറിച്ച് ഹൊറാട്ടിക്ക് കൃത്യമായ ബോധ്യമുണ്ടെന്ന് പറഞ്ഞു. പൂർണ്ണമായ ബഹുമാനത്തോടെയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. പുതിയൊരു സ്പീക്കറെ തിരഞ്ഞെടുക്കുന്നതുവരെ ഹൊറാട്ടിയെ തന്നെ താൽക്കാലിക സ്പീക്കറായി തുടരാൻ ഗവർണറോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സന്ദർശനം നന്ദി അറിയിക്കാനെന്ന് ഹൊറാട്ടി

  തട്ടിപ്പുകാർ ഇനി വിറയ്ക്കും! ഫോണിൽ വരുന്ന മെസ്സേജ് വ്യാജമാണോ എന്ന് നിമിഷങ്ങൾക്കകം അറിയാം; പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു കമ്പനി

ഓഗസ്റ്റ് 14-ന് രാജിവയ്ക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇന്ന് മുഖ്യമന്ത്രിയുടെ വസതിയിൽ ഹൊറാട്ടി നടത്തിയ സന്ദർശനം വലിയ രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ഇതുവരെയുള്ള സഹകരണത്തിന് മുഖ്യമന്ത്രിയോട് നന്ദി അറിയിക്കാനാണ് താൻ അവിടെ പോയതെന്ന് അദ്ദേഹം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. കോൺഗ്രസിന്റെ ആരോപണങ്ങളെ തള്ളിക്കളഞ്ഞ അദ്ദേഹം, 23 കോൺഗ്രസ് അംഗങ്ങൾ തന്റെ പ്രവർത്തനങ്ങളെ മുൻപ് പ്രശംസിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
[masterslider id="10"]

Related posts