വ്യക്തിപരമായ പ്രശ്നങ്ങളെത്തുടർന്ന് യുവാവ് മെട്രോ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. പടിഞ്ഞാറൻ ഡൽഹിയിലെ ഉത്തം നഗർ ഈസ്റ്റ് മെട്രോ സ്റ്റേഷനിൽ ഇന്ന് രാവിലെ 11:07-ഓടെയായിരുന്നു സംഭവം.
ദ്വാരക ഭാഗത്തുനിന്നും വരികയായിരുന്ന ട്രെയിനിന് മുന്നിലേക്കാണ് നജഫ്ഗഢ് സ്വദേശിയായ യുവാവ് ചാടിയത്. സ്റ്റേഷൻ കൺട്രോളർ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തുമ്പോഴേക്കും മൃതദേഹം ട്രാക്കിൽ നിന്നും മാറ്റിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ യുവാവ് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് വ്യക്തമായതായി മെട്രോ ഡി.സി.പി കുശാൽ പാൽ സിംഗ് അറിയിച്ചു.
മരിച്ച യുവാവ് ഉത്തം നഗറിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഉപരിപഠനത്തിനായുള്ള കോച്ചിംഗ് ക്ലാസിൽ പങ്കെടുത്തു വരികയായിരുന്നു. ഡി.ടി.സി (DTC) കരാർ ഡ്രൈവറായ പിതാവിന്റെ ഏക മകനാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റി. ഇന്ത്യൻ സിവിൽ പ്രൊട്ടക്ഷൻ ആക്ട് (BNSS) സെക്ഷൻ 194 പ്രകാരം പോലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തെത്തുടർന്ന് ഡൽഹി മെട്രോയുടെ ബ്ലൂ ലൈനിൽ ഗതാഗതം കുറച്ചുനേരത്തേക്ക് തടസ്സപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]