‘നീ വന്നതോടെ എല്ലാം മാറി, നിനക്കൊപ്പമുള്ള മൗനം പോലും എനിക്ക് പുതുമ’; ഗോപികയ്ക്ക് ജി.പിയുടെ പ്രണയാർദ്രമായ സമ്മാനം

യുവപ്രേക്ഷകരുടെ പ്രിയതാരങ്ങളായ ഗോവിന്ദ് പത്മസൂര്യയും (ജി.പി) ഗോപികയും വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. വിവാഹശേഷം തങ്ങളുടെ ഓരോ കൊച്ചു വിശേഷങ്ങളും ആരാധകർക്കായി പങ്കുവെക്കാറുള്ള താരജോഡികൾ ഇത്തവണ ഗോപികയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് വാർത്തകളിൽ നിറയുന്നത്. പ്രിയതമയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് ജി.പി പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് ഇതിനോടകം വൈറലായിക്കഴിഞ്ഞു.

തന്റെ ജീവിതത്തിലേക്ക് ഗോപിക കടന്നുവന്നതോടെ ലോകത്തെ നോക്കിക്കാണുന്ന രീതി തന്നെ മാറിയെന്നും ജീവിതത്തിന് പുതിയൊരു കാഴ്ചപ്പാടുണ്ടായെന്നും ജി.പി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഗോപികയ്ക്കൊപ്പമുള്ള യാത്രകളും നിമിഷങ്ങളും തനിക്ക് ഏറെ പുതുമയുള്ളതാണെന്നും വാക്കുകൾക്ക് പ്രകടിപ്പിക്കാൻ കഴിയാത്ത വിധത്തിൽ തന്നെ സ്നേഹം പഠിപ്പിച്ചതിന് നന്ദിയുണ്ടെന്നും അദ്ദേഹം കുറിച്ചു. ഗോപിക വരുന്നതിന് മുൻപും താൻ സന്തോഷവാനായിരുന്നുവെങ്കിലും, നീ വന്നതോടെ സന്തോഷത്തിന് പുതിയ തലങ്ങളുണ്ടെന്ന് മനസ്സിലായതായും ജി.പി കൂട്ടിച്ചേർത്തു.

  കോവിഡ് കാലത്ത് നിലച്ച 'ബത്തേരി സ്പെഷ്യൽ' തിരിച്ചെത്തുന്നു; ഇനി ഞായറാഴ്ചകളിൽ നാട്ടിലേക്ക് മടങ്ങാം; നിരക്ക് അറിയാൻ വായിക്കാം

സൗഹൃദങ്ങളും സ്നേഹവും നിറഞ്ഞ ഈ കുറിപ്പിന് ഒപ്പം ഗോപികയുടെ മനോഹരമായ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ‘ജന്മദിനാശംസകൾ ഗോപൂസേ’ എന്ന് തുടങ്ങുന്ന കുറിപ്പിന് താഴെ ‘താങ്ക്യു ചേട്ടാ’ എന്ന ഗോപികയുടെ മറുപടി കമന്റും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇരുവരുടെയും കെമിസ്ട്രിയെ പ്രശംസിച്ചും ഗോപികയ്ക്ക് ആശംസകൾ നേർന്നും നിരവധി സഹപ്രവർത്തകരും ആരാധകരുമാണ് കമന്റ് ബോക്സിൽ എത്തുന്നത്. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ് ജി.പി.യുടെ ഈ പ്രണയാതുരമായ ജന്മദിന സന്ദേശം.

  ലോകോത്തര ഹൈവേകൾ, സൗകര്യങ്ങൾ പൂജ്യം; കർണാടകയിലെ ദേശീയപാതകളിൽ യാത്രികർ ദുരിതത്തിൽ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചുട്ടുപൊള്ളുന്ന വെയിലിൽ ആശ്വാസമായി ഐസ്ക്രീം; വഴിയോരത്തൊഴിലാളികളുടെ മനം കുളിർപ്പിച്ച് ബെംഗളൂരു യുവാവ്
[masterslider id="10"]

Related posts

Click Here to Follow Us